ശബരിമല വിധി: കനത്ത ജാഗ്രത; വിദ്വേഷ പ്രചാരണങ്ങൾക്ക് ശ്രമിച്ചാൽ കർശന നടപടി
text_fieldsതിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട റിവ്യു ഹരജികളിൽ വ്യാഴാ ഴ്ച വിധി വരാനിരിക്കെ സംസ്ഥാനത്ത് കനത്ത ജാഗ്രത. വിധിയുടെ മറവിൽ ആരെങ്കിലും അക്രമപ ്രവർത്തനങ്ങൾക്കോ, വിദ്വേഷ പ്രചാരണങ്ങൾക്കോ ശ്രമിച്ചാൽ കർശന നടപടിയെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
ശബരിമല വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എത്തിയ അമ്പതിലധികം പുനഃപരിശോധന ഹരജികളിലാണ് സുപ്രീംകോടതി വിധി പറയുന്നത്. വിധി ദുർവ്യാഖ്യാനം ചെയ്ത് സമൂഹമാധ്യമങ്ങൾ വഴി തെറ്റായ പ്രചാരണം നടത്തുന്നവർക്കെതിരെയും നടപടിയുണ്ടാകുമെന്ന് പൊലീസ്. കഴിഞ്ഞദിവസം അയോധ്യ വിധി പുറത്തുവന്നപ്പോഴും സമാനമായ രീതിയിൽ നടപടിയുണ്ടായിരുന്നു. കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 28നായിരുന്നു ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ച് ഭരണഘടന ബെഞ്ചിെൻറ വിധി വന്നത്.
ശബരിമലയിൽ 10 മുതൽ 50 വയസ്സുവരെ പ്രായമുള്ള സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ചത് 1991 ഏപ്രിൽ അഞ്ചിലെ കേരള ഹൈകോടതി വിധിയെ തുടര്‍ന്നായിരുന്നു. സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള ശ്രമം സംസ്ഥാനത്ത് സംഘര്ഷങ്ങൾക്കിടവരുത്തി. അതുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.