Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Oct 2020 11:58 PM GMT Updated On
date_range 3 Oct 2020 11:58 PM GMTശ്രീനാരായണഗുരു ഒാപൺ സർവകലാശാലക്ക് തുടക്കമായി
text_fieldsbookmark_border
കൊല്ലം: ലോകം അംഗീകരിച്ച ശ്രീനാരായണഗുരുവിനെ കേരളത്തിന് ഉചിതമായരീതിയിൽ ആദരിക്കാൻ കഴിഞ്ഞിട്ടുണ്ടോയെന്ന് ആലോചിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗുരുവിൻെറ പേരിൽ മഹാസർവകലാശാല കൊല്ലത്ത് സ്ഥാപിക്കുമ്പോൾ 'ചെയ്യേണ്ടത് ചെയ്യുകയാണ് നമ്മളെ'ന്ന് ശ്രീനാരായണഗുരു ഓപൺ സർവകലാശാലയുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് അദ്ദേഹം പറഞ്ഞു. സർക്കാർ ആഭിമുഖ്യത്തിൽ ഗുരുവിൻെറ പ്രതിമ കേരളത്തിൽ ആദ്യമായി സ്ഥാപിച്ചതുപോലും കഴിഞ്ഞയാഴ്ചയാണ്. ആധുനിക സാങ്കേതിക ശാസ്ത്ര സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി വിദൂര വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ എല്ലാ വൈജ്ഞാനികമേഖലകളിലും സർവവിഭാഗം ജനങ്ങൾക്കും ഉന്നതവിദ്യാഭ്യാസ യോഗ്യതയും ഉന്നതവിദ്യാഭ്യാസ നൈപുണ്യവും പ്രദാനം ചെയ്യാനാണ് ഓപൺ സർവകലാശാലയിലൂടെ ഉദ്ദേശിക്കുന്നത്. ഉപരിപഠനം കഴിവും യോഗ്യതയും ആഗ്രഹവുമുള്ള മുഴുവനാളുകൾക്കും പ്രാപ്യമാക്കാനുള്ള സംവിധാനമാണിത്. ഇരുളടഞ്ഞ കാലത്തുനിന്ന് നവോത്ഥാനത്തിൻെറ നേർവഴിയിലേക്ക് കേരളത്തെ നയിച്ചത് ശ്രീനാരായണഗുരുവാണ്. ഒരുപക്ഷേ കേരളക്കരയിൽ പ്രബുദ്ധത എന്ന വാക്ക് ആദ്യമായി ഉച്ചരിച്ചത് ഗുരുവായിരിക്കും. ആഗ്രഹിക്കുന്ന ആർക്കും അറിവ് എളുപ്പത്തിൽ കരഗതമാക്കുകയാണ് സർക്കാർ ലക്ഷ്യം. അതിനുള്ള അവസരമൊരുക്കുന്ന ഒരു സാധ്യതയിൽനിന്നും സർക്കാർ മുഖം തിരിഞ്ഞുനിൽക്കിെല്ലന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി കെ.ടി. ജലീല്‍ അധ്യക്ഷതവഹിച്ചു. മന്ത്രിമാരായ ജെ. മേഴ്‌സിക്കുട്ടിയമ്മ, കെ. രാജു, മേയര്‍ ഹണി ബെഞ്ചമിന്‍, എം.പിമാരായ എ.എം. ആരിഫ്, കൊടിക്കുന്നില്‍ സുരേഷ്, കെ. സോമപ്രസാദ്, എം.എല്‍.എമാരായ എം. മുകേഷ്, മുല്ലക്കര രത്‌നാകരന്‍, എം. നൗഷാദ്, ജി.എസ്. ജയലാല്‍, കോവൂര്‍ കുഞ്ഞുമോന്‍, ആര്‍. രാമചന്ദ്രന്‍, കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സി. രാധാമണി, കൗണ്‍സിലര്‍ ബി. അജിത് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയും പ്രിന്‍സിപ്പൽ സെക്രട്ടറി ഉഷാ ടൈറ്റസും ഓണ്‍ലൈന്‍ വഴി പങ്കെടുത്തു. കൊല്ലം ബൈപാസ് റോഡിനോട് ചേര്‍ന്ന് ഏഴു നിലകളിലായുള്ള ചൂരവിളാസ് സമുച്ചയത്തില്‍ 18 ക്ലാസ് മുറികളും 800 പേര്‍ ഉള്‍ക്കൊള്ളുന്ന ഒാഡിറ്റോറിയവും നൂറോളം വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് സൗകര്യവുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story