Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2021 12:08 AM GMT Updated On
date_range 15 Jun 2021 12:08 AM GMTപനമരം കൊറ്റില്ലം നാശത്തിന്റെ വക്കിൽ
text_fieldsbookmark_border
പനമരം കൊറ്റില്ലം നാശത്തിന്റെ വക്കിൽരണ്ട് പതിറ്റാണ്ടുമുമ്പ് ഏക്കറിലധികം വിസ്താരമുണ്ടായിരുന്നത് പകുതിയും പുഴയെടുത്തുപനമരം: വയനാട്ടിലെ പ്രധാന പക്ഷിസങ്കേതങ്ങളിലൊന്നായ പനമരത്തെ കൊറ്റില്ലം നാശത്തിെൻറ വക്കിൽ. മഴയിൽ കൊറ്റില്ലത്തിെൻറ ഒരുഭാഗം ഇടിഞ്ഞു പുഴയോടു ചേരുകയും മറ്റൊരിടത്ത് നീളത്തിൽ വിള്ളൽ രൂപപ്പെടുകയും ചെയ്തു. ദിവസങ്ങൾ പിന്നിടുന്തോറും കൊറ്റില്ലം പുഴയോടു ചേരുകയാണെങ്കിലും സംരക്ഷിക്കാൻ നടപടിയില്ല. ഈ മഴക്കാലത്തിന് ശേഷം അവശേഷിക്കുമോ എന്നുപോലും പറയാൻ കഴിയാത്തവിധം ഈ തുരുത്തിെൻറ ഓരോ വശവും ഇടിഞ്ഞുതീരുകയാണ്. 2019ൽ കൊറ്റില്ലം സംരക്ഷണത്തിന് ഊർജിത നടപടികൾ ആവിഷ്കരിക്കാൻ സോഷ്യൽ ഫോറസ്ട്രി ഡി.എ.ഫ്.ഒ എം. രാജീവിെൻറ നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും മറ്റും യോഗം വിളിച്ചുചേർത്തിരുന്നു. പിന്നീട് ഒരു നടപടിയും ഉണ്ടായില്ല. അടിയന്തരമായി കൊറ്റില്ലത്തിന് ചുറ്റും ഭിത്തികെട്ടി സംരക്ഷിക്കാനായിരുന്നു തീരുമാനം. ഇതിലൂടെ തകർച്ച ഒഴിവാക്കാമെന്ന് അന്നു യോഗം വിലയിരുത്തിയിരുന്നു. തദ്ദേശ സ്ഥാപന ബജറ്റുകളിൽ കൊറ്റില്ലം സംരക്ഷണത്തിന് ഫണ്ടുകൾ വകയിരുത്താറുണ്ടെങ്കിലും നാളിതുവരെയായി ഒരു കല്ലുപോലും ഇട്ടിട്ടില്ല. കബനി പുഴയും പനമരം ചെറുപുഴയും ചേരുന്നിടത്തെ തുരുത്താണ് കൊറ്റില്ലം. രണ്ട് പതിറ്റാണ്ടുമുമ്പ് ഏക്കറിലധികം വിസ്താരമുണ്ടായിരുന്നത് ഇപ്പോൾ ഇടിഞ്ഞ് 50 സെൻറ് പോലും ഇല്ലാത്ത അവസ്ഥയായി. അനധികൃത മണലൂറ്റലും പ്രളയത്തിലെ കുത്തൊഴുക്കുമാണ് കൊറ്റില്ലത്തിന്റെ വില്ലനായത്. ഏഷ്യയിൽ തന്നെ അപൂർവമായി കാണുന്ന കൊറ്റികൾ ആയിരക്കണക്കിന് കിലോമീറ്ററുകൾ സഞ്ചരിച്ച് പ്രജനനത്തിന് ഇവിടെ എത്താറുണ്ട്. ചീങ്കണ്ണികളും ഇവിടെ അധിവസിക്കുന്നു. അധികൃതരുടെ അവഗണന മൂലം നശിക്കുന്ന കൊറ്റില്ലം സന്ദർശിക്കാൻ രാഹുൽ ഗാന്ധി എം.പി എത്തിയിരുന്നു. അന്ന്, ഇതിെൻറ സംരക്ഷണം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. boxസംരക്ഷണത്തിന് നടപടിയെടുക്കും -പഞ്ചായത്ത് പ്രസിഡൻറ് കൊറ്റില്ലം സംരക്ഷിക്കാൻ അഞ്ച് ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്നും മഴക്കാലത്തിനുശേഷം സെപ്റ്റംബറോടെ പ്രവൃത്തി ആരംഭിക്കുമെന്നും പനമരം പഞ്ചായത്ത് പ്രസിഡൻറ് പി.എം. ആസ്യ ടീച്ചർ പറഞ്ഞു. ഇപ്പോൾ പ്രവൃത്തി തുടങ്ങിയാൽ വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോകാൻ സധ്യതയുള്ളതിനാലാണ് മഴക്കാലം കഴിയാൻ കാത്തിരിക്കുന്നത്. മണൽചാക്കുകൾ തുരുത്തിന് ചുറ്റും സ്ഥാപിക്കും. വശങ്ങളിൽ മുള, ഈറ്റ, രാമച്ചം തൈകൾ നട്ടുപിടിപ്പിക്കും. ഈ മേഖലയിലെ വിദഗ്ധരുടെ സഹായത്തോടെ കൊറ്റില്ലം സംരക്ഷിക്കാനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അവർ പറഞ്ഞു. MONWDL1പനമരം കൊറ്റില്ലം തുരുത്തിെൻറ വശം ഇടിഞ്ഞ നിലയിൽMONWDL11 പനമരത്തെ കൊറ്റില്ലം തുരുത്ത്കെ.എസ്.ബി.എ പ്രതിഷേധ സംഗമംകല്പറ്റ: കേരള സ്റ്റേറ്റ് ബാര്‍ബര്‍ ആൻഡ് ബ്യൂട്ടീഷ്യന്‍സ് അസോസിയേഷന് (കെ.എസ്.ബി.എ) വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിഷേധ സമരം നടത്തി. കടകള്‍ ആഴ്ചയില്‍ മൂന്ന് ദിവസം തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവദിക്കുക, കടകളുടെ രണ്ട് മാസത്തെ വാടക ഒഴിവാക്കുക, വായ്പകള്‍ക്ക് ആറുമാസത്തെ മൊറട്ടോറിയം അനുവദിക്കുക, പലിശ ഒഴിവാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു. ജില്ല പ്രസിഡൻറ് എം. മൊയ്തീന് കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി പി. ജംഷീദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം പ്രേം പ്രകാശ് മുഖ്യപ്രഭാഷണം നടത്തി. ജില്ല ട്രഷറര്‍ എം.എസ്. പ്രഭാകരന് സംസാരിച്ചു.എം.എൽ.എക്കെതിരായ ആരോപണത്തിനു പിന്നിൽ ഗൂഢലക്ഷ്യം -യൂത്ത് കോൺഗ്രസ്കൽപറ്റ: എം.എൽ.എയുടെ നേതൃത്വത്തിൽ കോവിഡ് പ്രോട്ടോകോൾ ലംഘനം നടന്നുെവന്നുള്ള പ്രചാരണം ഗൂഢലക്ഷ്യത്തോടെയുള്ളതും അടിസ്ഥാനരഹിതവുമാണെന്ന് യൂത്ത് കോൺഗ്രസ് കൽപറ്റ മണ്ഡലം കമ്മിറ്റി. മണ്ഡലത്തിലെ യൂത്ത് കെയർ വളൻറിയർമാരുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത്. സാമൂഹിക അകലം പാലിച്ചും മാസ്ക് ധരിച്ചുമാണ് യോഗത്തിൽ എം.എൽ.എയും ജില്ല പഞ്ചായത്ത് പ്രസിഡൻറും നേതാക്കളും ഉൾപ്പെടെ പങ്കെടുത്തത്. എം.എൽ.എയുടെ മണ്ഡലത്തിലെ ഊർജസ്വലമായ പ്രവർത്തനങ്ങളിലും യൂത്ത് -മെഡിക്കൽ കെയറുകളുടെയും പ്രവർത്തനങ്ങളിൽ വിറളിപൂണ്ടവരാണ് നുണപ്രചാരണങ്ങളുമായി രംഗത്തുവരുന്നത്. സുനീർ ഇത്തിക്കൽ അധ്യക്ഷത വഹിച്ചു. ഡിൻറ്റോ ജോസ്, സുമേഷ് മുണ്ടേരി, പ്രതാപൻ. സി. ഹർഷൽ കോന്നാടൻ, രവീന്ദ്രൻ വെള്ളാരംകുന്ന്, ഷബ്ന, മഹേഷ് എമിലി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story