Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമന്ത്രിയുടെ പൈലറ്റ്...

മന്ത്രിയുടെ പൈലറ്റ് വാഹനം ഇടിച്ച സംഭവം; പൊലീസ് കൈ കാണിച്ചിട്ടാണ് ആംബുലൻസ് മുന്നോട്ടെടുത്തതെന്ന് ഡ്രൈവർ

text_fields
bookmark_border
മന്ത്രിയുടെ പൈലറ്റ് വാഹനം ഇടിച്ച സംഭവം; പൊലീസ് കൈ കാണിച്ചിട്ടാണ് ആംബുലൻസ് മുന്നോട്ടെടുത്തതെന്ന് ഡ്രൈവർ
cancel

കൊട്ടാരക്കര: മന്ത്രി ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ഇടിച്ച് ആംബുലൻസ് മറിഞ്ഞ സംഭവത്തിൽ വിവാദം അവസാനിക്കുന്നില്ല. ട്രാഫിക് പൊലീസ് കൈകാണിച്ചിട്ടാണ് ആംബുലൻസ് മുന്നോട്ടെടുത്തതെന്ന് ഡ്രൈവർ നിതിൻ പറയുന്നു. ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥരെ അദ്ദേഹം അറിയിച്ചു.

ആംബുലൻസ് വാഹനത്തെക്കാൾ പൊലീസ് പ്രാധാന്യം നൽകിയത് മന്ത്രിയുടെ പൈലറ്റ് വാഹനത്തിനാണെന്നാണ് സി.സി ടി.വിയിലെ ദൃശ്യവും കാണിക്കുന്നത്. അതേ കാര്യംതന്നെയാണ് ആംബുലൻ ഡ്രൈവറും പറയുന്നത്. ആംബുലൻസ് ഡ്രൈവറുടെ സഹോദരൻ സന്തോഷ് പരാതിയുമായി സംഭവദിവസംതന്നെ കൊട്ടാരക്കര പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു.

എന്നാൽ, പരാതി സ്വീകരിക്കാതെ സഹോദരനെ പൊലീസ് ആക്ഷേപിച്ച് വിട്ടത്രെ. കേസിന്‍റെ അന്വേഷണം കൊട്ടാരക്കര സി.ഐക്കാണ്. സി.ഐ പറഞ്ഞതുപ്രകാരം ആംബുലൻസിന്‍റെ രേഖകളും ലൈസൻസും നേരിട്ട് നിതിൻ ഹാജരാക്കി. റൂറൽ എസ്.പി മൊബൈൽ ഫോൺ വഴിയും ഡിവൈ.എസ്.പി നേരിട്ടും മൊഴി രേഖപ്പെടുത്തി. പൊലീസിന് പറ്റിയ വീഴ്ച ആംബുലൻസ് ഡ്രൈവറുടെമേൽ ചുമത്താനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് ആക്ഷേപമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ambulancev sivankuttyMinisters pilot vehicle accident
News Summary - Minister's pilot's vehicle hit incident; The driver said that the ambulance moved forward after the police instruction
Next Story