Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രതിപക്ഷ ശബ്ദത്തെ...

പ്രതിപക്ഷ ശബ്ദത്തെ അടിച്ചമർത്താൻ ശ്രമം, മന്ത്രിമാർ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചെന്ന് വി.ഡി സതീശൻ

text_fields
bookmark_border
vd satheesan
cancel
Listen to this Article

തിരുവനന്തപുരം: പ്രതിപക്ഷ സമരത്തെ അടിച്ചമർത്താനുള്ള ശ്രമമാണ് നിയമസഭയിൽ നടന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇതിന് മന്ത്രിമാരും ഭരണപക്ഷ എം.എൽ.എമാരുമാണ് നേതൃത്വം നൽകിയത്. പ്രകോപനപരമായ മുദ്രാവാക്യങ്ങളാണ് മന്ത്രിമാർ വിളിച്ചതെന്നും സതീശൻ പറഞ്ഞു.

നിയമസഭക്കുള്ളിൽ സംഘർഷമുണ്ടാക്കാൻ ആസൂത്രിത നീക്കമാണ് ഭരണപക്ഷം നടത്തിയത്. ഈ നീക്കത്തിൽ പ്രതിഷേധിച്ചാണ് സഭാ നടപടികൾ സ്തംഭിപ്പിക്കാൻ പ്രതിപക്ഷം തീരുമാനിച്ചത്. ഓഫിസ് ആക്രമണത്തെ പേരിന് അപലപിക്കുകയും പ്രതികളെ സംരക്ഷിക്കുകയുമാണ് സർക്കാർ. സംഘ്പരിവാറിനെക്കാൾ വലിയ ഗാന്ധിഘാതകരായി സി.പി.എം മാറി.

മുഖ്യമന്ത്രിയുടെ ഓഫിസിന്‍റെ അറിവോടെയാണ് രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചത്. മന്ത്രി വീണ ജോർജിന്‍റെ സ്റ്റാഫിൽപ്പെട്ട ആളുടെ നേതൃത്വത്തിലാണ് ഓഫിസ് അടിച്ചു തകർത്തത്. മന്ത്രിയുടെ സ്റ്റാഫിൽപ്പെട്ടയാളെ ഇതുവരെ പ്രതി ചേർത്തിട്ടില്ലെന്നും വി.ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala assemblyVD Satheesan
News Summary - VD Satheesan said that what happened in the assembly was an attempt to suppress the voice of the opposition
Next Story