Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Sep 2020 11:58 PM GMT Updated On
date_range 26 Sep 2020 11:58 PM GMT'ഉൽപാദന വ്യാപാര കേന്ദ്രങ്ങൾ തീറെഴുതുന്നു'
text_fieldsbookmark_border
നെടുമങ്ങാട്: കർഷകർക്ക് പ്രാമുഖ്യമുള്ള ഉൽപാദന വ്യാപാര കേന്ദ്രങ്ങൾ കോർപറേറ്റുകൾക്കും മൾട്ടി നാഷനൽ കമ്പനികൾക്കും തീറെഴുതാനാണ് മോദി സർക്കാർ പുതിയ കാർഷിക നിയമത്തിലൂടെ ശ്രമിക്കുന്നതെന്ന് പാലോട് രവി പ്രസ്താവിച്ചു. കരാർകൃഷി കർഷകരുടെ താൽപര്യത്തിനെതിരാണ്. ഈ നിയമം നടപ്പായാൽ കർഷകരുടെ ഭൂമിയിൽ നിയന്ത്രണം ഉണ്ടാക്കാൻ വൻകിട കുത്തകകൾക്ക് കഴിയുമെന്നും രവി പറഞ്ഞു. നെടുമങ്ങാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച കർഷക ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നെടുമങ്ങാട് ബ്ലോക്ക് പ്രസിഡൻറ് അഡ്വ.എസ്. അരുൺ കുമാർ അധ്യക്ഷത വഹിച്ചു. രാവിലെ 9ന് ആരംഭിച്ച ധർണ 12ന് അവസാനിച്ചു. സമാപനം മുൻ ഡി.സി.സി പ്രസിഡൻറ് കരകുളം കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. ധർണയിൽ ആനാട് ജയൻ, കല്ലയം സുകു, അഡ്വ. എൻ. ബാജി, നെട്ടിറച്ചിറ ജയൻ, വട്ടപ്പാറ ചന്ദ്രൻ, ടി. അർജുനൻ, ഒ.എസ്. ഷീല, മണ്ഡലം പ്രസിഡൻറുമാരായ കെ.ജെ. ബിനു, കരുപ്പൂര് സതീഷ് കുമാർ, എം.എസ്. ബിനു, സുകുമാരൻ നായർ, മരുതൂർ വിജയൻ, ഡി.സി.സി അംഗങ്ങളായ രാജേന്ദ്രൻ നായർ, കായ്പ്പാടി അമിനുദീൻ, സി.പി. വേണു, മഹിള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ് എൻ. ഫാത്തിമ, കർഷക കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻറ് ആർ.ആർ. രാജേഷ്, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ് മന്നൂർക്കോണം സജാദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story