നേമം: വിളപ്പില്‍, മലയിന്‍കീഴ് പഞ്ചായത്തുകളിൽ ഭരണം പിടിക്കാൻ മുന്നണികൾ കടുത്ത മത്സരത്തിൽ. വിളപ്പിലില്‍ കഴിഞ്ഞതവണ ഭരണം എല്‍.ഡി.എഫിനായിരുന്നെങ്കിലും കേവല ഭൂരിപക്ഷമില്ലായിരുന്നു. 20 സീറ്റില്‍ 10 സീറ്റാണ് എല്‍.ഡി.എഫിന് ലഭിച്ചത്. ഏഴ് സീറ്റില്‍ ബി.ജെ.പിയും മൂന്നിടത്ത് കോണ്‍ഗ്രസും വിജയിച്ചു. മലയിന്‍കീഴില്‍ എല്‍.ഡി.എഫും യു.ഡി.എഫും ഒമ്പത് സീറ്റ് വീതം നേടിയിരുന്നു. രണ്ട് സീറ്റില്‍ ബി.ജെ.പിയും വിജയിച്ചു. എൽ.ഡി.എഫ്-യു.ഡി.എഫ് മുന്നണികള്‍ക്കൊപ്പം തുല്യഅകലം പാലിച്ചുവരുന്ന പഞ്ചായത്താണ് മലയിന്‍കീഴ്. ഇപ്പോള്‍ പഞ്ചായത്ത് പ്രസിഡൻറ് പദവി എസ്.സി വനിതാ സംവരണമാണ്. ഇതോടെ വനിതാ സീറ്റുകളില്‍ എസ്.സി വനിതയെ പരിഗണിച്ച് സി.പി.എമ്മും കോണ്‍ഗ്രസും മുന്നിട്ടിറങ്ങിയിരിക്കുകയാണ്. മലയിന്‍കീഴ് പഞ്ചായത്തില്‍ ആകെ 30,706 വോട്ടര്‍മാരുണ്ട്. ഇതില്‍ കൂടുതലും വനിതകളാണ്. വിളപ്പിലില്‍ ആകെ 28,534 വോട്ടര്‍മാരാണുള്ളത്. ഇതില്‍ കൂടുതലും സ്ത്രീകളാണ്. ഇവിടെ കൂടുതല്‍ കാലം പ്രസിഡൻറായിരുന്നത് കോണ്‍ഗ്രസ് നേതാവ് ഭാസ്‌കരന്‍ നായരാണ്. ഭരണം മാറിമാറി വരുന്ന രീതിയാണ് വിളപ്പിലിലേത്. എന്നാല്‍, മാലിന്യ പ്ലാൻറ് വിഷയം വന്നതോടെ തുടര്‍ച്ചയായി 10 വര്‍ഷം യു.ഡി.എഫിന് ഭരണം നിലനിര്‍ത്താനാകുകയായിരുന്നു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Dec 2020 12:00 AM GMT Updated On
date_range 2020-12-06T05:30:21+05:30വിളപ്പിലും മലയിന്‍കീഴും കടുത്ത മത്സരം
text_fieldsNext Story