Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2020 11:58 PM GMT Updated On
date_range 1 Dec 2020 11:58 PM GMTനാട്ടുപോര് -------പൊഴുതന ഗ്രാമപഞ്ചായത്ത് ----------
text_fieldsbookmark_border
അധികാരം പിടിക്കാൻ പോരാട്ടം കനത്തു പൊഴുതന: സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പര്യടനം മൂന്നാംഘട്ടത്തിലേക്ക് കടക്കുമ്പോഴും പൊഴുതനയിൽ ഇക്കുറി ആര് ഭരണം പിടിക്കുമെന്ന കാര്യത്തിൽ ഇരുമുന്നണികളിലും പ്രതീക്ഷയും ആശങ്കയും. പ്രവചനം അസാധ്യമെന്ന് ചുരുക്കം. കഴിഞ്ഞകാല തെരഞ്ഞെടുപ്പുകളിൽ അഞ്ചുവർഷം കൂടുമ്പോൾ മാറിമാറി എൽ.ഡി.എഫും യു.ഡി. എഫും ഭരണം പങ്കിടുന്ന പഞ്ചായത്തിൽ ഇക്കുറി ഏറെ നിർണായകമാവുക തോട്ടം തൊഴിലാളികളുടെ വിധിയെഴുത്താണ്. 60 ശതമാനത്തോളം എസ്റ്റേറ്റ് മേഖലയായ പൊഴുതന പഞ്ചായത്തിൽ ആദിവാസി വോട്ടർമാരും കർഷകരും തൊഴിലാളികളും നിർണായകമാണ്. എൽ.ഡി.എഫിനും യു.ഡി.എഫിനും പൊഴുതന പിടിച്ചെടുക്കുക എന്നത് അഭിമാന പ്രശ്നമാണ്. 13 വാർഡുകളുള്ള പൊഴുതനയിൽ ഇക്കുറി എൽ.ഡി.എഫിൽ സി.പി.എം 10, സി.പി.ഐ രണ്ട്, എൻ.സി.പി ഒന്ന് എന്നിങ്ങനെയാണ് സ്ഥാനാർഥികൾ. യു.ഡി.എഫിൽ മുസ്ലിം ലീഗ് ഏഴ് വാർഡുകളിലും കോൺഗ്രസ് ആറ് വാർഡുകളിലും ജനവിധി തേടുന്നു. ബി.ജെ.പി ഇക്കുറി 13 സീറ്റിലും മത്സരിക്കുന്നുണ്ട്. കഴിഞ്ഞതവണ വൻ ഭൂരിപക്ഷത്തോടെ വിജയിച്ച എൽ.ഡി.എഫ് നടത്തിയ വികസനം ചൂണ്ടിക്കാട്ടിയാണ് പ്രചാരണം നടത്തുന്നത്. പൊഴുതന ജില്ല ഡിവിഷനിൽ മത്സരിക്കുന്നത് മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എൻ.സി. പ്രസാദാണ്. വൈത്തിരി ബ്ലോക്ക് ഡിവിഷനിൽ വി. ഉഷാകുമാരിയും ജനവിധി തേടുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിൻെറ ഭാഗമായി കുടുംബ യോഗങ്ങളിൽ സി.പി.എം കേന്ദ്രകമ്മിറ്റിയംഗം പി.കെ. ശ്രീമതി, സി.കെ ശശീന്ദ്രൻ എം.എൽ.എ എന്നിവർ പങ്കെടുത്തു. തോട്ടം തൊഴിലാളികൾക്ക് കഴിഞ്ഞതവണ എൽ.ഡി.എഫ് വാഗ്ദാനം ചെയ്ത 500 രൂപ കൂലി, പാടികൾക്ക് പകരം വീട് എന്നിവ നടപ്പിലായിട്ടില്ലെന്ന ആയുധം പ്രചാരണമാക്കിയാണ് തോട്ടം മേഖലയിൽ യു.ഡി.എഫ് സ്ഥാനാർഥികൾ പ്രചാരണം ശക്തമാക്കുന്നത്. യു.ഡി.എഫ് തെരഞ്ഞടുപ്പ് കൺവെൻഷനിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംബന്ധിച്ചു. എൽ.ഡി.എഫിൻെറ കുത്തക വാർഡായ മൂന്നാംവാർഡ് മരവയലിൽ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.കെ. ഹനീഫയാണ് യു.ഡി.എഫ് സ്ഥാനാർഥി. സി.പി.എം ജില്ല കമ്മിറ്റി അംഗവും കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ എം. സെയ്താണ് എൽ.ഡി.എഫ് സ്ഥാനാർഥി. വെൽഫെയർ പാർട്ടിക്ക് സ്വാധീനമുള്ള മൂന്നാം വാർഡിൽ ജാഫർ അലിയും മത്സരിക്കുന്നുണ്ട്. കുറഞ്ഞ വോട്ടുകൾക്ക് യു.ഡി.എഫ് പരാജയപ്പെടുന്ന ഏഴാം വാർഡായ കല്ലൂർ ഇക്കുറി പിടിച്ചെടുക്കുന്ന കണക്കുകൂട്ടലിലാണ് മുന്നണി. മഹിള കോൺഗ്രസ് നേതാവും സാമൂഹിക പ്രവർത്തകയുമായ തങ്ക മോഹൻദാസാണ് മത്സരിക്കുന്നത്. തുഷാര പ്രദീപാണ് എൽ.ഡി.എഫ് സ്ഥാനാർഥി. പൊഴുതന ടൗണിലും മത്സരം ശക്തമാണ്. എൽ.ഡി.എഫിലെ ഷാഹിന ഷംസുദ്ദീനും യു.ഡി.എഫിലെ ആർ. സുജിതയും തമ്മിലാണ് മത്സരം. ബി.ജെ.പി കഴിഞ്ഞ തവണ 200 വോട്ടുകൾ നേടിയ നാലാം വാർഡായ അത്തിമൂലയിൽ ബി.ജെ. പി ജില്ല കമ്മിറ്റിയംഗം ആർ. മഞ്ജുനാഥാണ് സ്ഥാനാർഥി. യു.ഡി.എഫിൻെറ മുൻ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.എം. ജോസും എൽ.ഡി.എഫിൻെറ എൻ.സി.പി മുൻ ജില്ല പ്രസിഡൻറ് സി.എം.ശിവരാമനും തമ്മിലാണ് പ്രധാന മത്സരം. പൊഴുതന ഗ്രാമ പഞ്ചായത്ത് സ്ഥാപിതം: 1967 വിസ്തീർണം: 71.30 ച.കി.മീ. വോട്ടർമാർ: 13885 പുരുഷന്മാർ 6607 സ്ത്രീകൾ 7278 ----------------- നിലവിലെ കക്ഷിനില ------------ ആകെ വാർഡുകൾ :13 സി.പി.എം: ഒമ്പത് എൻ.സി.പി: ഒന്ന് മുസ്ലിം ലീഗ്: രണ്ട് കോൺഗ്രസ്: ഒന്ന് ---------------------- തെരഞ്ഞെടുപ്പ് ഓഫിസും വീടും കറപ്പന് ഒന്നുതന്നെ തരുവണ: പണിതീരാത്ത പുതിയ വീട് യു.ഡി.എഫിൻെറ തെരഞ്ഞെടുപ്പ് ഓഫിസ് ആക്കിയിരിക്കുകയാണ് കരിങ്ങാരി കാപ്പുംകുന്ന് കോളനിയിലെ എഴുപതുകാരൻ കെ.വി. കറപ്പൻ. 1995ൽ വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡായ കരിങ്ങാരിയിലെ മെംബറായിരുന്നു കറപ്പൻ. അതായത് കരിങ്ങാരിയുടെ ആദ്യത്തെ പഞ്ചായത്ത് അംഗം. എന്നാൽ, അന്തിയുറങ്ങാൻ ഒരു വീടിനുവേണ്ടി കറപ്പൻ പഞ്ചായത്തിലും ബ്ലോക്ക് ഓഫിസിലും മറ്റും പലതവണ അപേക്ഷ കൊടുത്തെങ്കിലും സഹായം ലഭിച്ചില്ല. ഒടുവിൽ ട്രൈബൽ വകുപ്പിൽ നിന്ന് ലഭിച്ച പണം ഉപയോഗിച്ച് നിർമിക്കുന്ന വീടാണ് യു.ഡി.എഫിൻെറ തെരഞ്ഞെടുപ്പ് ഓഫിസാക്കിയത്. നിർമാണം ഏറക്കുറെ പൂർത്തിയായെങ്കിലും പണം തികയാത്തതുകൊണ്ട് മുടങ്ങിയ നിലയിലാണ്. വാതിലുകളും ടോയ്ലറ്റും ഉണ്ടാക്കണം. വൈദ്യുതി കിട്ടാൻ വയറിങ്ങും നടത്തണം. തെരഞ്ഞെടുപ്പ് വന്നേതാടെ കറപ്പൻ രാഷ്ട്രീയക്കാരനായി. കോൺഗ്രസ് ആണ് മനസ്സു മുഴുവൻ. കൊടികളും ചിഹ്നവുമെല്ലാം തൂങ്ങിക്കിടക്കുന്നു. ഇങ്ങനെ പ്രചാരണ ചൂടിലാണ് ഈ പഴയ പഞ്ചായത്ത് മെംബർ. ഭാര്യയും മക്കളുമില്ല. TUEWDL 3 പണിതീരാത്ത വീടിനു മുന്നിൽ കറപ്പൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story