Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസെക്രേട്ടറിയറ്റ്...

സെക്രേട്ടറിയറ്റ് ജീവനക്കാരുടെ യാത്രാവിവാദം: വാഹനങ്ങൾ തടയരുതെന്ന് ചീഫ് സെക്രട്ടറി

text_fields
bookmark_border
തിരുവനന്തപുരം: സെക്രേട്ടറിയറ്റ് ജീവനക്കാരുമായി വരുന്ന സ്വകാര്യവാഹനങ്ങള്‍ വഴിയില്‍ തടയാനോ പരിശോധന നടത്തി പിഴ ഇൗടാക്കാനോ പാടില്ലെന്ന ചീഫ് സെക്രട്ടറിയുടെ ഉത്തരവ് വിവാദത്തിൽ. ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത ഗതാഗതവകുപ്പ് സെക്രട്ടറി കെ.ആർ. േജ്യാതിലാലിനാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. ഗതാഗതമന്ത്രിയുടെയും വകുപ്പ് ഉദ്യോഗസ്ഥരുെടയും നിർദേശങ്ങൾ കാറ്റിൽപറത്തിയുള്ള ചീഫ് സെക്രട്ടറിയുടെ ഇടപെടലിൽ കെ.എസ്.ആർ.ടി.സി, ഗതാഗതവകുപ്പ് ജീവനക്കാർ അതൃപ്തിയിലാണ്. കഴിഞ്ഞദിവസം കെ.എസ്.ആർ.ടി.സിയുടെ സ്‌ക്വാഡും മോട്ടോര്‍വാഹന വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയില്‍ നിയമം ലംഘിച്ച് യാത്രക്കാരുമായി സര്‍വിസ് നടത്തിയ വാഹനങ്ങൾ പിടികൂടി പിഴ ഈടാക്കിയിരുന്നു. സ്റ്റാച്യുവിൽ പരിശോധന നടത്തിയ മോട്ടോര്‍ വെഹിക്കിള്‍ ജീവനക്കാരുമായി സെക്രട്ടേറിയറ്റിലെ ജീവനക്കാര്‍ വാക്കേറ്റവും ഉന്തുംതള്ളും ഉണ്ടായി. സംയുക്ത പരിശോധനവിഭാഗം നൽകിയ പരാതിയിൽ കേൻറാൺമൻെറ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇതിനുപിന്നാലെയാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവിറങ്ങിയത്. നിലവില്‍ കെ.എസ്.ആര്‍.ടി.സിക്ക് മാത്രമാണ് സ്റ്റേജ് കാര്യേജില്‍ യാത്രക്കാരെ കയറ്റാനും ഇറക്കാനും അനുവാദമുള്ളത്. സ്വകാര്യവാഹനങ്ങള്‍ക്ക് കോണ്‍ട്രാക്റ്റ് കാര്യേജ് പെര്‍മിറ്റാണ് നല്‍കിയിട്ടുള്ളത്. കോവിഡിൻെറ മറപിടിച്ച് സ്വകാര്യ വാഹനങ്ങള്‍ സ്‌റ്റേജ് കാര്യേജ് പെര്‍മിറ്റില്‍ ആള്‍ക്കാരെ യാത്ര ചെയ്യിക്കുകയാണ്. മറ്റ് ജില്ലകളിൽ നിന്നുൾപ്പെടെ തലസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ഓഫിസുകളില്‍ ജോലിചെയ്യുന്ന ജീവനക്കാരെയാണ് സ്വകാര്യ ബസുകളില്‍ കൊണ്ടുവരുന്നത്. ഇവര്‍ക്കായി കെ.എസ്.ആർ.ടി.സി നടത്തുന്ന ബോണ്ട് സര്‍വിസ് ജീവനക്കാര്‍ ഉപയോഗപ്പെടുത്താറില്ല. പകരം, സ്വകാര്യ ബസുടമകളിൽ നിന്ന് ആനുകൂല്യങ്ങൾ പറ്റി ചില ജീവനക്കാർ തന്നെ ഇതിനുള്ള സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുകയാണത്രെ. നൂറിലധികം സ്വകാര്യ ബസുകളാണ് ഇത്തരത്തില്‍ സെക്രേട്ടറിയറ്റ് ജീവനക്കാർക്കെന്ന് പറഞ്ഞ് മറ്റു യാത്രക്കാരുമായി സര്‍വിസ് നടത്തുന്നത്. കോവിഡിൻെറ സാഹചര്യത്തിൽ അയൽ ജില്ലകളിൽ നിന്നും ജില്ലയിലെ ഉൾപ്രദേശങ്ങളിൽ നിന്നുമുള്ളവരുടെ സൗകര്യാർഥം സെക്രേട്ടറിയറ്റിലേക്ക് എത്തുന്ന വാഹനങ്ങൾ തടഞ്ഞ് പിഴ ഇൗടാക്കരുതെന്നാണ് ചീഫ്സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നത്. പരിശോധന ബുദ്ധിമുട്ടുണ്ടാക്കുന്നെന്ന് ജീവനക്കാരുടെ സംഘടനകൾ ചൂണ്ടിക്കാട്ടിയതിനാലാണ് നിർദേശമെന്നും ഉടൻ നടപ്പാക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കി. സ്വന്തം ലേഖകൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story