Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2019 6:54 PM GMT Updated On
date_range 24 Jun 2019 6:54 PM GMTവ്യവസായിയുടെ ആത്മഹത്യ: ആന്തൂർ നഗരസഭാ ഓഫിസിൽ പരിശോധന
text_fieldsbookmark_border
കണ്ണൂർ: പ്രവാസി വ്യവസായി സാജൻ പാറയിലിെൻറ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രത്യേ കസംഘം അന്വേഷണം തുടങ്ങി. ഡിവൈ.എസ്.പി കൃഷ്ണദാസിെൻറ നേതൃത്വത്തിലുള്ള സംഘം സാജെൻറ വീ ട്ടിലും ആന്തൂർ നഗരസഭ ഒാഫിസിലുമെത്തി തെളിവെടുത്തു. സാജെൻറ ഡയറി വീട്ടിൽനിന്ന് ക ണ്ടെത്തിയ അന്വേഷണ സംഘം ഭാര്യ ബീനയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
അതേസമയ ം, സാജെൻറ മരണത്തിൽ പ്രതിക്കൂട്ടിൽ നിൽക്കുന്ന ആന്തൂർ നഗരസഭ ചെയർപേഴ്സൻ പി.െക. ശ്യാമളയുടെ മൊഴിയെടുക്കുന്നത് വൈകും. എല്ലാ വശങ്ങളും പരിശോധിച്ച ശേഷം മതി ശ്യാമളയുടെ മൊഴിയെടുക്കൽ എന്നാണ് അന്വേഷണ സംഘത്തിെൻറ തീരുമാനം. സാജെൻറ കൺവെൻഷൻ സെൻററിന് അനുമതി വൈകിപ്പിച്ചുവെന്ന ആക്ഷേപത്തിൽ സസ്പെൻഡ് ചെയ്യപ്പെട്ട ആന്തൂർ നഗരസഭ സെക്രട്ടറി ഗിരീഷ്, അസി. എൻജിനീയർ കലേഷ്, ഒാവർസിയർമാരായ അഗസ്റ്റിൻ, സുധീർ എന്നിവരുടെ മൊഴി അടുത്ത ദിവസം രേഖപ്പെടുത്തും. അസ്വാഭാവിക മരണത്തിന് വളപട്ടണം പൊലീസ് രജിസ്റ്റർ ചെയ്ത ഒരു കേസ് മാത്രമാണ് സാജെൻറ മരണവുമായി ബന്ധപ്പെട്ട് നിലവിലുള്ളത്.
ചെയർപേഴ്സനും ഉദ്യോഗസ്ഥർക്കുമെതിരെ ആത്മഹത്യാപ്രേരണ കുറ്റത്തിന് കേസെടുക്കണമെന്നാണ് സാജെൻറ കുടുംബവും പ്രതിപക്ഷവും ആവശ്യപ്പെടുന്നത്. തിങ്കളാഴ്ച രാവിലെ യോഗം ചേർന്ന പ്രത്യേക അന്വേഷണ സംഘം വളപട്ടണം പൊലീസ് ഇതുവരെ നടത്തിയ അന്വേഷണത്തിെൻറ ഫയൽ പരിശോധിച്ചു. ഇതിന് ശേഷമാണ് സാജെൻറ ഭാര്യ ബീനയുടെ മൊഴി വീണ്ടുമെടുക്കാൻ പൊലീസ് തീരുമാനിച്ചത്. കൺവെൻഷൻ സെൻററിന് അനുമതി നൽകില്ലെന്ന ചെയർപേഴ്സെൻറ കടുത്ത നിലപാടാണ് സാജെന ആത്മഹത്യയിലേക്ക് നയിച്ചതെന്ന മൊഴി ബീന ആവർത്തിച്ചു.
കൊറ്റാളിയിലെ വീടിെൻറ കിടപ്പുമുറിയിലാണ് സാജൻ തൂങ്ങിമരിച്ചത്്. സാജെൻറ ബാങ്ക് അക്കൗണ്ടും പണമിടപാടുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. കൺവെൻഷൻ സെൻററുമായി ബന്ധപ്പെട്ട ആദ്യ അപേക്ഷ മുതൽ ആന്തൂർ നഗരസഭയിലെ ഫയലുകൾ അന്വേഷണ സംഘം തിങ്കളാഴ്ച പരിേശാധിച്ചു. വിശദപരിശോധന ആവശ്യമുള്ള രേഖകൾ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൺവെൻഷൻ സെൻററുമായി ബന്ധപ്പെട്ട് ജില്ല ടൗൺ പ്ലാനിങ് ഒാഫിസറുടെ ഫയലുകളും പൊലീസ് പരിശോധിക്കുന്നുണ്ട്.
അതേസമയ ം, സാജെൻറ മരണത്തിൽ പ്രതിക്കൂട്ടിൽ നിൽക്കുന്ന ആന്തൂർ നഗരസഭ ചെയർപേഴ്സൻ പി.െക. ശ്യാമളയുടെ മൊഴിയെടുക്കുന്നത് വൈകും. എല്ലാ വശങ്ങളും പരിശോധിച്ച ശേഷം മതി ശ്യാമളയുടെ മൊഴിയെടുക്കൽ എന്നാണ് അന്വേഷണ സംഘത്തിെൻറ തീരുമാനം. സാജെൻറ കൺവെൻഷൻ സെൻററിന് അനുമതി വൈകിപ്പിച്ചുവെന്ന ആക്ഷേപത്തിൽ സസ്പെൻഡ് ചെയ്യപ്പെട്ട ആന്തൂർ നഗരസഭ സെക്രട്ടറി ഗിരീഷ്, അസി. എൻജിനീയർ കലേഷ്, ഒാവർസിയർമാരായ അഗസ്റ്റിൻ, സുധീർ എന്നിവരുടെ മൊഴി അടുത്ത ദിവസം രേഖപ്പെടുത്തും. അസ്വാഭാവിക മരണത്തിന് വളപട്ടണം പൊലീസ് രജിസ്റ്റർ ചെയ്ത ഒരു കേസ് മാത്രമാണ് സാജെൻറ മരണവുമായി ബന്ധപ്പെട്ട് നിലവിലുള്ളത്.
ചെയർപേഴ്സനും ഉദ്യോഗസ്ഥർക്കുമെതിരെ ആത്മഹത്യാപ്രേരണ കുറ്റത്തിന് കേസെടുക്കണമെന്നാണ് സാജെൻറ കുടുംബവും പ്രതിപക്ഷവും ആവശ്യപ്പെടുന്നത്. തിങ്കളാഴ്ച രാവിലെ യോഗം ചേർന്ന പ്രത്യേക അന്വേഷണ സംഘം വളപട്ടണം പൊലീസ് ഇതുവരെ നടത്തിയ അന്വേഷണത്തിെൻറ ഫയൽ പരിശോധിച്ചു. ഇതിന് ശേഷമാണ് സാജെൻറ ഭാര്യ ബീനയുടെ മൊഴി വീണ്ടുമെടുക്കാൻ പൊലീസ് തീരുമാനിച്ചത്. കൺവെൻഷൻ സെൻററിന് അനുമതി നൽകില്ലെന്ന ചെയർപേഴ്സെൻറ കടുത്ത നിലപാടാണ് സാജെന ആത്മഹത്യയിലേക്ക് നയിച്ചതെന്ന മൊഴി ബീന ആവർത്തിച്ചു.
കൊറ്റാളിയിലെ വീടിെൻറ കിടപ്പുമുറിയിലാണ് സാജൻ തൂങ്ങിമരിച്ചത്്. സാജെൻറ ബാങ്ക് അക്കൗണ്ടും പണമിടപാടുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. കൺവെൻഷൻ സെൻററുമായി ബന്ധപ്പെട്ട ആദ്യ അപേക്ഷ മുതൽ ആന്തൂർ നഗരസഭയിലെ ഫയലുകൾ അന്വേഷണ സംഘം തിങ്കളാഴ്ച പരിേശാധിച്ചു. വിശദപരിശോധന ആവശ്യമുള്ള രേഖകൾ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൺവെൻഷൻ സെൻററുമായി ബന്ധപ്പെട്ട് ജില്ല ടൗൺ പ്ലാനിങ് ഒാഫിസറുടെ ഫയലുകളും പൊലീസ് പരിശോധിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story