Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകോർപറേഷൻ ഡിവിഷൻ:...

കോർപറേഷൻ ഡിവിഷൻ: പെരുന്താന്നിയുടെ മനസ്സ്​ ഇത്തവണ ആർക്കൊപ്പം

text_fields
bookmark_border
തിരുവനന്തപുരം: 10 വർഷം മുമ്പു വരെ ഇടതിൻെറ ഉരുക്ക് കോട്ടയായിരുന്നു പെരുന്താന്നി. 1995ൽ വി. ശിവൻകുട്ടിയെ വമ്പിച്ച ഭൂരിപക്ഷത്തിൽ മേയർ കസേരയിലേക്ക് പറഞ്ഞുവിട്ടതടക്കം ഇടതു നേതാക്കൾക്ക് മാത്രമായി കസേര നൽകിയവരായിരുന്നു ഇവിടത്തെ വോട്ടർമാർ. എന്നാൽ, 2010ൽ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു. പാർട്ടിക്കുള്ളിലെ വിമതസ്വരവും ഉൾപ്പോരും എതിരാളികൾ ശരിക്കും മുതലെടുത്തു. 2010ൽ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർഥിയായിരുന്ന പെരുന്താന്നി രാജുവിനെതിരെ അന്നത്തെ സിറ്റിങ് കൗൺസിലർ വിജയൻ ​െറബൽ സ്ഥാനാർഥിയായി രംഗത്തിറങ്ങിയതോടെ 154 വോട്ടിനാണ് കോൺഗ്രസ് സ്ഥാനാർഥിയായ പി. പത്മകുമാർ അട്ടിമറി വിജയം തേടിയത്. പെരുന്താന്നിയുടെ ചരിത്രത്തിൽ ആദ്യവിജയമായിരുന്നു യു.ഡി.എഫി​േൻറത്. 2015ൽ ഇരുമുന്നണിയെയും പെരുന്താന്നിയിലെ വോട്ടർമാർ വീണ്ടും ഞെട്ടിച്ചു. ബി.ജെ.പിയുടെ ചിഞ്ചു ടീച്ചർ 532 വോട്ടി​ൻെറ ഭൂരിപക്ഷത്തിൽ യു.ഡി.എഫിൽനിന്ന് വാർഡ്് പിടിച്ചെടുത്തു. 4763 വോട്ട്​ പോൾ ചെയ്ത വാർഡിൽ എൽ.ഡി.എഫിന് 1532 ഉം യു.ഡി.എഫിന് 1167 വോട്ടുമാണ് നേടാനായത്. വീണ്ടുമൊരു തെരഞ്ഞെടുപ്പിൻെറ പടിവാതിലിൽ നിൽക്കെ പെരുന്താന്നിയുടെ മനസ്സ്​ മനസ്സിലാക്കാൻ കഴിയാതെ മൂന്നു മുന്നണികളും ആശയക്കുഴപ്പത്തിലാണ്. 2010ൽ പെരുന്താന്നിയിൽ യു.ഡി.എഫിന് ചരിത്രവിജയം സമ്മാനിച്ച പി. പത്മകുമാറിനെയാണ് കോൺഗ്രസ് വീണ്ടും രംഗത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായതിൻെറ ക്ഷീണം ഒന്നാമതെത്തി തീർക്കുമെന്ന് പത്മകുമാർ പറയുന്നു. കോൺഗ്രസ് വഞ്ചിയൂർ ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറായ ഈ 56കാരൻ . വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല വൈസ് പ്രസിഡൻറാണ്. ശ്രീചിത്തിര തിരുനാൾ സ്മാരക നാട്യകലാകേന്ദ്രം രക്ഷാധികാരിയാണ്. പത്മകുമാറിനോട് തോറ്റ പെരുന്താന്നി രാജുവിനുതന്നെയാണ് സി.പി.എം വീണ്ടും രംഗത്തിറക്കിയിരിക്കുന്നത്. ഇത്തവണ ​െറബൽ സ്ഥാനാർഥി ഇല്ലാത്തതിനാൽ വാർഡ് വീണ്ടും എൽ.ഡി.എഫിൻെറ പോക്കറ്റിലേക്ക് എത്തുമെന്ന കാര്യത്തിൽ രാജുവിന് ഒരു സംശയവുമില്ല. കൂടാതെ, 10 വർഷത്തിനിടിൽ വാർഡിനെ വികസന മുരടിപ്പും പ്രചാരണായുധമാണ്. മത്സ്യഫെഡ് അഡാർക്ക് യൂനിയൻ സംസ്ഥാന പ്രസിഡൻറ്, പെട്രോൾ പമ്പ് വർക്കേഴ്സ് യൂനിയൻ ജില്ല സെക്രട്ടറി, ടാങ്കർ ലോറി വർക്കേഴ്സ് യൂനിയൻ സംസ്ഥാന വൈസ് പ്രസിഡൻറ് എന്നീനിലകളിൽ പ്രവർത്തിച്ചുവരുന്നു. അതേസമയം വാർഡ് നിലനിർത്താൻ തിരുവനന്തപുരം മണ്ഡലം വൈസ് പ്രസിഡൻറായ രതീഷ് തമ്പിയെയാണ് ബി.ജെ.പി കളത്തിലിറക്കിയിരിക്കുന്നത്. പടിഞ്ഞാറേക്കോട്ടയിൽ മെഡിക്കൽ സ്​റ്റോർ നടത്തുന്ന രതീഷ് തമ്പിയുടെ കന്നിയങ്കമാണ്. അഞ്ചു വർഷത്തിനിടയിൽ വാർഡിൽ നടത്തിയ വികസനങ്ങങ്ങൾ എണ്ണിപ്പറഞ്ഞാണ് ബി.ജെ.പിയുടെ പ്രചാരണം മുന്നോട്ടുപോകുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story