Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബഥേല്‍ സുലോക്ക പള്ളി...

ബഥേല്‍ സുലോക്ക പള്ളി പ്രവേശനകവാടം ഓര്‍ത്തഡോക്സ് വിഭാഗം താഴിട്ടുപൂട്ടി

text_fields
bookmark_border
ബഥേല്‍ സുലോക്ക പള്ളി പ്രവേശനകവാടം ഓര്‍ത്തഡോക്സ് വിഭാഗം താഴിട്ടുപൂട്ടി
cancel
camera_altRepresentational image

പെരുമ്പാവൂര്‍: തര്‍ക്കം നിലനില്‍ക്കുന്ന എം.സി റോഡിലെ ബഥേല്‍ സുലോക്ക യാക്കോബായ പള്ളി പ് രവേശനകവാടം ഓര്‍ത്തഡോക്സ് വിഭാഗം താഴിട്ടുപൂട്ടി. ഞായറാഴ്ച രാവിലെ പ്രാര്‍ഥനക്ക് ഓര്‍ത്തേഡാക്സ് വിഭാഗം എത്തിയതിനെ തുടര്‍ന്ന് യാക്കോബായ വിഭാഗം പള്ളിയിൽ കയറി വാതില്‍ അടച്ചു. ഇതില്‍ പ്രതിഷേധിച്ച് ഓര്‍ത്തഡോക്സ് വിഭാഗം വൈദികര്‍ ഗേറ്റ് അടച്ച് താഴിട്ടുപൂട്ടി പുറത്തിരിക്കുകയായിരുന്നു. സംഘര്‍ഷത്തിലേക്ക് എത്തുംമുമ്പ് പൊലീസ് സ്ഥലത്തെത്തി. രാത്രി വൈകിയും ഇരുവിഭാഗവും സ്ഥലത്ത് തുടരുകയാണ്.

ബുധനാഴ്ച മുതലാണ് പ്രശ്‌നങ്ങള്‍ രൂക്ഷമായത്. അന്ന് പൊലീസ് ഇടപ്പെട്ട് പരിഹരിച്ചെങ്കിലും വ്യാഴാഴ്ച വീണ്ടും സംഘർഷാസ്ഥയുണ്ടായി. അന്ന് യാക്കോബായ വിഭാഗം പള്ളിക്കകത്ത് മുഴുവന്‍ സമയ പ്രാര്‍ഥനയുമായി ഇരുന്നു.

മറുവിഭാഗം പുറത്ത് പ്രാര്‍ഥന നടത്തി. രാത്രി വൈകിയും തുടര്‍ന്ന പ്രാര്‍ഥന പൊലീസ് ഇടപെടലില്‍ അവസാനിപ്പിക്കുകയായിരുന്നു. ഓര്‍ത്തഡോക്സ് വിഭാഗം സമ്പാദിച്ച വിധിക്കെതിരെ യാക്കോബായ വിഭാഗം ഹൈകോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. ഇത് കോടതി ചൊവ്വാഴ്ചയാണ് പരിഗണിക്കുന്നത്.

പ്രശ്‌നം തുടര്‍ന്നാല്‍ പള്ളി അടച്ചുപൂട്ടുന്ന നടപടിയെക്കുറിച്ച് റവന്യൂ വകുപ്പും പൊലീസും ആലോചിക്കുമെന്നാണ് വിവരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsPerumbavoor Church Dispute
News Summary - Perumbavoor Church Dispute-Kerala News
Next Story