Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസന്ദീപിെൻറ ബാഗിൽ...

സന്ദീപിെൻറ ബാഗിൽ ഡോളറുകളും ആഭരണങ്ങളും

text_fields
bookmark_border
സന്ദീപിെൻറ ബാഗിൽ ഡോളറുകളും ആഭരണങ്ങളും
cancel

കൊച്ചി: സ്വർണ കടത്ത് കേസിലെ  പ്രതി സന്ദീപ് നായരുടെ ബാഗിൽ സാമ്പത്തിക ഇടപാടിെൻറ രേഖകളെന്ന് സൂചന. ബാഗിൽനിന്ന് കണ്ടെടുത്ത ഡയറികളിലും മറ്റ് കടലാസുകളിലുമായിരുന്നത്രേ സാമ്പത്തിക ഇടപാടിെൻറ വിവരങ്ങളുള്ളത്.


പ്രതിയിൽനിന്ന് പിടിച്ചത് ട്രോളി ബാഗായിരുന്നു. ഇതിനുള്ളിലായി മറ്റ് രണ്ട് ബാഗും ലാപ്ടോപ്പുമുണ്ടായിരുന്നു. ബാഗിൽ ഡോളറുകളും മറ്റ് രണ്ട് വിദേശരാജ്യങ്ങളുടെ കറൻസിയും 10 രൂപയും ആണുണ്ടായിരുന്നത്. സ്വർണാഭരണങ്ങളും ബാഗിൽനിന്ന് കണ്ടെത്തി. ബുധനാഴ്ചയാണ് ബാഗ് തുറന്ന് പരിശോധിച്ചത്.

മൂന്ന് പേർകൂടി അറസ്റ്റിൽ
കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ മൂന്ന് പേരെകൂടി കസ്റ്റംസ് അറസ്റ്റ് ചെയ്തു. മഞ്ചേരി കൂമംകുളത്തെ ടി.എം. മുഹമ്മദ് അൻവർ (43), വേങ്ങര പറമ്പിൽപടിയിലെ ഇ. സെയ്തലവി (60), കോഴിക്കോട് എരഞ്ഞിക്കൽ സ്വദേശി ടി.എം. സംജു (40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മൂന്നു പേരെയും അഡീ. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ (സാമ്പത്തികം) ഹാജരാക്കി 21വരെ റിമാൻഡ് ചെയ്തു.

കസ്റ്റംസ് അറസ്റ്റ് ചെയ്ത സെയ്തലവിയെയും മുഹമ്മദ് അൻവറിനെയും എറണാകുളത്തെ കോടതിയിൽ ഹാജരാക്കിയശേഷം പുറത്തേക്ക് കൊണ്ടുവരുന്നു
 

സ്വർണക്കടത്തിൽ സാമ്പത്തിക ഇടപാടുകൾ നടത്തിയവരാണ് ഇവരെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു. ദിവസങ്ങളായി തുടർന്നുവരുന്ന റെയ്ഡുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇതിനിടെ, മുഖ്യപ്രതിയായ സരിത്തിെൻറ കാർ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മൂന്ന് പേർകൂടി കസ്റ്റഡിയിലുണ്ട്. ഇക്കൂട്ടത്തിൽ ജ്വല്ലറി ഉടമകളുമുണ്ടെന്നാണ് വിവരം. സ്വർണക്കടത്തിന് പണം മുടക്കിയവരും ഇടനിലക്കാരുമായ നിരവധി ആളുകൾ നിരീക്ഷണത്തിലുമുണ്ട്. നേരേത്ത പിടിയിലായ റമീസ്, ജലാല്‍, സന്ദീപ്, അംജത് അലി എന്നിവരും ഇപ്പോള്‍ അറസ്റ്റിലായ മൂന്നുപേരും സ്വര്‍ണക്കടത്തിന് പണം ശേഖരിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചവരാണെന്ന് കസ്റ്റംസ് അധികൃതർ വ്യക്തമാക്കുന്നു. ഇങ്ങനെ കണ്ടെത്തുന്ന തുകക്കാണ് സ്വര്‍ണം ദുൈബയില്‍നിന്ന് എത്തിക്കുന്നത്.

സ്വര്‍ണം ജ്വല്ലറികള്‍ക്ക് വില്‍ക്കാന്‍ കരാറുണ്ടാക്കിയത് ജലാലാണ്. ഏഴ് ലക്ഷം രൂപയോളമാണ് ഓരോ ഇടപാടിലും കമീഷനായി നിശ്ചയിച്ചിരുന്നത്. ഇത്തരത്തില്‍ പലരില്‍നിന്നായി കോടികൾ ഇവര്‍ സമാഹരിച്ചതായാണ് വിവരം. അറസ്റ്റിലായ ഇടപാടുകാരിൽ പലരും സാമ്പത്തികലാഭത്തിനായി കടം വാങ്ങി ഉൾപ്പെടെ പണമിറക്കിയിട്ടുണ്ട്. സ്വർണ വിൽപനക്കുശേഷം ലാഭം ഇവർ പങ്കിട്ടെടുക്കുകയായിരുെന്നന്നും കസ്റ്റംസ് അധികൃതർ വിശദീകരിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - trivandrum gold smuggling sandeep-bag-kerala news
Next Story