Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Nov 2020 11:58 PM GMT Updated On
date_range 14 Nov 2020 11:58 PM GMTവട്ടിയൂർക്കാവ് ആര് ഭരിക്കും
text_fieldsbookmark_border
വട്ടിയൂര്‍ക്കാവ്: പിറന്ന നാടിൻെറ സ്വാതന്ത്ര്യലബ്ദിക്കായി മരണത്തെപ്പോലും ഭയക്കാതെ നൂറുകണക്കിന് ധീരദേശാഭിമാനികള്‍ ഒത്തുകൂടിയ മണ്ണാണ് വട്ടിയൂര്ക്കാവിൻെറത്. അവിടത്തുകാർക്ക് എന്നും കൂറ് ഇടതുപക്ഷത്തിനോടായിരുന്നു. എന്നാൽ, കഴിഞ്ഞതവണ വാർഡ് ഇടതുപക്ഷത്തെ ചതിച്ചു. വട്ടിയൂർക്കാവുകാർ ബി.ജെ.പി സ്ഥാനാർഥിക്ക് അപ്രതീക്ഷിത വിജയം സമ്മാനിച്ചു. എൽ.ഡി.എഫിലെയും യു.ഡി എഫിലെയും പ്രബലരെ പരാജയപ്പെടുത്തി 524 വോട്ടിൻെറ ഭൂരിപക്ഷത്തിലാണ് ബി.ജെ.പി സ്ഥാനാർഥി എസ്. ഹരിശങ്കർ വിജയിച്ചത്. ഇത്തവണ വാർഡ് തിരികെപ്പിടിക്കാൻ എം.എസ്.ഡബ്ല്യു ബിരുദധാരിയും അധ്യാപികയുമായ ഐ.എം. പാർവതിയെയാണ് എൽ.ഡി.എഫ് രംഗത്തിറക്കിയിരിക്കുന്നത്. സ്വകാര്യ വിദ്യാഭ്യസ സ്ഥാപനത്തിലെ അധ്യാപനത്തിന് പുറമെ വട്ടിയൂർക്കാവിൽ അക്ഷയകേന്ദ്രം കൂടി നടത്തിവരികയാണ് 31കാരിയായ പാർവതി. ഐ.ടി എംപ്ലോയീസ് യൂനിയൻ (സി.ഐ.ടി.യു) ജില്ല ജോയൻറ് സെക്രട്ടറി എസ്. സജികുമാറാണ് ഭർത്താവ്. വട്ടിയൂർക്കാവിൽ വിജയക്കൊടി പാറിക്കാൻ യു.ഡി.എഫ് രംഗത്തിറക്കിയത് ആർ. ഹരിപ്രിയ (29) എന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകയെയാണ്. കുടുംബശ്രീ ഭാരവാഹിയെന്നനിലയിൽ വാർഡിൽ സുപരിചിതയാണ്. ലാബ്ടെക്‌നീഷ്യൻ കൂടിയായ ഇവർ നിലവിൽ കാട്ടാക്കട ലേബർ വെൽഫെയർ സൊസൈറ്റി ജീവനക്കാരിയും വട്ടിയൂർക്കാവ് കാവല്ലൂർ സ്വദേശിനിയുമാണ്. ഭർത്താവ്: മഹേഷ്. സീറ്റ് നിലനിർത്താൻ ബി.ജെ.പി നിയോഗിച്ചിരിക്കുന്നത് അഖില അനീഷിനെയാണ്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ ജീവനക്കാരിയായ ഇവർ ബി.കോം ബിരുദധാരിയാണ്. അയ്യപ്പക്ഷേത്രം ഭരണസമിതി അംഗവും ആർ.എസ്.എസ് സേവാ പ്രമുഖുമായ എസ്. അനിഷാണ് ഭർത്താവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story