Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅറ്റാഷെയെയും...

അറ്റാഷെയെയും റമീസിനെയും സ്വപ്നയും കൂട്ടരും കമീഷെൻറ പേരിൽ കബളിപ്പിച്ചെന്ന്

text_fields
bookmark_border
അറ്റാഷെയെയും റമീസിനെയും സ്വപ്നയും കൂട്ടരും കമീഷെൻറ പേരിൽ കബളിപ്പിച്ചെന്ന്
cancel

തിരുവനന്തപുരം: സ്വർണക്കടത്ത് കേസില്‍ യു.എ.ഇ കോണ്‍സുലേറ്റ് അറ്റാഷെയെയും മുഖ്യപ്രതിയെന്ന് സംശയിക്കുന്ന കെ.ടി. റമീസിനെയും സ്വപ്ന ഉൾപ്പെടെ മറ്റ് പ്രതികള്‍ കബളിപ്പിച്ചതായുള്ള വിവരം അന്വേഷണസംഘത്തിന് ലഭിച്ചു. ഓരോ കള്ളക്കടത്തിനും നല്‍കിയിരുന്ന കമീഷെൻറ പേരിലായിരുന്നത്രെ കബളിപ്പിക്കല്‍.

കഴിഞ്ഞ ഏഴുദിവസമായി കസ്റ്റംസിെൻറ കസ്റ്റഡിയില്‍ ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് സംബന്ധിച്ച് പ്രതികൾ മൊഴി നല്‍കിയത്. ഇക്കാര്യം എൻ.ഐ.എ കസ്റ്റഡിയിലുള്ള റമീസും സമ്മതിച്ചതായാണ് വിവരം. ഒരു കിലോ സ്വർണത്തിന് 1000 മുതല്‍ 1500 ഡോളര്‍വരെയാണ് അറ്റാഷെ കമീഷൻ ചോദിച്ചിരുന്നതെത്ര. ഇവര്‍ ഓരോ തവണയും മൂന്നുകിലോ സ്വര്‍ണമാണ് ഗൃഹോപകരണങ്ങളുടെ മറവില്‍ കടത്തുന്നതെന്നാണ് അറ്റാഷെയോട് പറഞ്ഞിരുന്നത്.

എന്നാല്‍, സംഘം 2019 ജൂണ്‍മുതല്‍ 2020 ജൂണ്‍വരെ 23 തവണയായി നയതന്ത്ര ചാനലിലൂടെ ഏകദേശം 230 കിലോ സ്വർണം കടത്തിയെന്നാണ് വിവരം. അതില്‍ 20 തവണയും ലോക്ഡൗണിന് മുമ്പായിരുന്നു. അതുവരെ അഞ്ചുമുതല്‍ ഏഴു കിലോവരെയാണ് ഓരോ തവണയും കേരളത്തിലേക്ക് കടത്തിയത്. എന്നാല്‍, അറ്റാഷെയോട് പറഞ്ഞിരുന്നത് മൂന്നുകിലോ സ്വര്‍ണം മാത്രമെന്നായിരുന്നത്രെ.

ഇതിനുപുറമെ അറ്റാഷെക്ക് കൂടുതല്‍ പണം നല്‍കിയെന്നു പറഞ്ഞ് റമീസില്‍നിന്ന് കൂടുതല്‍ പണം കമീഷനായി വാങ്ങിയിരുന്നു. ഓരോ തവണയും 50,000 മുതല്‍ ഒരുലക്ഷം രൂപവരെ ഇത്തരത്തില്‍ സ്വപ്‌നയും സന്ദീപും സരിത്തും റമീസില്‍നിന്ന് കമീഷന്‍ കൂടുതലായി കൈപ്പറ്റി. ഇതൊന്നും അറ്റാഷെക്ക് നല്‍കാതെ വീതംെവച്ചെടുക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - gold smuggling case swapna suresh
Next Story