ട്രെയിൻ സമയം തെറ്റായി നൽകി റെയിൽവേ; െവട്ടിലായി യാത്രക്കാർ
text_fieldsകോഴിക്കോട്: ട്രെയിൻ സമയം തെറ്റായി നൽകി റെയിൽവേ യാത്രക്കാരെ െവട്ടിലാക്കി. കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി (12075) ട്രെയിൻ സമയത്തിൽ റെയിൽേവക്കു വന്ന അബദ്ധത്തിൽ ബുദ്ധിമുട്ടിയത് നിരവധി യാത്രക്കാർ. ട്രാക്കിലെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് ട്രെയിൻ ഗതാഗതത്തിൽ മാറ്റം വരുത്തിയെന്ന് കാണിച്ച് തിങ്കളാഴ്ച റെയിൽവേ മാധ്യമങ്ങൾക്ക് നൽകിയ വാർത്തക്കുറിപ്പിലാണ് ജനശതാബ്ദിയുടെ സമയം മാറിയത്. സാധാരണ ഉച്ചക്ക് 1.45ന് കോഴിക്കോടുനിന്ന് പുറപ്പെടുന്ന ജനശതാബ്ദി എക്സ്പ്രസ് ചൊവ്വാഴ്ച വൈകീട്ട് 4.20ന് മാത്രമേ യാത്ര തുടങ്ങുകയുള്ളൂെവന്നാണ് റെയിൽവേ അറിയിപ്പ് നൽകിയിരുന്നത്.
എന്നാൽ, ചൊവ്വാഴ്ച റെയിൽവേ സ്റ്റേഷനുമായി ബന്ധെപ്പട്ടപ്പോൾ ട്രെയിൻ 2.20നുതന്നെ പുറപ്പെടുമെന്നാണ് പലർക്കും വിവരം ലഭിച്ചത്. വൈകുമെന്ന അറിയിപ്പുണ്ടല്ലോയെന്ന് ചോദിച്ചപ്പോൾ സമയം മാറിപ്പോയതാണെന്നാണ് റെയിൽവേ അധികൃതർ അറിയിച്ചത്.
റെയിൽവേ അറിയിപ്പ് അനുസരിച്ച് നിരവധി യാത്രക്കാർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ട്രെയിൻ പോയ വിവരമാണ് ലഭിച്ചത്. മൂന്നു മണിയോടുകൂടിയാണ് ട്രെയിൻ കോഴിക്കോട്ടുനിന്ന് പുറപ്പെട്ടതെങ്കിലും ഇതിനു ശേഷമായിരുന്നു പലരും എത്തിയത്.
റെയിൽവേ അറിയിപ്പിൽ വന്ന അശ്രദ്ധകാരണം നേരേത്ത ടിക്കറ്റ് റിസർവ് ചെയ്ത പലരും പ്രതിഷേധിച്ചാണ് സ്റ്റേഷനിൽനിന്ന് മടങ്ങിയത്. ഇൗമാസം 16, 23, 30 (ചൊവ്വ) തീയതികളിൽ കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി (12075) ഉച്ചക്ക് 1.45ന് പകരം 35 മിനിറ്റ് വൈകി 2.20ന് പുറപ്പെടുമെന്ന് റെയിൽവേ പുതിയ വാർത്തക്കുറിപ്പിൽ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.