Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Nov 2020 12:00 AM GMT Updated On
date_range 5 Nov 2020 12:00 AM GMTയുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി. ബിജു അന്തരിച്ചു
text_fieldsbookmark_border
*ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം, േകാവിഡിൽനിന്ന് മുക്തിനേടിയിരുന്നു തിരുവനന്തപുരം: യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാനും എസ്.എഫ്.ഐ മുൻ സംസ്‌ഥാന സെക്രട്ടറിയുമായ പി. ബിജു (42) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ബുധനാഴ്ച രാവിലെ എേട്ടാടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് ബാധിതനായിരുന്നെങ്കിലും നാല് ദിവസം മുമ്പ് നെഗറ്റീവായി. കോവിഡാനന്തരം ശാരീരിക സ്ഥിതി വഷളായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്കും പിന്നീട് വൻെറിലേറ്ററിലേക്കും മാറ്റി. ഉയർന്ന പ്രമേഹവും രക്‌തസമ്മർദവും ഉണ്ടായിരുന്നു. വൃക്കകൾ തകറാറിലായതിനെ തുടർന്ന് ഒരാഴ്‌ച ഡയാലിസിസിന് വിധേയനായി. െവൻറിലേറ്ററിൻെറ സഹായത്തോടെ ജീവൻ നിലനിർത്തുന്നതിനിടെയാണ് ബുധനാഴ്ച ഹൃദയാഘാതമുണ്ടായത്. തിരുവനന്തപുരം വെഞ്ഞാറമൂട് വാമനപുരം മേലാറ്റുമൂഴി രോഹിണിയിൽ പരേതനായ പ്രഭാകരൻെറയും ചന്ദ്രികയുടെയും മകനാണ്. പാലോട് കാർഷിക സഹകരണ ബാങ്കിൻെറ വെഞ്ഞാറമൂട് ശാഖയിലെ ജീവനക്കാരി ഹർഷ ഹരിയാണ് ഭാര്യ. നായൻ (നാല്), നീൽ (ഒന്ന്) എന്നിവർ മക്കളാണ്. ശാരീരിക പരിമിതികൾ മറികടന്ന് വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ് ബിജു പൊതുരംഗത്തുവന്നത്. യുവജനസമരങ്ങളുടെ മുൻനിരയിൽ സജീവസാന്നിധ്യമായിരുന്ന ബിജു സംഘടനാപ്രവർത്തനങ്ങളിലാണ് ശ്രദ്ധയൂന്നിയത്. എല്‍.എല്‍ബി, ജേണലിസം ബിരുദധാരിയാണ്. കേരള സർവകാലാശല യൂനിയൻ ചെയർമാൻ, സെനറ്റംഗം, സിൻഡിക്കേറ്റംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷററായിരുന്നു. നിലവിൽ സി.പി.എം ജില്ല കമ്മിറ്റി അംഗമാണ്. 2016 ഒക്ടോബര്‍ അഞ്ചിന് യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാനായി ചുമതലയേറ്റു. മത്സര പരീക്ഷകള്‍ക്കായി യുവാക്കള്‍ക്ക് സൗജന്യ പരിശീലനം നൽകുന്നതടക്കം പദ്ധതികൾ നടപ്പാക്കി. കേരള വളണ്ടറി യൂത്ത് ആക്ഷൻ ഫോഴ്സ് രൂപവത്കരിക്കുന്നതിൽ മുൻകൈയെടുത്തു. ബുധനാഴ്ച ഉച്ചക്ക് 2.30ഒാടെ സി.പി.എം ജില്ല കമ്മിറ്റി ഒാഫിസിലെത്തിച്ച ഭൗതിക ശരീരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, കെ.കെ. ശൈലജ, ഇ.പി. ജയരാജൻ, പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി, എം.വി. ഗോവിന്ദൻ, ആനാവൂർ നാഗപ്പൻ, കെ.എൻ. ബാലഗോപാൽ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു. തുടർന്ന് വാമനപുരത്തേക്ക് കൊണ്ടുപോയി. വൈകീട്ട് നാലോടെ വെഞ്ഞാറമൂട് സി.പി.എം എരിയ കമ്മിറ്റി ഒാഫിസിൽ പൊതുദർശനത്തിന് വെച്ചു. പിന്നീട് വീട്ടിലെത്തിച്ച മൃതദേഹം 5.30ന് ഒൗദ്യോഗിക ബഹുമതിയോടെ സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story