Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Nov 2020 11:58 PM GMT Updated On
date_range 12 Nov 2020 11:58 PM GMTവികസനം തളിരിട്ട വാമനപുരം
text_fieldsbookmark_border
ഡി.കെ. മുരളി എം.എല്‍.എ ആയതിനുശേഷമുള്ള നാല് സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ വാമനപുരം മണ്ഡലത്തില്‍ 800 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് നടന്നത്. മലയോര മേഖലയുൾപ്പെടെ മണ്ഡലത്തിലെ എല്ലാ പ്രദേശങ്ങളിലും എല്ലാ മേഖലയിലും വികസനത്തിൻെറ പുതു അധ്യായം രചിക്കാനായെന്നത് ആദ്യമായി നിയമസഭയിലെത്തിയ എം.എല്‍.എയെ സംബന്ധിച്ചിടത്തോളം അഭിമാനിക്കാവുന്ന നേട്ടമാണ്. മണ്ഡലത്തിലെ പൊതു ഗതാഗതം പ്രശ്നം നിറഞ്ഞതും റോഡുകളുടെ അവസ്ഥ ഏറെ പരിതാപകരവുമായിരുന്നു. അതുകൊണ്ട് തന്നെ പുതിയ റോഡുകളുടെ നിർമാണത്തിനും നവീകരണത്തിനും എം.എൽ.എ തുടക്കം മുതല്‍ ഊന്നല്‍ നൽകി. കിഫ്ബി വഴിയും മറ്റ് പദ്ധതികള്‍ വഴിയും 309 കോടി രൂപയാണ് ഈ മേഖലക്കായി വകയിരുത്തിയത്. മലയോര ഹൈവേയുടെ ഭാഗമായ 25 കിലോമീറ്റര്‍ ദൂരത്തില്‍ 9.5 കിലോ മീറ്റര്‍ ദൂരം മണ്ഡലത്തിലൂടെയാണ് കടന്നുപോകുന്നത്. ഇതിൻെറ നിര്‍മാണത്തിനായി 159.67 കോടി രൂപയാണ് ചെലവഴിക്കുന്നത്. വാമനപുരം ചിറ്റാര്‍ റോഡ് (31.09 കോടി രൂപ), വെഞ്ഞാറമൂട് റിങ് റോഡ് (31.77 കോടി രൂപ), പാലോട് ബ്രൈമൂര്‍ റോഡ് (49.69 കോടി രൂപ), വെഞ്ഞാറമൂട് മേൽപാലം നിര്‍മാണത്തിന് (25 കോടി രൂപ), ചെല്ലഞ്ചി പാലം കുടവനാട് നന്ദിയോട് റോഡ് (32 കോടി രൂപ), പഴയചന്ത മുതുവിള റോഡ് (20 കോടി രൂപ), കല്ലറ അടപ്പുപാറ പാറ റോഡ് (എട്ട് കോടി രൂപ), വാമനപുരം ചിറ്റാരില്‍ കല്ലറ മുതല്‍ ഭരതന്നൂര്‍ വരെയുള്ള റോഡ് (6.96 കോടി രൂപ), ആറാംതാനം എസ്റ്റേറ്റ് മുക്ക് റോഡ് (8.39 കോടി രൂപ), വെഞ്ഞാറമൂട് ഹൈവേ നവീകരണം (5 കോടി രൂപ), വാമനപുരം കളമച്ചല്‍ റോഡ് (5 കോടി രൂപ), പാലോട് വഴിയില റോഡ് (25 കോടി രൂപ), പുത്തന്‍പാലം വെഞ്ഞാറമൂട് ആറ്റിങ്ങല്‍ റോഡ് (21കോടി രൂപ), പുലിപ്പാറ ആനാട് മൊട്ടക്കാവ് റോഡ് (6 കോടി രൂപ), തേക്കട പനവൂര്‍ റോഡ് (3.5 കോടി രൂപ), താന്നിമൂട് സില്‍ക്ക് ഫാം വള്ളിയറുപ്പന്‍കാട് റോഡ് (2 രണ്ട് കോടി രൂപ), തേമ്പാമൂട് തലയൽ റോഡ് (5 കോടി രൂപ), മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം 29 റോഡുകള്‍ക്ക് (7.88 കോടി രൂപ), ആസ്തി വികസന ഫണ്ടിലൂടെ നിരവധി ഗ്രാമീണ റോഡുകള്‍ക്കായി (14.21) കോടി, ഇടിഞ്ഞാര്‍, വിട്ടിക്കാവ് കിടാരക്കുഴി റോഡ് പാലമുൾപ്പെടെ (1.25 കോടി), കൊച്ചാട്ടുകാല്‍ പനവൂര്‍ റോഡ് (5 കോടി), മലമാരി പാലം അപ്രോച്ച് റോഡ് (49 ലക്ഷം), പാലോട് റോഡിൻെറ സംരക്ഷണഭിത്തിക്കായി (4.8 കോടി), വേങ്കൊല്ല ശാസ്താംനട റോഡിന് ഒരുകോടി എന്നിങ്ങനെ ചെലവഴിച്ചു. റോഡുകള്‍ കഴിഞ്ഞാല്‍ അടുത്ത പരിഗണന സ്‌കൂളുകളുടെ നവീകരണത്തിനും ആധുനീകരണത്തിനുമായിരുന്നു. മണ്ഡലത്തിലെ ഏറക്കുറെ എല്ലാ സ്‌കൂളുകളുകളെയും ഹൈടെക് ആക്കി. ഒട്ടനവധി സ്‌കൂളുകളെ അന്തർദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തി. വെഞ്ഞാറമൂട് ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ 6.10 കോടി രൂപയുടെയും ഭരതന്നൂര്‍ ഗവ. എച്ച്.എസ്.എസില്‍ 3.93 കോടി രൂപയുടെയും കല്ലറ വി.എച്ച്.എസ്.എസില്‍ 3.30 കോടി രൂപയുടെയും മിതൃമ്മല ഗവ. ബി.എച്ച്. എസ്.എസ്.എസില്‍ 3.25 കോടി രൂപയുടെയും വാമനപുരം ഐ.ടി.ഐയില്‍ 3 കോടി രൂപയുടെയും വികസനപ്രവർത്തനങ്ങൾ നടത്തി. ജവഹര്‍ കോളനി ഗവ. എച്ച്.എസ്.എസില്‍ 2.50 കോടി രൂപ, മിതൃമ്മല ജി.എച്ച്.എസ്.എസില്‍ 2.5 കോടി, പെരിങ്ങമ്മല ഗവ. യു.പി സ്‌കൂളില്‍ 2.40 കോടി, ആട്ടുകാല്‍ ഗവ. യു.പി സ്‌കൂളില്‍ 2 കോടി, കൊല്ലായില്‍ ഗവ. എൽ.പി സ്‌കൂളില്‍ 1.23 കോടി, ആലുന്തറ ഗവ. യു.പി സ്‌കൂളില്‍ 1.17 കോടി, മടത്തറ കാണി ഗവ. എച്ച്.എസില്‍ ഒരു കോടി, ആനാട് ഗവ. എൽ.പി സ്‌കൂളില്‍ ഒരു കോടി, കല്ലറ യു.ഐ.റ്റിയില്‍ 99 ലക്ഷം രൂപ, പേരുമല ഗവ. എല്‍.പി.എസില്‍ 70 ലക്ഷം, നന്ദിയോട് ഗവ. എല്‍.പി സ്‌കൂളില്‍ 45 ലക്ഷം, പനയമുട്ടം ഗവ.എല്‍.പി സ്‌കൂളില്‍ 25 ലക്ഷം, രാമപുരം ഗവ. യു.പി സ്‌കൂളില്‍ 14.7 ലക്ഷം രൂപ എന്നിങ്ങനെ ചെലവഴിച്ചു. മറ്റ് 29 സ്‌കൂളുകള്‍ക്കായി വാഹനങ്ങള്‍ വാങ്ങുന്നതിന് 2.85 കോടി രൂപയും 13 സ്‌കൂളുകളിലെ ടോയ്ലറ്റുകളുടെ നവീകരണത്തിന് 1.07 കോടി രൂപയും 10 സ്‌കൂളുകളില്‍ ലാബുകള്‍ക്കായി 15 ലക്ഷം രൂപയും ചെലവഴിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story