Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 July 2019 6:50 PM GMT Updated On
date_range 23 July 2019 6:50 PM GMTബി.ജെ.പി പിന്തുണച്ചു; മാറഞ്ചേരി പഞ്ചായത്ത് ഭരണം വേണ്ടെന്ന് യു.ഡി.എഫ്
text_fieldsbookmark_border
മാറഞ്ചേരി (മലപ്പുറം): ബി.ജെ.പി പിന്തുണച്ചതിനെ തുടർന്ന് മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ് രസിഡൻറ് സ്ഥാനം യു.ഡി.എഫിന് ലഭിച്ചു. പിന്തുണ സ്വീകരിക്കുന്നില്ലെന്നറിയിച്ച് ഭരണം വേണ്ടെന്നുവെച്ചു. പ്രസിഡൻറായിരുന്ന അഡ്വ. ഇ. സിന്ധു ഇടതുമുന്നണിയിലെ ധാരണയുടെ അടിസ്ഥാനത്തിൽ രാജിവെച്ച ഒഴിവിലേക്ക് നടന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പാണ് നാടകീയ മുഹൂർത്തങ്ങൾക്ക് സാക്ഷ്യംവഹിച്ചത്.
എൽ.ഡി.എഫിലെ സി.പി.ഐ പ്രതിനിധി സ്മിത ജയരാജനും യു.ഡി.എഫിലെ കോൺഗ്രസ് പ്രതിനിധി ഹനീഫ പാലക്കലും തമ്മിലായിരുന്നു മത്സരം. ഒമ്പത് അംഗങ്ങളുള്ള എൽ.ഡി.എഫിലെ സ്ഥാനാർഥിക്ക് ഒമ്പതുവോട്ടും എട്ട് അംഗങ്ങളുള്ള യു.ഡി.എഫിലെ സ്ഥാനാർഥിക്ക് ബി.ജെ.പിയുടെ രണ്ടംഗങ്ങളുടേതുൾപ്പെടെ 10 വോട്ടും ലഭിച്ചു.
ഇതോടെ ഹനീഫ പാലക്കലിനെ പ്രസിഡൻറായി വരണാധികാരിയായ പൊന്നാനി താലൂക്ക് സപ്ലൈ ഓഫിസർ പി. ബഷീർ പ്രഖ്യാപിച്ചു. എന്നാൽ, ബി.ജെ.പി പിന്തുണയിൽ ഭരണം വേണ്ടെന്ന് പ്രഖ്യാപിച്ച് ഹനീഫ സത്യപ്രതിജ്ഞ ചെയ്തില്ല. പ്രസിഡൻറ് പദമേറ്റെടുക്കുന്നില്ലെന്ന് വരണാധികാരിക്ക് കത്ത് നൽകി.
എൽ.ഡി.എഫിലെ സി.പി.ഐ പ്രതിനിധി സ്മിത ജയരാജനും യു.ഡി.എഫിലെ കോൺഗ്രസ് പ്രതിനിധി ഹനീഫ പാലക്കലും തമ്മിലായിരുന്നു മത്സരം. ഒമ്പത് അംഗങ്ങളുള്ള എൽ.ഡി.എഫിലെ സ്ഥാനാർഥിക്ക് ഒമ്പതുവോട്ടും എട്ട് അംഗങ്ങളുള്ള യു.ഡി.എഫിലെ സ്ഥാനാർഥിക്ക് ബി.ജെ.പിയുടെ രണ്ടംഗങ്ങളുടേതുൾപ്പെടെ 10 വോട്ടും ലഭിച്ചു.
ഇതോടെ ഹനീഫ പാലക്കലിനെ പ്രസിഡൻറായി വരണാധികാരിയായ പൊന്നാനി താലൂക്ക് സപ്ലൈ ഓഫിസർ പി. ബഷീർ പ്രഖ്യാപിച്ചു. എന്നാൽ, ബി.ജെ.പി പിന്തുണയിൽ ഭരണം വേണ്ടെന്ന് പ്രഖ്യാപിച്ച് ഹനീഫ സത്യപ്രതിജ്ഞ ചെയ്തില്ല. പ്രസിഡൻറ് പദമേറ്റെടുക്കുന്നില്ലെന്ന് വരണാധികാരിക്ക് കത്ത് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story