Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2022 12:08 AM GMT Updated On
date_range 18 March 2022 12:08 AM GMTമോൺ. തോമസ് ജെ. നെറ്റോയുടെ മെത്രാഭിഷേകം നാളെ; വത്തിക്കാൻ പ്രതിനിധിയും പങ്കെടുക്കും
text_fieldsbookmark_border
തിരുവനന്തപുരം: ലത്തീൻ അതിരൂപത നിയുക്ത മെത്രാപ്പൊലീത്ത മോൺ. തോമസ് ജെ. നെറ്റോയുടെ മെത്രാഭിഷേകവും സ്ഥാനാരോഹണവും ശനിയാഴ്ച വൈകീട്ട് നടക്കും. കനത്ത ചൂടിന്‍റെ പശ്ചാത്തലത്തിൽ പ്രദക്ഷിണം വൈകീട്ട് 4.45നും തിരുകർമങ്ങൾ അഞ്ചിനുമാകും ആരംഭിക്കുകയെന്ന് സംഘാടക സമിതി ചെയർമാനും സഹായ മെത്രാനുമായ ഡോ. ക്രിസ്തുദാസ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ മോൺ. നിക്കോളസ്, ജനറൽ കൺവീനർ മോൺ. സി. ജോസഫ് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ചെറിയ വെട്ടുകാട് സെന്‍റ് സെബാസ്റ്റ്യൻ ഗ്രൗണ്ടിലാണ് ചടങ്ങുകൾ. 400 ഓളം വൈദികരും 300 ഓളം സന്യസ്തരും പതിനായിരക്കണക്കിന് വിശ്വാസികളും ചടങ്ങിന് സാക്ഷികളാകും. തിരുവനന്തപുരം അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ഡോ. എം. സൂസപാക്യം മുഖ്യകാർമികനാകും. വരാപ്പുഴ അതിരൂപത മെത്രാപ്പൊലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, നെയ്യാറ്റിൻകര രൂപത മെത്രാൻ ഡോ. വിൻസെന്‍റ് സാമുവൽ എന്നിവർ സഹ കാർമികരാകും. സുവിശേഷ പ്രഘോഷണം സീറോ മലങ്കര മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കതോലിക്ക ബാവ നിർവഹിക്കും. ഇന്ത്യയിലെ വത്തിക്കാൻ പ്രതിനിധി ആർച്ച് ബിഷപ് ലിയോ ബോർഡ് ജിറേലി ചടങ്ങിൽ പങ്കെടുക്കും. പുതിയ അതിരൂപത അധ്യക്ഷനാകുന്ന ഡോ. തോമസ് ജെ. നെറ്റോക്ക് ഞായറാഴ്ച തലസ്ഥാനത്ത് അനുമോദന സമ്മേളനം ഒരുക്കും. സെന്‍റ് ജോസഫ് ഹയർസെക്കൻഡറി സ്കൂൾ അങ്കണത്തിൽ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഡോ. സൂസപാക്യം അധ്യക്ഷത വഹിക്കുമെന്നും സംഘാടകസമിതി ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story