Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jan 2021 12:01 AM GMT Updated On
date_range 14 Jan 2021 12:01 AM GMTടോട്ടൽ ഫോർ യു തട്ടിപ്പ്: കൂടുതൽ വെളിപ്പെടുത്തലുമായി സാക്ഷികൾ
text_fieldsbookmark_border
തിരുവനന്തപുരം: അമ്പത് കോടി രൂപയുടെ കബളിപ്പിക്കൽ നടന്ന ടോട്ടൽ ഫോർ യു നിക്ഷേപതട്ടിപ്പ് കേസിൽ കൂടുതൽ വെളിപ്പെടുത്തലുമായി സാക്ഷികൾ. ഐ നെസ്റ്റ്, എസ്.ജെ.ആർ സൊല്യൂഷൻസ്, നെസ്റ്റ് ഇൻവെസ്റ്റ് സൊല്യൂഷൻസ് എന്നീ സ്ഥാപനങ്ങളിലായി 12.5 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നതായി ബിജു, മുനീർ എന്നീ സാക്ഷികളാണ് മൊഴി നൽകിയത്. 2007-08 കാലയളവിലാണ് കാട്ടാക്കട സ്വദേശിയും പ്രോസിക്യൂഷൻ അഞ്ചാം സാക്ഷിയുമായ ബിജു കിഴക്കേകോട്ടയിൽ പ്രവർത്തിച്ചിരുന്ന ഐ നെസ്റ്റ് എന്ന സ്ഥാപനത്തിൽ 8.5 ലക്ഷം രൂപയും മെഡിക്കൽ കോളജ് ചാലക്കുഴിയിൽ പ്രവർത്തിച്ചിരുന്ന നെസ്റ്റ് ഇൻവെസ്റ്റ് സൊല്യൂഷൻസ്, പാളയത്ത് പ്രവർത്തിച്ചിരുന്ന എസ്.ജെ.ആർ സൊല്യൂഷൻസ് എന്നീ സ്ഥപനങ്ങളിലായി നാലുലക്ഷം രൂപയും നൽകിയതെന്ന് നെടുമങ്ങാട് സ്വദേശിയും പ്രോസിക്യൂഷൻ ആറാം സാക്ഷിയുമായ മുനീർ മൊഴി നൽകി. ടോട്ടൽ ഫോർ യു തട്ടിപ്പ് കേസിൻെറ സാക്ഷി വിസ്താരത്തിലാണ് സാക്ഷികളുടെ മൊഴി. തിരുവനന്തപുരം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് വിസ്‌താരം. കേസിലെ മുഖ്യപ്രതിയായ ശബരിനാഥും കൂട്ടാളികളും തൻെറ പക്കൽ നിന്ന് പല കാരണങ്ങൾ പറഞ്ഞു വിശ്വസിപ്പിച്ച് പതിനാറ് ലക്ഷം രൂപ തട്ടിയെടുത്തു എന്ന് കേസിലെ ഒന്നാം സാക്ഷിയും മണ്ണന്തല സ്വദേശിയുമായ ബിന്ദു നേരേത്ത കോടതിയിൽ മൊഴി നൽകിയിരുന്നു. 2007 ഏപ്രിൽ 30 മുതൽ 2008 ആഗസ്റ്റ് 20 വരെയാണ് കേസിനാസ്പദമായ സംഭവം. തലസ്ഥാനത്ത് വിവിധ സ്ഥലങ്ങളിലായി സ്ഥാപനങ്ങൾ തുടങ്ങിയാണ് േകാടികളുടെ തട്ടിപ്പ് നടത്തിയത്. ടോട്ട് ടോട്ടൽ, ഐ നെസ്റ്റ്, ടോട്ടൽ ഫോർ യു എന്നീ പേരുകളിലായായിരുന്നു തട്ടിപ്പ് നടത്തിയത്. ആർ.ബി.ഐ ലൈസൻസ് ഉണ്ടെന്നും നിക്ഷേപ തുകയുടെയും കാലാവധിയുടെയും അടിസ്ഥാനത്തിൽ 20 മുതൽ 80 ശതമാനം വരെയുള്ള നിക്ഷേപപദ്ധതി ഉണ്ടെന്നും കാലാവധി കൂടുംതോറും വളർച്ചനിരക്ക് കൂടുമെന്നും വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത് എന്നാണ് പ്രോസിക്യൂഷൻ കേസ്. ടോട്ടൽ ഫോർ യു മാനേജിങ് ഡയറക്ടർ ശബരിനാഥ്, നെസ്റ്റ് സൊല്യൂഷൻസ് ജനറൽ മാനേജർ ബിന്ദു മഹേഷ്, മുൻ സിഡ്‌കോ സീനിയർ മാനേജർ ചന്ദ്രമതി, ശബരിയുടെ പ്രൈവറ്റ് സെക്രട്ടറി പ്രമോദ് ഐസക്, രാജൻ, ബിന്ദു സുരേഷ്, കാൻവാസിങ് ഏജൻറുമാരായ ഹേമലത, ലക്ഷ്‌മി മോഹൻ, മിലി എസ്. നായർ തുടങ്ങി 20 പേരാണ് കേസിലെ പ്രതികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story