Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
vaheed
cancel
camera_alt??????

കുടിവെള്ളം ഇല്ലെങ്കിലും കക്കൂസുകൾ ഇല്ലെങ്കിലും ഏതു കുഗ്രാമത്തിലും കാണുന്ന രണ്ടു കാഴ്ചകളുണ്ട്. ബഹുരാഷ്ട്ര കമ്പനികളുടെ പലനിറത്തിലുള്ള കുപ്പിവെള്ളവും മൊബൈൽ കമ്പനികളുടെ ‘സേവനവു’മാണവ. സകല പെട്ടിക്കടകളുടെയും ചുവരുകളിൽ കടുംകളറുകളാൽ ഇവയുടെ പരസ്യങ്ങൾ നിറഞ്ഞിരിക്കും. ഇത് നമ്മുടെ രാജ്യത്തിന്‍റെ മാത്രം കഥയല്ലതാനും. നാണം മറയ്ക്കാൻ ഇലകൾ ഉപയോഗിച്ച കാലത്തും അതിനുമുമ്പുമൊക്കെ ആശയവിനിമയത്തിന് മനുഷ്യൻ പല വഴികൾ തേടിയിട്ടുണ്ട്. അതിനാൽ കുടിവെള്ളമൊക്കെ അൽപം കുറഞ്ഞാലും വീട്ടിൽ മൊബൈൽ കവറേജില്ലെങ്കിൽ പിന്നെ മനുഷ്യന്‍റെ കാര്യം പോക്കാണ്. ആകെ ഒറ്റെപ്പടും. മൊബൈലിൽ കവേറജിന്‍റെ കട്ടകളും വരകളും തെളിയുന്നതും മിന്നുന്നതും നോക്കി ഇരിക്കും, വല്ലാത്തൊരു കാത്തിരിപ്പുതന്നെ. സ്വന്തവും ബന്ധവുമൊക്കെ ആ ചതുരാകൃതിയിലുള്ള സുന്ദരൻയന്ത്രത്തിലായ ഇക്കാലത്ത് അതിനൊക്കെ കുറ്റം പറയാനും കഴിയില്ല.

vaheed
ഫലസ്തീെൻറ ടെലിഫോൺ കാർഡ്
 


മൊബൈൽഫോണുകളുെട വരവിനുമുേമ്പ ലോകത്ത് ടെലിഫോൺ കാർഡുകൾ എന്നൊരു ഏർപ്പാടുണ്ടായിരുന്നു. ഇന്നത്തെ മൊബൈൽ റീചാർജ് കൂപ്പൺപോലുള്ള സംവിധാനമായിരുന്നു ഇത്. പ്രത്യേക ചിപ്പടക്കമുള്ള പല വിലയിലുള്ള കാർഡുകൾ വാങ്ങി ടെലിഫോൺ ബൂത്തുകളിൽ ഉരച്ച് (എ.ടി.എം കാർഡ് പോലെ) മറ്റിടങ്ങളിലേക്ക് ഫോൺ ചെയ്യുന്ന സംവിധാനമായിരുന്നു ഇത്. രാജ്യമെന്ന് വിളിക്കാൻപോലും കഴിയാത്ത പ്രദേശങ്ങൾ, ദ്വീപുകൾ, മറ്റ് രാജ്യങ്ങളുടെ കീഴിലുള്ള സ്വയംഭരണ പ്രദേശങ്ങൾ തുടങ്ങി ജനത്തിന് അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തിടങ്ങളിൽപോലും ഒരു കാലത്ത് ടെലിഫോൺ കാർഡുകൾ ഉപയോഗിച്ചിരുന്നു. ദാരിദ്ര്യംകൊണ്ട് മാത്രം ലോകത്ത് അറിയപ്പെടുന്ന ചെറുരാജ്യങ്ങൾപോലും ആശയവിനിമയ സംവിധാനങ്ങൾ കാലാകാലമായി നടപ്പിൽ വരുത്തുന്നുണ്ടെന്ന് സാരം. ഇന്ത്യയിലും ടെലിഫോൺ കാർഡ് സംവിധാനം തുടങ്ങിയിരുന്നു. മൊബൈൽ ഫോൺ വ്യാപകമായതോടെ ഉടൻതെന്ന സർക്കാർ ഇൗ സംവിധാനം നിർത്തലാക്കി. 

ടെലിഫോൺ കാർഡുകളുടെ ലോകചരിത്രം
ടെലിഫോൺ കാർഡുകളുടെ ലോകചരിത്രം ഒറ്റനോട്ടത്തിൽ അറിയണമെങ്കിൽ കോഴിക്കോട് തിക്കോടി ചിങ്ങപുരം ഉണ്ണരച്ചൻകണ്ടി അബ്ദുൽ വഹീദിനെ കണ്ടാൽ മതി. ഇപ്പോൾ കൊയിലാണ്ടിയിലാണ് താമസം. ലോകത്ത് ഇതുവരെ ടെലിഫോൺ കാർഡുകൾ ഇറക്കിയ എല്ലാ രാജ്യങ്ങളുടെയും സ്ഥലങ്ങളുടെയും കാർഡുകൾ ഇദ്ദേഹത്തിന്‍റെ ൈെകവശമുണ്ട്. കാർഡുകൾ, വിവിധ കറൻസികൾ, പുരാവസ്തുക്കൾ തുടങ്ങിയവ സ്വന്തമാക്കാൻ ജീവിതത്തിന്‍റെ നല്ലൊരു ഭാഗം നീക്കിവെച്ച ഇദ്ദേഹം ഖത്തറിലെ ധനകാര്യ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. ചെറുതും വലുതുമായ രാജ്യങ്ങൾ, ദ്വീപുകൾ, പ്രദേശങ്ങൾ തുടങ്ങി 218 ഇടങ്ങളിലെ വിവിധ കാലഘട്ടത്തിലെ ടെലിഫോൺ കാർഡുകളാണ് ഇദ്ദേഹത്തിന്‍റെ ശേഖരത്തിലുള്ളത്. ഇതുവരെ കേട്ടിട്ടില്ലാത്ത പേരുകൾ, ഭൂമുഖത്ത് ഇപ്പോൾ നിലവിലില്ലാത്ത രാജ്യങ്ങൾ, ചരിത്രത്തിൽ നിന്ന് മാഞ്ഞ ഭൂപ്രദേശങ്ങൾ, അധിനിവേശ ശക്തികളാൽ തകർക്കപ്പെട്ട സംസ്കാരങ്ങൾ, ചരിത്രശേഷിപ്പുകൾ, കൗതുകസംഭവങ്ങൾ ഇവയൊക്കെ വഹീദിന്‍റെ ശേഖരത്തിൽനിന്ന് വായിച്ചെടുക്കാം.
 

vaheed
1. ടെലിഫോൺ കാർഡിെൻറ ഉപയോഗം വ്യക്തമാക്കുന്ന ഒരു കാർഡ്. 2. ആദിവാസിയുടെ ചിത്രമുള്ള ഫിജിയുടെ കാർഡ്
 


ആരും കൈവെക്കാത്ത മേഖല
സ്റ്റാമ്പ് ശേഖരണം, കറൻസി ശേഖരണം തുടങ്ങിയ മേഖലകളിൽ നിരവധി പേർ സജീവമാണെങ്കിലും ടെലിഫോൺ കാർഡുകൾ ശേഖരിക്കുന്നത് ജീവിത ദൗത്യമാക്കിയ അപൂർവം ചിലരിൽ ഒരാളാണ് വഹീദ്. പല കാര്യത്തിലും ഗിന്നസ് റെക്കോഡുകളും ലിംക ബുക്ക് ഒാഫ് റെക്കോഡുകളുമൊെക്ക പിറന്നിട്ടുണ്ടെങ്കിലും ടെലിഫോൺ കാർഡുകളുടെ കാര്യത്തിൽ ഇന്നുവരെ ഒരു റെക്കോഡും നിലവിലില്ലെന്ന് വഹീദ് പറയുന്നു. വിവിധ രാജ്യങ്ങളിൽ കാർഡുകളുടെ ശേഖരണത്തിനായി യാത്രചെയ്ത ഇദ്ദേഹം ഏറെക്കാലെത്ത അന്വേഷണത്തിലൊടുവിലാണിത് പറയുന്നത്. കാർഡ് ശേഖരണത്തിൽ ഗിന്നസ് റെക്കോഡ് സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് വഹീദ്. 2000 മുതലാണ് കാർഡുകളുടെ പിന്നാലെ കൂടുന്നത്. മുേമ്പതെന്ന കറൻസി ശേഖരണത്തിലും കമ്പമുണ്ടായിരുന്നു.
 

vaheed
നിലവിൽ ഇല്ലാത്ത ഒരു രാജ്യത്തിെൻറ ടെലിഫോൺ കാർഡ്
 


ജീവിതവും സമ്പത്തും 
സമ്പാദ്യത്തിന്‍റെ നെല്ലാരു പങ്ക് കറൻസി ശേഖരണത്തിനും ടെലിഫോൺ കാർഡ് ശേഖരണത്തിനുമാണ് വഹീദ് ചെലവഴിക്കുന്നത്. കറൻസി ശേഖരണം ഗൗരവത്തിൽ കാണുന്നവരുടെ അന്താരാഷ്ട്ര കൂട്ടായ്മയായ ‘ഇൻറർനാഷനൽ ബാങ്ക്-നോട്ട്സ് സൊസൈറ്റി’ അംഗമാണ്. ഇൗ കൂട്ടായ്മയിലൂടെയാണ് കറൻസി-ടെലിഫോൺ കാർഡുകളുടെ ‘പഴഞ്ചൻ’ വിവരങ്ങൾ സ്വന്തമാക്കുക. അന്താരാഷ്ട്ര തലത്തിൽ വിവിധ രാജ്യങ്ങളിൽ നടക്കുന്ന ലേലങ്ങളിൽനിന്നാണ് ടെലിഫോൺ കാർഡുകൾ സ്വന്തമാക്കുന്നത്. ലക്ഷക്കണക്കിന് രൂപയാണ് ഒാരോന്നിന്‍റെയും വില. വർഷങ്ങൾക്കുമുേമ്പ ഇന്ത്യ ടെലിഫോൺ കാർഡ് സംവിധാനം നിർത്തിയെങ്കിലും അന്നിറങ്ങിയ കാർഡ് ഇന്നുള്ളത് വഹീദിന്‍റെ ശേഖരത്തിൽ മാത്രമാകും. അങ്ങനെ പറയാൻ കാരണവുമുണ്ട്. ലണ്ടനിൽ നടന്ന ലേലത്തിൽനിന്നാണ് ഇൗ കാർഡ് സ്വന്തമാക്കുന്നത്. പ്രത്യേക ചിപ്പ് ഘടിപ്പിച്ച കാർഡിൽ തജ്മഹലിന്‍റെ ചിത്രമാണ് ആലേഖനം ചെയ്തിരിക്കുന്നത്. നടി മാധുരി ദീക്ഷിതിന്‍റെ ചിത്രമുള്ള മറ്റൊരു കാർഡ് സ്വന്തമാക്കിയതാകെട്ട ഫ്രാൻസിൽനിന്നും.
 

vaheed
വഹീദിെൻറ ശേഖരത്തിലുള്ള ചില ടെലിഫോൺ കാർഡുകൾ
 


കാർഡുകൾ പറയുന്നു, ഒരായിരം ചരിത്രം
ബഷീറിന്‍റെ കഥയുടെ ചലച്ചിത്രാവിഷ്കാരമായ ‘മതിലുകൾ’ സിനിമ. ജയിലിന്‍റെ കൂറ്റൻ മതിലുകൾ പ്രണയിനികൾക്കിടയിൽ തീർത്തത് വൻതടസ്സങ്ങൾ. എന്നിട്ടും ചുള്ളിക്കമ്പ് ഉയരത്തിൽ എറിഞ്ഞ് അവർ ആശയവിനിമയത്തിന്‍റെ വഴികൾ വെട്ടി. മനുഷ്യകുലത്തിന്‍റെ തുടക്കം മുതൽതെന്ന ഇതാണ് അവസ്ഥ. ആശയവിനിമയത്തിലുള്ള തടസ്സങ്ങളെയൊക്കെ അവൻ മെയ്വഴക്കത്താൽ മറികടന്നിരുന്നു. ഇൗ ചരിത്രമാണ് വഹീദിന്‍റെ കാർഡ് ശേഖരണം തെളിയിക്കുന്നത്. ദരിദ്രരാജ്യമായ യുഗാണ്ടപോലും വർഷങ്ങൾക്കുമുേമ്പ ടെലിഫോൺ കാർഡുകൾ ഇറക്കിയിരുന്നു. ‘യുഗാണ്ട പോസ്റ്റ്സ് ആൻഡ് ടെലികമ്യൂണിക്കേഷൻസ് കോർപറേഷൻസ്’ എന്ന് എഴുതിയ അവരുടെ കാർഡിലുള്ളത് പട്ടിണിക്കോലത്തിലുള്ള മനുഷ്യന്‍റെ ചിത്രമാണുതാനും. സമ്പന്നമായ സംസ്കാരം ഇറാഖിന്‍റെ സമ്പത്താണ്. അധിനിവേശം ജനാധിപത്യത്തിന്‍റെ രൂപത്തിൽ വന്ന് തീതുപ്പിയപ്പോൾ പൊലിഞ്ഞത് പച്ചമനുഷ്യർ മാത്രമായിരുന്നില്ല. ആ ദേശത്തിന്‍റെ സംസ്കാരവുംകൂടിയായിരുന്നു. വഹീദിന്‍റെ ൈകയിലുള്ള ഇറാഖിന്‍റെ കാർഡിൽ ആ രാജ്യത്തെ ദേശീയ മ്യൂസിയത്തിന്‍റെ ചിത്രമാണുള്ളത്. അധിനിവേശകാലത്ത് അത് തകർക്കപ്പെട്ടു. ഇതിനാൽ മ്യൂസിയത്തിന്‍റെ ചിത്രമുള്ള ഒരു കാർഡ് ഇനി ഇറങ്ങുകയില്ല. ഒടുവിലത്തെ ആ കാർഡ് കൈവശംവെക്കുന്ന ഭാഗ്യവും അങ്ങനെ വഹീദിന് സ്വന്തമായി. സമാനമാണ് ഫലസ്തീന്‍റെ കാര്യവും. ജാരസന്തതിയായ ഇസ്രായേൽ, ലോകത്ത് എവിടെയൊക്കെ ഫലസ്തീന്‍റെ ചരിത്രശേഷിപ്പുകൾ ഉണ്ടോ അതൊക്കെ സ്വന്തമാക്കാൻ മിടുക്കരാണ്. 

vaheed
പിൻവലിക്കേണ്ടിവന്ന ഒമാെൻറ ടെലിഫോൺ കാർഡ്
 


സൂക്ഷിച്ചുവെക്കാനുള്ള താൽപര്യം കൊണ്ടല്ല, നശിപ്പിക്കാൻ. ഫലസ്തീൻ ഇറക്കിയ കറൻസി നോട്ടുകൾ ആരുടെയെങ്കിലും കൈവശമുണ്ടെങ്കിൽ എത്ര ലക്ഷങ്ങൾ നൽകിയാലും ഇസ്രായേൽ അധികൃതർ അത് സ്വന്തമാക്കും. എന്നിട്ട് കത്തിക്കും. ഫലസ്തീന്‍റെ സകല ചരിത്രവും സ്വത്വവും ഭൂമുഖത്തുനിന്ന് തുടച്ചുനീക്കാനുള്ള ആസൂത്രിത ശ്രമമാണ് ഇതിനു പിന്നിൽ.  കൈമോശം വരാതെ ഫലസ്തീന്‍റെ ടെലിഫോൺ കാർഡ് പൊന്നുപോലെ സൂക്ഷിക്കുകയാണ് വഹീദ്. 1939 ഏപ്രിൽ 20ന് ‘ഫലസ്തീൻ കറൻസി ബോർഡ്’ ഇറക്കിയ ഒരു പൗണ്ട് കറൻസി നോട്ടിന്‍റെ ചിത്രമാണ് ഇൗ കാർഡിലുള്ളത്. ജപ്പാന്‍റെ കാർഡിൽ അമേരിക്കയിലെ വേൾഡ് ട്രേഡ് സന്‍റെറാണുള്ളത്. വേൾഡ് ട്രേഡ് സന്‍റെർ ഭീകരാക്രമണത്തിൽ തകർന്നതോടെ അതിന്‍റെ ചിത്രമുള്ള കാർഡും ഇനി ഉണ്ടാവില്ല. അത് കാണണമെങ്കിൽ ഇനി വഹീദിനെ കാണണം. രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദത്തിന്‍റെ കഥകളും ടെലിഫോൺ കാർഡുകൾ പറയുന്നുണ്ട്. ഖത്തറിന്‍റെ ടെലിഫോൺ കാർഡിലുള്ളത് ഇന്ത്യയുടെ അഭിമാന താരം സചിൻ ടെണ്ടുൽകറാണ്. ഫ്രാൻസിേൻറതിലാകെട്ട, നമ്മുടെ നടി മാധുരി ദീക്ഷിതും. ജപ്പാൻ കാർഡിറക്കിയത് താജ്മഹലിന്‍റെ ചിത്രത്തോടുകൂടിയാണ്. സിംഗപ്പൂർ ഇറക്കിയ കാർഡിലാകെട്ട, ലോകപ്രശസ്ത നടിയും മോഡലുമായ മെർലിൻ മൺറോയുടെ വ്യത്യസ്ഥ ചിത്രം. ബിൽ ക്ലിൻറൻ, ജോർഡൻ രാജാവ്, ഇസ്രായേൽ പ്രധാനമന്ത്രി എന്നിവർ ചേർന്നുള്ള ഉടമ്പടിയുമായി ബന്ധപ്പെട്ട പ്രശസ്ത ഫോേട്ടായാണ് ഇസ്രായേൽ കാർഡിലുള്ളത്.

2000ത്തിൽ സുഡാൻ ഇറക്കിയ കാർഡിൽ ‘ലോകത്തെ നമ്മുടെ കൈകളിലേക്ക് ’ എന്ന വാചകമാണ് ഉപയോഗിച്ചത് എന്നത് കൗതുകം പകരും. ബ്രസീലിന്‍റെ വിവിധ കാലത്തിറങ്ങിയ ടെലിഫോൺ കാർഡുകൾ ചേർത്തുവെച്ചാൽ ബ്രസീലിന്‍റെ ഭൂപടംതന്നെയായി. ഇതുവരെ ഇറങ്ങിയ 12 തരം ടെലിഫോൺ കാർഡുകളും ചേർത്തുെവച്ച് ബ്രസീൽ ഭൂപടം തന്നെ വഹീദ് തീർത്തു. ഒരു ടെലിഫോൺ കാർഡ് ഇറക്കിയതിന്‍റെ പേരിൽ ഒമാൻ പിടിച്ച പുലിവാൽ ഏറെയാണ്. സ്ത്രീയുടെ ചിത്രമായിരുന്നു അവർ തങ്ങളുടെ കാർഡിൽ ഉപയോഗിച്ചിരുന്നത്. കാർഡിറങ്ങി ജനം അത് ഉപയോഗിക്കാൻ തുടങ്ങിയതോടെ സംഗതി പുകിലായി. തന്‍റെ അനുവാദമില്ലാതെയാണ് ചിത്രം ഉപയോഗിച്ചതെന്ന് വാദിച്ച് സ്ത്രീ കോടതിയിലെത്തി. ഒടുവിൽ നല്ലൊരു തുക അവർക്ക് നഷ്ടപരിഹാരം നൽകുകയും ആ കാർഡ് ഒമാന് പിൻവലിക്കേണ്ടിയും വന്നു. ഭൂപടത്തിൽനിന്ന് അപ്രത്യക്ഷമായ യു.എസ്.എസ്.ആർ അടക്കമുള്ള രാജ്യങ്ങളുടെ ചിപ്പ് പതിച്ച ടെലിഫോൺ കാർഡും വിസ്മയിപ്പിക്കുന്നതാണ്. ആദിവാസിയെ തല്ലിക്കൊല്ലുന്ന നാട്ടിലുള്ള നമുക്ക് ഫിജി, ഇത്യോപ്യ, താൻസനിയ, റുവാണ്ട തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ കാർഡുകളിൽ അവരുടെ ആദിമനിവാസികളുടെ ചിത്രമാണ് നൽകിയതെന്ന് കണ്ട് നെടുവീർപ്പിടാം.   
 

vaheed
താജ്മഹലിെൻറ ചിത്രമുള്ള ഫ്രാൻസിെൻറ ടെലിഫോൺ കാർഡ്
 


അമൂല്യസമ്പത്ത്
അമേരിക്കൻ സമോഅ (AMERICAN SAMOA), അരുബ (ARUBA), ബെനിൻ (BENIN),  ക്രിസ്മസ് െഎലൻഡ് (CHRISTMAS ISLAND), ഗബോൺ (GABON), െഎസിൽ ഒാഫ് മാൻ (ISLE OF MAN), ലിസോതോ (LESOTHO), നൗറു (NOURU), പിറ്റ്കയിരിൻ െഎലൻഡ് (PITCAIRIN ISLAND), സാഒാ ടോം ആൻഡ് പ്രിൻസിപ്പോ (SAO TOME & PRINCIPO), സിയറാ ലിയോൺ (SIERRA LEONE), സുരിനാം (SURINAM), സബ െഎലൻഡ് (SABA ISLAND)...തുടങ്ങി പേരുകൾപോലും കേട്ടിട്ടില്ലാത്ത ദ്വീപുകൾ, പ്രദേശങ്ങൾ തുടങ്ങി 218 ഇടങ്ങളിലെ ടെലിഫോൺ കാർഡുകളാണ് വഹീദിന്‍റെ കൈയിലുള്ളത്. കരീബിയൻ രാജ്യങ്ങളായ സെന്‍റ്യുസ്റ്റാറ്റിയസ് (ST EUSTATIUS), സെന്‍റ്ഹെലിന (ST HELENA), സെന്‍റ്കിറ്റ്സ് ആൻഡ് നെവിസ്ക് (ST KITTS & NEVISK), സെന്‍റ്ലൂസിയ (ST LUCIA), സzന്‍റെ് മാർട്ടിൻ (ST MARTIN), സെന്‍റ്വിൻസൻറ് (ST VINCENT), ബ്രിട്ടീഷ് വിർജിൻ (BRITISH VIRGIN), കേമാൻ െഎലൻഡ് (CAYMAN ISLAND) എന്നിവയുടെ വിവിധ കാർഡുകളും ഉണ്ട്.

കരീബിയൻ ഫോൺ കാർഡ്സ് എന്നാണ് ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ശ്രമങ്ങൾ വിജയിച്ചാൽ ടെലിഫോൺ കാർഡ് ശേഖരണത്തിലെ ഗിന്നസ് റെക്കോഡ് ഇൗ മലയാളിക്ക് സ്വന്തമാകും. എല്ലാം കൂടി എത്ര ലക്ഷങ്ങളാണ് ഇതിന്‍റെ മൂല്യമെന്ന സംശയം സ്വാഭാവികം. ‘‘പല രാജ്യങ്ങളിലും പുരാവസ്തുക്കളുടെ ഇത്തരം ശേഖരങ്ങൾ കവർച്ചചെയ്യുന്ന സംഘങ്ങൾ സജീവമാണ്’’ -ഇതാണ് ഇതിനുള്ള വഹീദിന്‍റെ മറുപടി. അതിനാൽ ചുരുക്കാം. ഇതിന് കോടിക്കണക്കിന് രൂപയേക്കാൾ മൂല്യം, അമൂല്യം. അധ്യാപികയായ ഷെമിയാണ് ഭാര്യ. മക്കൾ: യഹ്യ, മുഹമ്മദ് ഫറാസ്. പുരാവസ്തുക്കളുടെ  വിലപിടിപ്പുള്ള അറിവുകൾക്ക് വഹീദിനെ 0091 9526870000 നമ്പറിലും vaheedu@hotmail.com മെയിലും ബന്ധപ്പെടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newstelephone cardAbdul VaheedTelephone Card CollectorLifestyle Newskozhikode News
News Summary - Telephone Card Collector Abdul Vaheed in Kozhikode -Lifestyle News
Next Story