Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരുവാരകുണ്ട് പൊലീസ്...

കരുവാരകുണ്ട് പൊലീസ് സ്റ്റേഷനിൽ കുട്ടികൾക്കായി ‘കളിവീട്’ തുറന്നു

text_fields
bookmark_border
anganavadi
cancel

കരുവാരകുണ്ട്: പൊലീസ് സ്റ്റേഷനിലെത്തുന്ന കുട്ടികൾക്കിനി പേടി വേണ്ട. ബോറടി വേണ്ടേ വേണ്ട. കളിച്ചും ചിരിച്ചും അവർക്ക് സമയം പോക്കാനിതാ സ്റ്റേഷൻ മുറ്റത്ത് അടിപൊളി ‘കളിവീടു’യർന്നിരിക്കുന്നു. കരുവാരകുണ്ട് പൊലീസ് സ്റ്റേഷൻ മുറ്റത്താണ് ജില്ലയിലാദ്യമായി കളിവീട് തുറന്നത്.

കുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര ഏജൻസിയായ യുനിസെഫിെൻറ സഹായത്തോടെ കേരള പൊലീസ് നടപ്പാക്കുന്ന ചൈൽഡ് ഫ്രൻഡ്ലി സ്പേസ് പദ്ധതിയുടെ ഭാഗമായാണ് തിരഞ്ഞെടുത്ത സ്റ്റേഷനുകളിൽ ‘കളിവീട്’ നിർമിച്ചിരിക്കുന്നത്. പ്രതികളായോ പ്രതികളായ മാതാപിതാക്കളുടെ കൂടെയോ സ്റ്റേഷനിലെത്തുന്ന കുട്ടികൾക്ക് സ്വസ്ഥമായും വിനോദങ്ങളിൽ ഏർപ്പെട്ടുമിരിക്കാനായാണിത്. 
പകൽ വീടുകളിൽ തനിച്ചുകഴിയുന്ന കുട്ടികൾക്കും ജോലിക്ക് പോകുന്ന അമ്മമാരുടെ കുട്ടികൾക്കും കളിവീട്ടിലെത്താം. കുട്ടികളെ ആകർഷിക്കുന്ന കഥാപാത്രങ്ങളും ചിത്രങ്ങളുമാണ് ചുമരിലുള്ളത്. ടി.വിയും പുസ്തകങ്ങളും കളിയുപകരണങ്ങളും മിനി പാർക്കും ഒരുക്കിയിട്ടുണ്ട്.

ഡി.ജി.പി ലോക്നാഥ് െബഹ്റ, ഐ.ജി പി. വിജയൻ, ജില്ല പൊലീസ് സൂപ്രണ്ട് യു. അബ്ദുൽ കരീം എന്നിവരുടെ ഓൺലൈൻ സാന്നിധ്യത്തിൽ കരുവാരകുണ്ട് സി.ഐ എ. സജിത്ത് കളിവീട് ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം എൻ.കെ. ഫാത്തിമ സുഹ്റ, എസ്.ഐ ഭാവൻ, സ്പെഷൽ ബ്രാഞ്ച് എ.എസ്.ഐ അലവി കണ്ണൻകുഴി എന്നിവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:police stationkerala newskaruvarakundumalayalam news
News Summary - Karuvarakundu Police station Case-Kerala news
Next Story