Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആക്രമണത്തിനിരയായ യുവതി...

ആക്രമണത്തിനിരയായ യുവതി ആശുപത്രി വിട്ടു

text_fields
bookmark_border
കൊച്ചി: ഗുരുവായൂർ-പുനലൂർ പാസഞ്ചറിൽ ആക്രമണത്തിനിരയായി പ്രാണരക്ഷാർഥം ട്രെയിനിൽനിന്ന് ചാടി ചികിത്സയിലിരുന്ന യുവതി ആശുപത്രി വിട്ടു. തലക്കും കഴുത്തിനും പരിക്കേറ്റ് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലിരുന്ന മുളന്തുരുത്തി കാരിക്കോട് സ്വദേശിനി ആശ മുരളീധരനാണ് (32) ആശുപത്രി വിട്ടത്. തീവ്രപരിചരണ വിഭാഗത്തിൽനിന്ന് ഏതാനും ദിവസം മുമ്പ് വാർഡിലേക്ക് മാറ്റിയിരുന്നു. കൂടാതെ, ചെറിയ ശസ്ത്രക്രിയക്കും വിധേയയാക്കിയിരുന്നു. വിശ്രമം നിർദേശിച്ചാണ് വീട്ടിലേക്ക് അയച്ചത്. ചെങ്ങന്നൂരില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റ് ഓഫിസിലെ ജീവനക്കാരിയായ ആശ കഴിഞ്ഞ 28നാണ് ആക്രമണത്തിന് ഇരയായത്. നൂറനാട് സ്വദേശി ബാബുക്കുട്ടൻ എന്നയാൾ ആശയുടെ മൊബൈൽ ഫോൺ പിടിച്ചുപറിച്ച് പുറത്തേക്ക് എറിഞ്ഞശേഷം വള ഊരിയെടുക്കുകയും മാല പൊട്ടിക്കുകയുമായിരുന്നു. തുടർന്ന് ദേഹോപദ്രവം ഏൽപിക്കുന്നതിനിടെ രക്ഷപ്പെടാനാണ് കാഞ്ഞിരമറ്റത്തിന് സമീപം ഒലിപ്പുറത്ത് ട്രെയിനിൽനിന്ന് ചാടിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story