സൈക്കിളിനായി നടന്ന് കാല് തേഞ്ഞു; ഒടുവിൽ...
text_fieldsമേപ്പയൂർ: നന്നാക്കാൻ കൊടുത്ത സൈക്കിളിനായി നടന്ന് കാല് തേഞ്ഞപ്പോൾ, ആബിർ കൂടുതൽ ആലോചിക ്കാതെ പൊലീസ് സ്റ്റേഷൻ കയറി. നീതി തേടിയുള്ള കൊച്ചുവീരെൻറ പരാതി കളിയായി എടുക്കാത െ സി.ഐ ജി. അനൂപ് സത്വര നടപടിയും സ്വീകരിച്ചു. മേപ്പയൂർ പൊലീസ് സ്റ്റേഷനിലാണ് 10 വയസ്സ ുകാരൻ ആബിർ പരാതിയുമായി എത്തിയത്.
വിളയാട്ടൂർ എളമ്പിലാട് എം.യു.പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്. സ്കൂൾ നോട്ട്ബുക്കിൽനിന്ന് പറിച്ചെടുത്ത പേപ്പറിൽ എഴുതി നൽകിയ കുട്ടിപ്പരാതിയെ ഗൗരവത്തിൽ സമീപിച്ച് ജനമൈത്രി പൊലീസിന് കൈമാറി. സി.പി.ഒ രാധികയുടെ അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തി. സൈക്കിൾ മെക്കാനിക്കിനെ വിളിച്ചുവരുത്തി. വ്യാഴാഴ്ച സൈക്കിൾ നന്നാക്കിനൽകാമെന്ന് കടയുടമ മേപ്പയൂർ സി.ഐക്ക് ഉറപ്പുനൽകി. അസുഖവും മകെൻറ വിവാഹത്തോടനുബന്ധിച്ച തിരക്കുകളും കാരണം കട തുറക്കാതിരുന്നതിനാലാണ് നന്നാക്കൽ വൈകിയതെന്ന് കടയുടമ പറഞ്ഞു.
ആബിറിെൻറയും ഒന്നാം ക്ലാസ് വിദ്യാർഥിയായ സഹോദരൻ ഷിഫാദിെൻറയും കേടായ സൈക്കിളുകൾ നന്നാക്കി നൽകാനായി മേപ്പയൂർ ടൗണിലെ സൈക്കിൾ റിപ്പയറിങ് കടയിൽ നൽകിയിരുന്നു. കടയുടമ മുൻകൂറായി 200 രൂപ വാങ്ങിവെച്ചെന്നും പരാതിയിലുണ്ട്. എന്നാൽ, പറഞ്ഞ സമയത്ത് സൈക്കിൾ നന്നാക്കി നൽകിയില്ല. മാത്രമല്ല, ഫോൺ വിളിച്ചപ്പോൾ എടുക്കുകയും ചെയ്തില്ല.
പല തവണ നേരിട്ടു പോയപ്പോൾ കട അടച്ചിട്ട നിലയിലായിരുന്നെന്നും പരാതിയിൽ പറയുന്നു. കടക്കാരനിൽനിന്ന് സൈക്കിളുകൾ തിരികെ വാങ്ങിത്തരണമെന്നാണ് ആബിർ പൊലീസിനോട് ആവശ്യപ്പെട്ടത്. എന്നാൽ, സ്കൂൾ അധികൃതരോ അധ്യാപകരോ പരാതി നൽകിയത് അറിഞ്ഞിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.