Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസുഗന്ധഗിരി വനം കൊള്ള:...

സുഗന്ധഗിരി വനം കൊള്ള: 18 ഉദ്യോഗസ്ഥർക്ക് ഗുരുതര പിഴവുകളെന്ന് അന്വേഷണ റിപ്പോർട്ട്

text_fields
bookmark_border
സുഗന്ധഗിരി വനം കൊള്ള: 18 ഉദ്യോഗസ്ഥർക്ക് ഗുരുതര പിഴവുകളെന്ന് അന്വേഷണ റിപ്പോർട്ട്
cancel

കേഴിക്കോട് : ആദിവാസി പുനരധിവാസ മേഖലയായ വയനാട്ടിലെ സുഗന്ധഗിരിയിൽ നടന്ന വനം കൊള്ളയിൽ 18 വനം വകുപ്പ് ഉദ്യോഗസ്ഥർക്കു ഗുരുതരമായ പിഴവുകൾ പറ്റിയതായി അന്വേഷണ റിപ്പോർട്ട്. വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് മരംമുറിയിലുള്ള പങ്കാളിത്തം അടിവരയിട്ട് രേഖപ്പെടുത്തുകയാണ് റിപ്പോർട്ട്.

ഡി.എഫ്.ഒ ഷജ്ന കരീം, റേഞ്ച് ഓഫിസർ കെ.നീതു, ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഓഫിസർ എം. സജീവൻ എന്നിവർ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് അന്വേഷണ റിപ്പോർട്ട്. കൽപറ്റ സെക്‌ഷൻ ഓഫിസർ കെ.കെ.ചന്ദ്രൻ, വാച്ചർ ജോൺസൺ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ സജി പ്രസാദ്, എം.കെ.വിനോദ് കുമാർ, ബാലൻ എന്നിവർ സസ്പെൻഷനിലാണ്.

ഇവർക്കു പുറമെ, കൽപറ്റ ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ സി.എസ്.വിഷ്ണു, പി.സിയാദ് ഹസ്സൻ, നജീബ്, ഐ.വി.കിരൺ, കെ.എസ്.ചൈതന്യ, കൽപറ്റ സെക്‌ഷൻ ഫോറസ്റ്റ് വാച്ചർമാരായ ആർ.വിൻസന്റ്, പി.ജി.വിനീഷ്, കെ.ലക്ഷ്മി, എ.എ.ജാനു, കൽപറ്റ ഫ്ലയിങ് സ്ക്വാഡ് ഡെപ്യൂട്ടി റേഞ്ച് ഓഫിസർ ബീരാൻ കുട്ടി എന്നിവരെയാണു കുറ്റക്കാരായി കണ്ടെത്തിയത്.

അറസ്റ്റിലായ കരാറുകാരൻ ഹനീഫയിൽ നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പണം കൈപ്പറ്റിയിരുന്നു.

മരം മുറിക്കുന്നതിന് മുൻപും ശേഷവും ഒട്ടേറെ തവണ ഹനീഫയുമായി ഫോണിൽ സംസാരിച്ചിട്ടുണ്ടെന്നും വ്യക്തമായി. ഇവർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കാൻ വനം സെക്രട്ടറിയെ ചുമതലപ്പെടുത്തി. കേസിൽ ഒമ്പത് പേർ നേരത്തേ അറസ്റ്റിലായിരുന്നു. വനം ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങിയതായി വ്യക്തമായതിനെ തുടർന്ന് ഒരാളെക്കൂടി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sudhangiri forest robbery
News Summary - Sudhangiri forest robbery: 18 officials found serious mistakes, investigation report
Next Story