Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightകാൻസറിനൊപ്പം...

കാൻസറിനൊപ്പം കോവിഡും; പൊരുതിത്തോൽപിച്ച് ഏഴുവയസ്സുകാരി

text_fields
bookmark_border
കാൻസറിനൊപ്പം കോവിഡും; പൊരുതിത്തോൽപിച്ച് ഏഴുവയസ്സുകാരി
cancel
camera_alt

അലക്സ വൊയാജെസ്

മറ്റ് രോഗങ്ങൾക്കൊപ്പം കോവിഡ് പിടിപെട്ടാൽ എല്ലാം അവസാനിച്ചുവെന്ന് കരുതുന്നവർക്ക് ദുബൈയിൽ നിന്ന് ഒരു 'പോസിറ്റിവ്' വാർത്ത. കുഞ്ഞുനാളിൽ പിടികൂടിയ അർബുദത്തിനൊപ്പം വൈറസും ആക്രമിച്ചിട്ടും അെതല്ലാം അതിജീവിച്ചിരിക്കുകയാണ് ഏഴ് വയസ്സുകാരി അലക്സ വൊയാജെസ്. ദുബൈയിൽ താമസിക്കുന്ന ദക്ഷിണാഫ്രിക്കക്കാരി കാരിൻ വൊയാജെസിെൻറ കുഞ്ഞുമകളാണ് രോഗങ്ങളെ മറികടന്ന് പുഞ്ചിരി തൂകുന്നത്.

അഞ്ചാം വയസ്സിലാണ് അലക്സയെ ലിംഫോബ്ലാസ്റ്റിക് ലുകീമിയ എന്ന രക്താർബുദം പിടികൂടിയത്. മകൾക്ക് കോവിഡ് പിടിപെടാതിരിക്കാൻ മാതാവ് സകല മുൻകരുതലുമെടുത്തെങ്കിലും ലോകം മുഴുവൻ കീഴടക്കുന്ന വൈറസ് അലക്സയുടെ കുഞ്ഞുശരീരത്തിലും കയറിപ്പറ്റി. കുടുംബം ഒന്നടങ്കം പരിശോധനക്ക് വിധേയമായപ്പോഴാണ് കുട്ടിയുടെ പിതാവിനും ഇളയ മകനും പോസിറ്റിവാണെന്ന വിവരം അറിയുന്നത്. മകന് രോഗലക്ഷണങ്ങളില്ലെങ്കിലും പിതാവിന് ചെറിയ പനിയുണ്ടായിരുന്നു. എന്നാൽ, അലക്സയിൽ ഒാരോ ദിവസം കഴിയുംതോറും രോഗലക്ഷണങ്ങൾ കൂടിക്കൊണ്ടിരുന്നു.

ഒാക്സിജൻ നില വ്യത്യാസമില്ലാതെ തുടർന്നെങ്കിലും ശ്വാസകോശത്തെ വൈറസ് ബാധിച്ചതായി കണ്ടെത്തി. ആൻറിബയോട്ടിക്കുകൾ കൊടുത്തായിരുന്നു ചികിത്സ. ആറാഴ്ചയോളം പോസിറ്റിവായ ശേഷമാണ് രോഗമുക്തി നേടാനായത്. രക്താർബുദത്തിനെതിരായ അലക്സയുടെ ചികിത്സയും അവസാനഘട്ടത്തിലാണ്. അലക്സക്ക് പോസിറ്റിവാണെന്ന വാർത്ത ഞെട്ടലോടെയാണ് കേട്ടതെന്നും ദുരിതനാളുകളിലൂടെയാണ് കടന്നുപോയതെന്നും മാതാവ് കാരിൻ പറഞ്ഞു. എന്താണ് തനിക്ക് സംഭവിക്കുന്നതെന്നുപോലും അറിയാത്ത കാലത്താണ് അവൾക്ക് കാൻസർ പിടിപെട്ടത്.

കീമോതെറപ്പി ചെയ്യാൻ ആദ്യ ദിവസങ്ങളിൽ അവൾ സമ്മതിച്ചിരുന്നില്ല. അവൾ കരയുകയും നിലവിളിക്കുകയും സ്വയം ഛർദിക്കുകയും വസ്ത്രങ്ങൾ അഴിച്ചുമാറ്റുകയും ചെയ്യുമായിരുന്നു. അത് കണ്ടുനിൽക്കുന്നത് ഒരമ്മയെ സംബന്ധിച്ചിടത്തോളം ഹൃദയഭേദകമാണ്. എെൻറ കുട്ടിയെ പീഡിപ്പിക്കാൻ ഞാൻ അനുവദിക്കുന്നുവെന്നുപോലും തോന്നി. എന്നാൽ, വൈകാരിക തലത്തിൽ നിന്ന് ചിന്തിക്കേണ്ട വിഷയമല്ല എന്ന് പിന്നീട് മനസ്സിലായി. ഇതിെൻറയെല്ലാം ഫലമായി അവൾ ഇപ്പോൾ അതിജീവന പാതയിലാണ്. ശരീരത്തിലെ ചെറിയ പാടുകൾ കണ്ടാണ് അവളെ പരിശോധനക്ക് വിധേയയാക്കിയത്.

ചെവിയുടെ പിറകിൽ വലിയൊരു മുറിവ് പോലുള്ള പാടുണ്ടായിരുന്നു. ആ ആഴ്ചയിൽ കടുത്ത പനിയും വന്നു. പരിശോധിച്ചപ്പോഴാണ് രക്താർബുദമാണെന്ന് മനസ്സിലായത്. എല്ലാം ശുഭമായെന്ന് പറയാൻ കഴിയില്ല. എങ്കിലും പ്രതീക്ഷയുടെ നാളുകളാണ് മുന്നിലുള്ളത്. കോവിഡ് നെഗറ്റിവായതോടെ സെപ്റ്റംബർ മുതൽ അവൾ സ്കൂളിൽ പോയിത്തുടങ്ങി-കാരിൻ പറയുന്നു. കുട്ടികളിലെ കാൻസറിനെ കുറിച്ച് സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരം ബോധവത്കരണം നടത്തുന്നുണ്ട് കാരിൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid with cancer
Next Story