Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightദേവസ്വം ബോർഡിലെ...

ദേവസ്വം ബോർഡിലെ നടവരവ് ഉരുപ്പടികൾ ആർ.ബി.െഎ ബോണ്ടിൽ നിക്ഷേപിക്കുന്നു

text_fields
bookmark_border
തിരുവനന്തപുരം: ക്ഷേത്രങ്ങളിൽ നടവരവായി ലഭിച്ച സ്വർണം, വെള്ളി ഉരുപ്പടികൾ കോടതിയുടെ അനുമതിയോടെ റിസർവ് ബാങ്ക് ബോണ്ടിൽ നിക്ഷേപിച്ച് വരുമാനമുണ്ടാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്. ആഭരണവിലയുടെ രണ്ടുശതമാനത്തോളം പലിശയായി ബോർഡിന് ലഭിക്കും. പരമ്പരാഗത തിരുവാഭരണങ്ങൾ, പൗരാണിക മൂല്യമുള്ളവ എന്നിവ ഒഴികെ ക്ഷേത്രാവശ്യങ്ങൾക്ക് ഉപയോഗിക്കാത്ത ഉരുപ്പടികളാണ് ബോണ്ടാക്കുക. കോവിഡ് മൂലമുണ്ടായ വരുമാനനഷ്ടം നികത്താൻ ആവിഷ്കരിക്കുന്ന പദ്ധതികളുടെ ഭാഗമായാണിത്. ബോർഡിൻെറ സ്‌ട്രോങ് റൂമുകളിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണ ഉരുപ്പടികളുടെ കണക്കെടുപ്പ് പൂർത്തിയായിട്ടുണ്ടെന്ന് പ്രസിഡൻറ് എൻ. വാസു പറഞ്ഞു. വെള്ളി ഉരുപ്പടികളുടെ കണക്കെടുപ്പ് അന്തിമഘട്ടത്തിലാണ്. ക്ഷേത്രങ്ങളിലെ ഉപയോഗശൂന്യമായ വിളക്കുകളുടെയും പാത്രങ്ങളുടെയും കണക്കെടുപ്പും പുരോഗമിക്കുന്നു. ഇതിനുപുറമെ ബോർഡിൻെറ അധീനതയിലുള്ള മൂവായിരത്തോളം ഏക്കർ സ്ഥലത്ത് ദേവഹരിതം കാർഷികപദ്ധതിയും ആരംഭിച്ചു. നെല്ല്്, മരച്ചീനി, ഫലവൃക്ഷങ്ങൾ എന്നിവക്കുപുറമെ ക്ഷേത്രാവശ്യങ്ങൾക്കുള്ള പുഷ്പകൃഷിയുമുണ്ട്. ഈ സീസൺ മുതൽ ശബരിമലപ്രസാദങ്ങളായ അരവണ, അപ്പം എന്നിവ തപാൽ വകുപ്പുമായി സഹകരിച്ച് വിതരണം ചെയ്യും. ഇതിൻെറ ഉദ്ഘാടനം ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. ശബരിമല ഉൾപ്പെടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള 27 പ്രമുഖ ക്ഷേത്രങ്ങളിൽ വഴിപാടുകൾ ബുക്ക് ചെയ്യാനും കാണിക്കയർപ്പിക്കാനും ഓൺലൈൻ സൗകര്യവും ഏർപ്പെടുത്തി. പ്രതിസന്ധിഘട്ടത്തിലും മണ്ഡലകാലത്തേക്ക് ശബരിമലയിൽ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കുന്നത്്. മാസ്റ്റർ പ്ലാനിൻെറ ഭാഗമായി നിർമിച്ച അന്നദാനമണ്ഡപവും നിലയ്്ക്കലിലും പമ്പയിലുമുള്ള ടോയ്‌ലറ്റ് കോംപ്ലക്‌സുകളും പ്രവർത്തനസജ്ജമായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story