നെടുങ്കണ്ടം കസ്റ്റഡി മരണം; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ
text_fieldsകൊച്ചി: നെടുങ്കണ്ടത്തെ രാജ്കുമാറിെൻറ കസ്റ്റഡി മരണക്കേസ് സി.ബി.ഐക്ക് വിടണമെന ്നാവശ്യപ്പെട്ട് മാതാവ് കസ്തൂരി, ഭാര്യ വിജയ, മകൻ ജോബിൻ എന്നിവർ ഹൈകോടതിയിൽ. കുടു ംബാംഗങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ് ട്. രാജ്കുമാറിനെ ജൂൺ 12 മുതൽ 16 വരെ അന്യായമായി കസ്റ്റഡിയിൽ െവച്ച് ക്രൂരമായി പീഡിപ്പിച്ചതായും ഇതാണ് മരണ കാരണമായതെന്നും ഹരജിയിൽ പറയുന്നു.
രാജ്കുമാർ പ്രതിയായ ഹരിത ഫിനാൻസുമായി ബന്ധപ്പെട്ട് കോടികളുടെ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണമെങ്കിലും എഫ്.ഐ.ആറിൽ ചെറിയ തുകയുടെ തട്ടിപ്പാണ് കാണിച്ചിട്ടുള്ളത്. പണം നൽകിയവരുടെ പേരു വിവരം പറയാതിരിക്കാൻ രാജ്കുമാറിനെ പൊലീസ് ക്രൂരമായി മർദിച്ചു. പ്രതികളെ കസ്റ്റഡിയിലെടുക്കുമ്പോൾ പാലിക്കേണ്ട മാർഗനിർദേശങ്ങൾ പാലിച്ചിട്ടില്ല. ഇടുക്കി എസ്.പി, കട്ടപ്പന ഡിവൈ.എസ്.പി, നെടുങ്കണ്ടം സി.ഐ എന്നിവരറിയാതെ രാജ്കുമാറിനെ അനധികൃതമായി കസ്റ്റഡിയിൽ വെക്കാനാവില്ല. അതിനാൽ, രാജ്കുമാറിെൻറ മരണവുമായി ബന്ധപ്പെട്ട് ഇവർക്കും ജയിൽ അധികൃതർക്കുമെതിരെ ക്രിമിനൽ കേസെടുക്കണം. തമിഴ് മാത്രം സംസാരിക്കാനറിയുന്ന രാജ്കുമാർ വൻതോതിൽ പണം പിരിച്ചിട്ടുണ്ടെങ്കിൽ ഇതെവിടെപ്പോയെന്ന് കണ്ടെത്താൻ സി.ബി.ഐ അന്വേഷണമാണ് ഉചിതം. ജൂൺ ഒന്നു മുതൽ 30 വരെയുള്ള കാലയളവിലെ ഫോൺവിളിയുടെ രേഖകളും ടവർ ലൊക്കേഷനുകളും പരിശോധിക്കണം. രാജ്കുമാറിന് വൈദ്യസഹായം നൽകുന്നതിലും പിന്നീട് പോസ്റ്റ് മോർട്ടം നടത്തിയതിലും വീഴ്ച വരുത്തിയ ആശുപത്രി അധികൃതർക്കെതിരെയും അന്വേഷണം വേണം.
രാജ്കുമാർ പ്രതിയായ ഹരിത ഫിനാൻസ് തട്ടിപ്പു കേസും സി.ബി.ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കുടുംബാംഗങ്ങൾക്ക് ഇടക്കാല സഹായമായി പത്തു ലക്ഷം വീതം ഉടൻ നൽകണം. രാജ്കുമാറിൽനിന്ന് അന്യായമായി പൊലീസ് പിടിച്ചെടുത്ത 72, 000 രൂപയും ജൂൺ 12 ന് രാത്രിയിൽ പൊലീസ് വീട്ടിൽ നിന്നെടുത്തുകൊണ്ടുപോയ ബാങ്ക് പാസ് ബുക്കുകളും നൽകാൻ നിർദേശിക്കണം. രാജ്കുമാറിനെ റിമാൻഡ് ചെയ്തതിൽ മജിസ്ട്രേറ്റിെൻറ ഭാഗത്തുനിന്ന് വീഴ്ചയുേണ്ടായെന്ന് പരിശോധിച്ച് നടപടിയെടുക്കണമെന്നും ഹരജിയിൽ ആവശ്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.