Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി.സി. ജോർജിനെതിരെ...

പി.സി. ജോർജിനെതിരെ ‘വായ് മൂടെടാ’ ഹാഷ്ടാഗുമായി സോഷ്യൽ മീഡിയ; പിന്തുണച്ച് പ്രമുഖരും

text_fields
bookmark_border
പി.സി. ജോർജിനെതിരെ ‘വായ് മൂടെടാ’ ഹാഷ്ടാഗുമായി സോഷ്യൽ മീഡിയ; പിന്തുണച്ച് പ്രമുഖരും
cancel

കോട്ടയം: ബിഷപ്പിനെതിരെ പീഡനപരാതി നൽകിയ കന്യാസ്ത്രീക്കെതിരെ അപമാനകരമായ പ്രസ്താവന നടത്തിയ പി.സി. ജോർജ് എം.എൽ. എക്കെതിരെ പ്രതിഷേധവുമായി സമൂഹമാധ്യമങ്ങൾ. ‘വായ് മൂടെടാ പീസീ’ എന്ന ഹാഷ്ടാഗിലെ പ്രതിഷേധത്തിന് പ്രമുഖരുടെയുൾപ്പെടെ വലിയ പിന്തുണയാണ് ലഭിച്ചിരിക്കുന്നത്. സെല്ലോടേപ് ഉപയോഗിച്ച് ജോർജിെൻറ വായ് മൂടിയുള്ള ചിത്രങ്ങളോടെയാണ് സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണം.

പ്രതിഷേധത്തിെൻറ ഭാഗമായതില്‍ അഭിമാനിക്കുന്നുവെന്ന് നടി പാർവതി ട്വിറ്ററിൽ കുറിച്ചു. പി.സി. ജോര്‍ജിെൻറ വൃത്തികെട്ട പരാമര്‍ശങ്ങള്‍ ഇതോടെ അവസാനിപ്പിക്കണമെന്നാണ് ട്വിറ്റ്. നീതിക്കുവേണ്ടി പോരാടുന്ന കന്യാസ്ത്രീകളെ അഭിവാദ്യം ചെയ്യുന്നതോടൊപ്പം അവരുടെ പോരാട്ടവീര്യം മികച്ചതാണെന്നും ഭയപ്പെടാതെ മുന്നോട്ടുപോകണമെന്നും പാര്‍വതി ആവശ്യപ്പെടുന്നു. നടിയും ആക്ടിവിസ്റ്റുമായ സജിത മഠത്തിൽ ഇതിനെതിരെ നിശ്ശബ്ദരായിരിക്കുന്നവരെയും പരിഹസിച്ചാണ് കുറിപ്പിട്ടത്. ഇരയെ അപമാനിച്ച എം.എൽ.എയെ അയോഗ്യനാക്കി ജയിലിലടക്കണമെന്നാണ് പ്രമുഖ മാധ്യമപ്രവർത്തക ബർക്ക ദത്ത് സമൂഹമാധ്യമത്തിൽ അഭിപ്രായപ്പെട്ടത്. ബോളിവുഡ് താരം രവീണ ടണ്ടനു പിന്നാലെ നടി സ്വര ഭാസ്കറും രൂക്ഷവിമർശനമാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്.

എം.എൽ.എ പറഞ്ഞത് തീർത്തും അരോചകരമാണെന്നും ഇത് ലജ്ജിപ്പിക്കുന്നുണ്ടെന്നും സ്വര ട്വിറ്റ് ചെയ്തു. ദേശീയ മാധ്യമങ്ങളിലും പി.സി. ജോർജിെൻറ വിവാദ പ്രസ്താവന വാർത്തയായിരുന്നു. സംഭവത്തിൽ ആക്ഷേപിക്കപ്പെട്ട കന്യാസ്ത്രീയുടെ മൊഴിയെടുക്കാൻ ചൊവ്വാഴ്ച പൊലീസ് എത്തിയെങ്കിലും വ്യക്തിപരമായ അസൗകര്യമറിയിച്ചതോടെ ബുധനാഴ്ച വീണ്ടും മഠത്തിലെത്തി പൊലീസ് മൊഴി രേഖപ്പെടുത്തും. അതിനുശേഷമാവും നടപടി. ദേശീയ വനിത കമീഷൻ സ്വമേധയ കേസെടുെത്തങ്കിലും ഗൗരവമായി കാണുന്നില്ലെന്ന നിലപാടിലാണ് ജോർജ്.



ജോർജിെൻറ അധിക്ഷേപം സഹിക്കാവുന്നതിലുമപ്പുറം
കൊച്ചി: പി.സി. ജോർജ് പരസ്യമായി അധിക്ഷേപിക്കുന്നത് സഹിക്കാനാവുന്നില്ലെന്ന് ബിഷപ്പിെൻറ ലൈംഗികാതിക്രമത്തിന് ഇരയായ കന്യാസ്ത്രീയുടെ സഹോദരി. സഹോദരി എന്ന നിലയിൽ തന്നെയും ചാനൽ ചർച്ചകളിലൂടെയും മറ്റും ഒരുപാട് ആക്ഷേപിച്ചു. ജോർജിെൻറപോലെ സഭ്യമല്ലാത്ത രീതിയിൽ സംസാരിക്കാൻ തങ്ങൾ പഠിച്ചിട്ടില്ല. സ്ത്രീയുടെ വേദനയെക്കുറിച്ച് അയാൾക്ക് അറിയില്ല. നിരവധി തവണ സഭ അധ്യക്ഷന്മാരോട് സഹോദരിക്കേറ്റ അപമാനത്തെക്കുറിച്ച് പറഞ്ഞിരുന്നു. നടപടിയെടുക്കാൻ അവർ തയാറായില്ല. അതുകൊണ്ടാണ് ഇന്ന് തെൻറ സഹോദരിമാർക്ക് തെരുവിലിറങ്ങേണ്ടി വന്നത്. മദർ ജനറാൾ ഉൾപ്പെടെ എല്ലാവരും ബിഷപ്പിന് കൂട്ടുനിന്നു. ഒതുക്കിത്തീർക്കാനുള്ള ശ്രമം ആദ്യം മുതലേ നടന്നിട്ടുണ്ട്. സഹോദരന് അഞ്ചുകോടി രൂപയാണ് ആദ്യം വാഗ്ദാനം ചെയ്തത്. അത് ഫലിക്കാതായപ്പോൾ ഭീഷണിയായി. സ്വന്തം ഇടവകയിലെ അച്ചൻമാർതന്നെ ഭീഷണിയുമായി വന്നു. എന്തിനാണ് തെറ്റു ചെയ്തവരെ സഭ സംരക്ഷിക്കുന്നത് എന്നറിയില്ല. ‘‘ഒരുപാട് സഹിച്ചിട്ടുണ്ട് അനുജത്തി. എന്തുവന്നാലും ഞങ്ങൾ നേരിടും. നീതി കിട്ടുംവരെ അവളുടെ കൂടെ കുടുംബം ഉണ്ടാകും’’ -സേഹാദരി പറഞ്ഞു.

ബിഷപ് ഫ്രാേങ്കാ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നും പി.സി. ജോർജ് എം.എൽ.എ രാജിവെക്കണമെന്നും ആവശ്യപ്പെട്ട് സെക്രേട്ടറിയറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധ പരിപാടിയിൽ കോലത്തിൽ ചെരിപ്പ്മാല അണിയിക്കുകയും ചാണകത്തിൽ മുക്കിയ ചൂലുകൊണ്ട് അടിക്കുകയും ചെയ്യുന്ന വനിതകൾ


കോലത്തിൽ ചൂലുകൊണ്ടടി
തിരുവനന്തപുരം: ബിഷപ് ഫ്രാങ്കോ മുളക്കലിെൻറയും പി.സി. ജോർജ് എം.എൽ.എയുടെയും കോലത്തിൽ ചാണകം മുക്കിയ ചൂലുകൊണ്ടടിച്ച് സെക്രട്ടറിയേറ്റിനു മുന്നിൽ വനിത കൂട്ടായ്മയുടെ പ്രതിഷേധം. കോലത്തിൽ ചെരിപ്പുമാല അണിയിച്ച് ഗീത നസീർ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നും ജോർജിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. കൊച്ചിയിൽ സമരം നടത്തുന്ന കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ടി. രാധാമണി, ഏലിയാമ്മ വിജയൻ, മേഴ്സി അലക്സാണ്ടർ തുടങ്ങിയവർ സംസാരിച്ചു.

ജോർജിൻെറ വിശദീകരണം തേടും –സ്പീക്കർ
പൊന്നാനി: കന്യാസ്ത്രീയെ അധിക്ഷേപിക്കുന്ന പരാമർശം നടത്തിയ പി.സി. ജോർജ് എം.എൽ.എയോട് വിശദീകരണം തേടുമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. ഏത് സാഹചര്യത്തിലാണ് ഇത്തരം പരാമർശം നടത്തിയതെന്ന് വിശദീകരിക്കണം. എം.എൽ.എ സ്ഥാനത്തിരുന്ന് ആരും നിയമവ്യവസ്ഥയെ അവഹേളിക്കുന്ന രീതിയിൽ സംസാരിക്കരുത്. ജോർജിെൻറ പരാമർശം നിയമസഭയുടെ നിലവാരത്തെ പാതാളത്തോളം താഴ്ത്തി. ആരെങ്കിലും കന്യാസ്ത്രീയാണോ അല്ലയോ എന്ന് അന്തിമമായി തീരുമാനിക്കാനുള്ള അധികാരം അദ്ദേഹത്തിനോ മറ്റാർക്കെങ്കിലുമോ ഇല്ല -ശ്രീരാമകൃഷ്ണൻ പറഞ്ഞു.

വെൽഫെയർ പാർട്ടി വനിത വിഭാഗം സെക്രട്ടേറിയറ്റ് ധർണ നടത്തി
തിരുവനന്തപുരം: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെയും പി.കെ. ശശി എം.എൽ.എയെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി വനിത വിഭാഗം സെക്രേട്ടറിയറ്റിന് മുന്നിൽ ധർണ നടത്തി. സംസ്ഥാന സമിതിയംഗം മുംതാസ് ബീഗം ഉദ്ഘാടനം ചെയ്തു. കന്യാസ്ത്രീകൾ നീതിക്കുവേണ്ടി സമരത്തിനിറങ്ങിയപ്പോൾ പി.സി. ജോർജ് എം.എൽ.എ അവരെ അധിക്ഷേപിച്ചാണ് സംസാരിച്ചത്.
കേരളത്തിലെ സ്ത്രീകൾ കുറ്റിച്ചൂലുകൊണ്ടാണ് പി.സി. ജോർജിനെ നേരിടേണ്ടത്. കേസ് അന്വേഷണത്തിൽനിന്ന് ഇപ്പോഴത്തെ ഡി.ജി.പിയെ മാറ്റി സ്വതന്ത്ര അന്വേഷണം നടത്തണമെന്നും അവർ ആവശ്യപ്പെട്ടു. കൺവീനർ ആരിഫാ ബീവി, ഷംല അട്ടക്കുളങ്ങര തുടങ്ങിയവർ സംസാരിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pc georgeRape Casekerala newsmalayalam newsjalandhar bishop caseBishop Franco MulakkalVaayaMoodedaPC
News Summary - VaayaMoodedaPC- kerala news
Next Story