Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവയോധികന് ജനമൈത്രി...

വയോധികന് ജനമൈത്രി പൊലീസിെൻറ കൈത്താങ്ങ്

text_fields
bookmark_border
ചെങ്ങന്നൂർ: പരസഹായമില്ലാതെ വൃത്തിഹീന സാഹചര്യത്തിൽ കണ്ട കാലുകളും കാഴ്ചയുമില്ലാത്ത വയോധികന് കൈത്താങ്ങായി ജനമൈത്രി പൊലീസ്. ചെങ്ങന്നൂർ തിട്ടമേൽ കുറ്റിയിൽവീട്ടിൽ കുട്ടപ്പനെയാണ് (80) പൊലീസ് സഹകരണത്തോടെ പത്തനാപുരം ഗാന്ധിഭവനിലേക്ക് മാറ്റിയത്. പൊലീസ് ബീറ്റ് ഓഫിസർമാരായ ദിനേശ് ബാബു, ഒ.ആർ. രഞ്ജിനി എന്നിവരുടെ ഭവനസന്ദർശനത്തിനിെടയാണ് കുട്ടപ്പെൻറ ദയനീയാവസ്ഥ ശ്രദ്ധയിൽപെട്ടത്. തുടർന്ന് ജനമൈത്രി പൊലീസ് ഉപദേശക സമിതി കൺവീനറും സി.ഐയുമായ എം. ദിലീപ്ഖാൻ, ഗാന്ധിഭവൻ കോഓഡിനേറ്റർ കെ.ആർ. രാജപ്പൻ, പൊതുപ്രവർത്തക മഞ്ജു വിനോദ് എന്നിവർ വീട്ടിലെത്തി കുട്ടപ്പനെ സന്ദർശിച്ചു. സി.ഐയാണ് കുട്ടപ്പന് ഭക്ഷണം വാങ്ങി നൽകിയത്. െട്രയിനിൽ പാട്ടുപാടി ലഭിക്കുന്ന തുകകൊണ്ടാണ് ഇദ്ദേഹം കഴിഞ്ഞിരുന്നത്. 14 വർഷം മുമ്പ് െട്രയിൻ മാറിക്കയറുന്നതിനിെട കാൽവഴുതി വീണ് കാലുകളുടെ താഴെ അറ്റുപോവുകയായിരുന്നു. ഇതേത്തുടർന്നാണ് കുട്ടപ്പൻ കിടപ്പിലായത്. ചെങ്ങന്നൂർ കരുണ പാലിയേറ്റിവ് കെയർ കുട്ടപ്പനെ ഗാന്ധിഭവനിലേക്ക് മാറ്റുന്നതിന് സൗജന്യമായി ആംബുലൻസ് വിട്ടുനൽകി. ജനമൈത്രി പൊലീസ് ഉപദേശക സമിതി അംഗം കെ. ഷിബുരാജൻ, സി.ആർ.ഒ ടി.സി. സുരേഷ്, കരുണ പാലിയേറ്റിവ് കെയർ കോഓഡിനേറ്റർമാരായ വി. സന്തോഷ്, പുലിയൂർ ഉണ്ണികൃഷ്ണൻ, മനു തോമസ്, ജനറൽ സെക്രട്ടറി എൻ.ആർ. മോഹനൻപിള്ള തുടങ്ങിയവരും സ്ഥലത്തെത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story