Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Dec 2020 11:59 PM GMT Updated On
date_range 9 Dec 2020 11:59 PM GMTഹിതപരിശോധന സമ്മേളനം റദ്ദാക്കാൻ ത്രിപുര മുഖ്യമന്ത്രിയോട് ബി.ജെ.പി
text_fieldsbookmark_border
ന്യൂഡൽഹി: പാർട്ടിയിൽ ഭിന്നത രൂക്ഷമായ ത്രിപുരയിൽ മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് 13ന് നടത്തുമെന്ന് പ്രഖ്യാപിച്ച പൊതുഹിതപരിശോധന സമ്മേളനം ഉപേക്ഷിക്കാൻ ബി.ജെ.പി കേന്ദ്രനേതൃത്വത്തിൻെറ നിർദേശം. അത്തരമൊരു സമ്മേളനത്തിൻെറ ആവശ്യമില്ലെന്ന് സംസ്ഥാനത്തിൻെറ ചുമതലയുള്ള ബി.ജെ.പി സെക്രട്ടറി വിനോദ് സോങ്കർ എം.പി മുഖ്യമന്ത്രിയെ അറിയിച്ചു. പാർട്ടിയിലെ ഒരുവിഭാഗം എം.എൽ.എമാരും പ്രവർത്തകരും തനിക്കെതിരെ കടുത്ത എതിർപ്പുമായി മുന്നോട്ടുവന്ന പശ്ചാത്തലത്തിലാണ് ഞായറാഴ്ച തലസ്ഥാനത്ത് പടുകൂറ്റൻ യോഗം നടത്താൻ മുഖ്യമന്ത്രി തീരുമാനിച്ചത്. എന്നാൽ, സംസ്ഥാനത്തെ ജനങ്ങൾ അവരെ സേവിക്കാനാണ് ബി.ജെ.പിയെയും മുഖ്യമന്ത്രിയെയും ചുമതലപ്പെടുത്തിയിരിക്കുന്നതെന്നും സംഘടനയിലെ പ്രശ്നങ്ങൾ പാർട്ടി പരിഹരിക്കുമെന്നും കേന്ദ്രനേതൃത്വം വ്യക്തമാക്കി. അഖിലേന്ത്യ അധ്യക്ഷൻ ജെ.പി. നഡ്ഡയും മുഖ്യമന്ത്രിയുമായി സംസാരിച്ചു. കുറച്ചു മാസങ്ങളായി പാർട്ടി സംസ്ഥാന ഘടകത്തിൽ ഭിന്നത രൂക്ഷമാണ്. സംസ്ഥാന ചുമതലയുള്ള സെക്രട്ടറിയുടെ സന്ദർശന വേളയിൽ പ്രവർത്തകർ മുഖ്യമന്ത്രിയെ മാറ്റണമെന്ന് മുദ്രാവാക്യവും മുഴക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story