Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘സ്ത്രീപക്ഷ രാഷ്ട്രീയ...

‘സ്ത്രീപക്ഷ രാഷ്ട്രീയ നിലപാടുകളുള്ള ഒരുപാട് സർഗപ്രതിഭകൾ ഈ ആശയം ഉപയോഗിച്ചിട്ടുണ്ട്’; ട്രോളുകളോട് വീണ്ടും പ്രതികരിച്ച് മന്ത്രി ആർ. ബിന്ദു

text_fields
bookmark_border
‘സ്ത്രീപക്ഷ രാഷ്ട്രീയ നിലപാടുകളുള്ള ഒരുപാട് സർഗപ്രതിഭകൾ ഈ ആശയം ഉപയോഗിച്ചിട്ടുണ്ട്’; ട്രോളുകളോട് വീണ്ടും പ്രതികരിച്ച് മന്ത്രി ആർ. ബിന്ദു
cancel

തനിക്കെതിരായ പരിഹാസങ്ങളിൽ വീണ്ടും പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. ഇന്ത്യ ടുഡേ സൗത് കോൺക്ലേവിൽ മന്ത്രി ഉപയോഗിച്ച ‘Where ever I go, I take my house in my head’ എന്ന വാചകമാണ് സമൂഹ മാധ്യമങ്ങളിലും മറ്റും ട്രോളുകൾക്കിടയാക്കിയത്. ബി.ജെ.പി വക്താവ് സന്ദീപ് വചസ്പതി ഉള്‍പ്പെടെ മന്ത്രിക്കെതിരെ കടുത്ത പരിഹാസവുമായി രംഗത്തെത്തിയിരുന്നു. മന്ത്രിക്ക് ഇംഗ്ലീഷ് സംസാരിക്കാന്‍ കഴിയണമെന്ന് നിര്‍ബന്ധമില്ലെന്നും എന്നാല്‍ ഡോക്ടറല്‍ ബിരുദധാരിയും ഇംഗ്ലീഷ് വിഭാഗം മേധാവിയുമായിരുന്ന ഒരു കോളജ് അധ്യാപികക്ക് ഇംഗ്ലീഷ് പരിജ്ഞാനം അത്യാവശ്യമാണെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ഇതിനോടുള്ള പ്രതികരണമായി കഴിഞ്ഞ ദിവസം തന്നെ മന്ത്രി ഫേസ്ബുക്ക് കുറിപ്പിട്ടിരുന്നു.

‘‘വീടിനെ തലക്കകത്ത് (തലച്ചുമടായല്ല, തലക്കകത്തു തന്നെ) എടുക്കേണ്ടി വരുന്നുണ്ട് സ്ത്രീകൾക്ക്, അവർ എവിടെപ്പോയാലും, എന്നു തന്നെയാണ് പറഞ്ഞത്. പറഞ്ഞത് മനസ്സിലാവാത്ത ചാരുകസേര ബുദ്ധിജീവികൾ വീട്ടിൽ പങ്കാളിയോട് ചോദിച്ചു മനസ്സിലാക്കട്ടെ. ‘കൊളോണിയൽ ബുദ്ധി’കളായ കുറേ ബഹുമാന്യർ ഉത്സാഹിച്ചുണ്ടാക്കിയ ട്രോൾ ഒരു സുഹൃത്താണ് വിഷമത്തോടെ ആദ്യം അയച്ചു തന്നത്. 'പറഞ്ഞ ഭാഗം മുഴുവൻ കേൾക്കൂ, പറയുന്നതെന്തും താറടിച്ചു കാട്ടാനുള്ളതായി കാണുന്നവരുടെ രാഷ്ട്രീയ മനോരോഗം അവഗണിക്കൂ' എന്ന് അവർക്ക് മറുപടി നൽകി. അതുതന്നെ പറയട്ടെ എല്ലാ സുഹൃത്തുക്കളോടും: ഇതാണ് പറഞ്ഞത്, കേട്ടു നോക്കൂ’’, എന്നിങ്ങനെ പരിപാടിയുടെ വിഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ചായിരുന്നു കഴിഞ്ഞ ദിവസം മന്ത്രി പ്രതികരിച്ചത്. ഇന്ന് കൂടുതൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി.

ഈ പ്രയോഗം ആദ്യം കേൾക്കുന്നത് ജെ.എൻ.യുവിൽ തന്റെ സൂപ്പർവൈസർ ആയിരുന്ന ഫെമിനിസ്റ്റ് രാഷ്ട്രീയവും പോസ്റ്റ് കൊളോണിയൽ തിയറിയും സംബന്ധിച്ച് ശ്രദ്ധേയമായ പുസ്തകങ്ങൾ രചിച്ച തന്റെ അധ്യാപികയിൽ നിന്നാണെന്ന് അവർ കുറിപ്പിൽ വിശദീകരിച്ചു. കഴിഞ്ഞ മുപ്പതിലേറെ വർഷങ്ങളായി സ്ത്രീകളുടെ സദസ്സുകളിൽ എത്രയോ തവണ ഞാൻ അത് പറഞ്ഞിട്ടുണ്ടെന്നും സ്ത്രീപക്ഷരാഷ്ട്രീയനിലപാടുകളുള്ള ഒരുപാട് സർഗപ്രതിഭകൾ തങ്ങളുടെ രചനകളിൽ ഈ ആശയം ഉപയോഗിച്ചിട്ടുണ്ടെന്നും അവർ കുറിച്ചു.

‘ജ്യോതി സിംഗ് എന്ന പെൺകുട്ടി ക്രൂരമായ കൂട്ടാബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടപ്പോൾ, ആർ.എസ്.എസ് മേധാവി മോഹൻ ഭഗവത് പറഞ്ഞത് വീടിനു ചുറ്റും ഒരു ലക്ഷ്മണരേഖയുണ്ട് എന്നും അത് ലംഘിക്കുന്നവർക്ക് ദുരന്തമായിരിക്കും ഉണ്ടാവുക എന്നുമാണ്. സ്ത്രീയുടെ സ്ഥാനം വീട്ടിനകത്താണ് എന്നും അത് ലംഘിച്ച് പഠിക്കാൻ പോയതിന് കിട്ടിയ പ്രതിഫലമാണ് ഇത്തരം മരണമെന്നും പറയുന്ന തരത്തിലുള്ള സംഘ്പരിവാര നേതാക്കളുടെ അനുയായികൾക്ക് താങ്ങാൻ പറ്റുന്നതല്ല ഞാൻ പറഞ്ഞ കാര്യങ്ങൾ. ട്രോളുകൾ നന്നായി. അങ്ങിനെയെങ്കിലും ഞാൻ അവതരിപ്പിച്ച രാഷ്ട്രീയം ചർച്ച ചെയ്യപ്പെടുമല്ലോ’. തങ്ങൾക്ക് പിടിയില്ലാത്ത എന്തും തെറ്റെന്ന് കരുതുന്ന സർവ്വജ്ഞർക്ക് വിനയപൂർവം എന്നുപറഞ്ഞ് അതേ പ്രയോഗം ടൈറ്റിൽ ആക്കിയ രണ്ട് ഇംഗ്ലീഷ് പുസ്തകങ്ങളുടെ പുറം ചട്ടകളും മന്ത്രി പങ്കുവെച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ ​പൂർണരൂപം:

Yes, I purposefully used the metaphor of a woman bearing her house in her head to denote the cloistered condition of women in society. The words " home" and family won't be sufficient to serve my purpose because these words denote amorphous abstractions couched in emotional aura. I wanted the concrete image of the physical structure of the house where women are confined or entrapped, leaving a permanent stamp in their consciousness as the space they are assigned to.... as the space they belong to. I am fully convinced of the metaphorical potential of the expression which I used.

ഇത്രയും എഴുതിയത് ഇംഗ്ലീഷ് മാത്രമറിയുന്ന സർവ്വജ്ഞർക്ക് വേണ്ടിയാണ്. ഇനിയെഴുതുന്നത് ആ വിഭാഗത്തിൽ പെടാത്തവർക്ക് വേണ്ടിയും. ഞാനെഴുതിയതിന്റെ അർത്ഥം സ്ത്രീപക്ഷരാഷ്ട്രീയം ജീവിതം കൊണ്ടു കൂടി അറിയുന്ന ഏവർക്കും മനസ്സിലായിട്ടുണ്ടാകും എന്ന് ഞാൻ കരുതുന്നു. മേൽപ്പറഞ്ഞ പ്രയോഗം ഞാൻ ആദ്യം കേൾക്കുന്നത് ജെ എൻ യു വിൽ എന്റെ സൂപ്പർവൈസർ ആയിരുന്ന ഫെമിനിസ്റ്റ് രാഷ്ട്രീയവും postcolonial തിയറിയും സംബന്ധിച്ച് ശ്രദ്ധേയമായ പുസ്തകങ്ങൾ രചിച്ചിട്ടുള്ള എന്റെ അദ്ധ്യാപികയിൽ നിന്നാണ്. കുട്ടിയെ creche യിൽ ഇരുത്തി ക്ലാസ്സിൽ ചെല്ലുമ്പോൾ മനസ്സിനുണ്ടാകുന്ന വൈക്ലബ്യം മനസ്സിലാക്കി അവർ പറഞ്ഞു, " Don't take your house in your head all the time. " ഈ വാചകം അന്ന് പതിഞ്ഞു എന്റെ ഉള്ളിൽ. കഴിഞ്ഞ മുപ്പതിലേറെ വർഷങ്ങളായി സ്ത്രീകളുടെ സദസ്സുകളിൽ എത്രയോ തവണ ഞാൻ അത് പറഞ്ഞിട്ടുണ്ട്. സ്ത്രീപക്ഷരാഷ്ട്രീയനിലപാടുകളുള്ള ഒരുപാട് സർഗ്ഗപ്രതിഭകൾ തങ്ങളുടെ രചനകളിൽ ഈ ആശയം ഉപയോഗിച്ചിട്ടുണ്ട്. ചിത്രകാരികളും കവികളും കഥാകാരികളും. ഈ ആശയപരിസരങ്ങളെ പരിചയമുള്ളവർക്ക് അത് മനസ്സിലാകും. Wren and Martin കാലത്ത് നിന്ന് വളർന്നിട്ടില്ലാത്തവർക്ക് അത് പിടി കിട്ടില്ല. അവരുടെ കുറ്റമല്ല.

ജ്യോതി സിംഗ് എന്ന പെൺകുട്ടി ക്രൂരമായ കൂട്ടാബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ടപ്പോൾ, ആർ.എസ്.എസ് മേധാവി മോഹൻ ഭഗവത് പറഞ്ഞത് വീടിനു ചുറ്റും ഒരു ലക്ഷ്മണരേഖയുണ്ട് എന്നും അത് ലംഘിക്കുന്നവർക്ക് ദുരന്തമായിരിക്കും ഉണ്ടാവുക എന്നുമാണ്. സ്ത്രീയുടെ സ്ഥാനം വീട്ടിനകത്താണ് എന്നും അത് ലംഘിച്ച് പഠിക്കാൻ പോയതിന് കിട്ടിയ പ്രതിഫലമാണ് ഇത്തരം മരണമെന്നും പറയുന്ന തരത്തിലുള്ള സംഘ്പരിവാര നേതാക്കളുടെ അനുയായികൾക്ക് താങ്ങാൻ പറ്റുന്നതല്ല ഞാൻ പറഞ്ഞ കാര്യങ്ങൾ.

ട്രോളുകൾ നന്നായി. അങ്ങിനെയെങ്കിലും ഞാൻ അവതരിപ്പിച്ച രാഷ്ട്രീയം ചർച്ച ചെയ്യപ്പെടുമല്ലോ.

ഇതോടൊപ്പം ചില ചിത്രങ്ങൾ പങ്കുവെക്കുന്നു. ഞാനുപയോഗിച്ച അതേ പ്രയോഗം ടൈറ്റിൽ ആക്കിയ രണ്ട് ഇംഗ്ലീഷ് പുസ്തകങ്ങളുടെ പുറം ചട്ടകൾ അടക്കം.

തങ്ങൾക്ക് പിടിയില്ലാത്ത എന്തും തെറ്റെന്നു കരുതുന്ന സർവ്വജ്ഞർക്ക് വിനയപൂർവ്വം...

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trollsMinister R Bindu
News Summary - Minister R. Bindu responds to the trolls again
Next Story