Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്ലസ് ടു; എ...

പ്ലസ് ടു; എ പ്ലസുകാരുടെ എണ്ണത്തിൽ കുറവ്; കൂടുതൽ മലപ്പുറത്ത്, 53 പേർക്ക് മുഴുവൻ മാർക്ക്

text_fields
bookmark_border
പ്ലസ് ടു; എ പ്ലസുകാരുടെ എണ്ണത്തിൽ കുറവ്; കൂടുതൽ മലപ്പുറത്ത്, 53 പേർക്ക് മുഴുവൻ മാർക്ക്
cancel
camera_alt

ആഹ്ലാദത്തിന് ഫുൾ എ പ്ലസ്: പ്ലസ് ടു പരീക്ഷയിലെ മികച്ച വിജയം ആഘോഷിക്കുന്ന തിരുവനന്തപുരം പട്ടം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ    

Listen to this Article

തിരുവനന്തപുരം: എസ്.എസ്.എൽ.സിക്ക് പിന്നാലെ ഫോക്കസ് ഏരിയയിൽനിന്നുള്ള ചോദ്യവും ലഭിക്കുന്ന മാർക്കും നിയന്ത്രിച്ച് നടത്തിയ പ്ലസ് ടു പരീക്ഷയിലും സമ്പൂർണ എ പ്ലസുകാരുടെ എണ്ണത്തിൽ വൻകുറവ്. കഴിഞ്ഞവർഷം 48,312 പേർക്ക് മുഴുവൻ വിഷയത്തിലും എ പ്ലസ് ഉണ്ടായിരുന്നത് ഇത്തവണ 28,450 ആയി കുറഞ്ഞു. എന്നാൽ, ഫോക്കസ് ഏരിയ സമ്പ്രദായമില്ലാതെ 2020ൽ നടന്ന പരീക്ഷയിൽ എ പ്ലസ് നേടിയവരുടെ എണ്ണത്തെ അപേക്ഷിച്ച് (18510 പേർ) ഇത്തവണ വർധനയുണ്ട്.  ഈ വർഷം 53 കുട്ടികൾക്കാണ് മുഴുവൻ മാർക്കും (1200ൽ 1200 മാർക്ക്) ലഭിച്ചത്.

2021ൽ മുഴുവൻ മാർക്ക് ലഭിച്ചവരുടെ എണ്ണം പ്രസിദ്ധീകരിച്ചിരുന്നില്ല. 2020ൽ 234 പേർക്ക് മുഴുവൻ വിഷയത്തിലും എ പ്ലസ് ലഭിച്ചിരുന്നു. 100 ശതമാനം നേടിയ സ്കൂളുകളുടെ എണ്ണവും ഇത്തവണ കുറഞ്ഞു. കഴിഞ്ഞവർഷം 136 സ്കൂളുകളുണ്ടായിരുന്നത് ഇത്തവണ 78 ആയി. ഇതിൽ മൂന്ന് സർക്കാർ സ്കൂളും 22 എയ്ഡഡ് സ്കൂളും എട്ട് സ്പെഷൽ സ്കൂളും 45 അൺ എയ്ഡഡ് സ്കൂളും ഉൾപ്പെടുന്നു.

എ പ്ലസ് നേട്ടത്തിൽ മലപ്പുറം ജില്ലയാണ് മുന്നിൽ -4283. കഴിഞ്ഞവർഷം 6707 പേർ. രണ്ടാം സ്ഥാനത്ത് കോഴിക്കോടാണ് -3198. മറ്റ് ജില്ലകളിൽ എ പ്ലസ് നേടിയവർ: തിരുവനന്തപുരം- 2348, കൊല്ലം- 2259, പത്തനംതിട്ട- 568, ആലപ്പുഴ-1328, കോട്ടയം- 1751, ഇടുക്കി- 703, എറണാകുളം- 2986, തൃശൂർ- 2928, പാലക്കാട്- 2055, വയനാട്- 535, കണ്ണൂർ -2536, കാസർകോട് -778. ഗൾഫിൽ 105 പേർക്കും ലക്ഷദ്വീപിൽ 12 പേർക്കും മാഹിയിൽ 77 പേർക്കും എ പ്ലസ് ലഭിച്ചു. സ്കോൾ കേരളയിൽ 583 പേർക്ക് എ പ്ലസുണ്ട്. കഴിഞ്ഞവർഷം 621 പേർക്കായിരുന്നു ഈ നേട്ടം. ടെക്നിക്കൽ ഹയർസെക്കൻഡറിയിൽ 33 പേർക്കാണ് എ പ്ലസ്. വി.എച്ച്.എസ്.ഇയിൽ 178 പേർക്കും. കഴിഞ്ഞവർഷം ഇത് 239 ആയിരുന്നു. വി.എച്ച്.എസ്.ഇയിൽ 10 സർക്കാർ സ്കൂളും അഞ്ച് എയ്ഡഡ് സ്കൂളും 100 ശതമാനം വിജയം നേടി.

കോഴിക്കോട് മുന്നിൽ; വയനാട് പിന്നിൽ

തിരുവനന്തപുരം: പ്ലസ് ടു പരീക്ഷയിൽ കോഴിക്കോട് ജില്ല മുന്നിൽ. 87.79 ശതമാനമാണ് വിജയം. എറണാകുളം ജില്ലയാണ് രണ്ടാം സ്ഥാനത്ത്- 87.46 ശതമാനം.

കണ്ണൂരിൽ 86.86 ശതമാനവും കൂടുതൽ പേർ പരീക്ഷയെഴുതിയ മലപ്പുറത്ത് 86.80 ശതമാനവും വിജയമുണ്ട്. കുറവ് വിജയം വയനാട് ജില്ലയിലാണ്- 75.07 ശതമാനം.

കൂടുതൽ പേർ എ പ്ലസ് നേട്ടത്തോടെ വിജയിച്ചത് മലപ്പുറം ജില്ലയിലാണ്-4283 പേർ. കോഴിക്കോട് ജില്ലയിൽ 3198 പേർക്കും എ പ്ലസ് നേട്ടമുണ്ട്. ജില്ലകളിൽ പരീക്ഷയെഴുതിയവർ, വിജയിച്ചവർ, ശതമാനം, എ പ്ലസ് നേടിയവർ എന്ന ക്രമത്തിൽ:

തിരുവനന്തപുരം 30562, 25243, 82.60, 2348

കൊല്ലം 25746, 22060, 85.68, 2259

പത്തനംതിട്ട 11517, 8743, 75.91, 568

ആലപ്പുഴ 22065, 17532, 79.46, 1328

കോട്ടയം 20708, 16620, 80.26, 1751

ഇടുക്കി 10513, 8561, 81.43, 703

എറണാകുളം 30559, 26727, 87.46, 2986

തൃശൂർ 31571, 26991, 85.49, 29.28

പാലക്കാട് 29460, 23530, 79.87, 2055

മലപ്പുറം 55359, 48054, 86.80, 4283

കോഴിക്കോട് 36696, 32214, 87.79, 3198

വയനാട് 9353, 7021, 75.07, 535

കണ്ണൂർ 30240, 26267, 86.86, 2536

കാസർകോട് 14648, 11620, 79.33, 778

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:plus two result
News Summary - Plus two; Decrease in the number of A + students; More in Malappuram, full marks for 53 students
Next Story