Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Sep 2020 11:59 PM GMT Updated On
date_range 25 Sep 2020 11:59 PM GMTമന്ത്രി എ.കെ. ബാലൻ അനുശോചിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: ഇന്ത്യൻ സിനിമാ സംഗീതത്തിലെ നാദവിസ്മയമായ എസ്.പി. ബാലസുബ്രഹ്മണ്യത്തിൻെറ നിര്യാണത്തിൽ അഗാധമായി ദുഃഖിക്കുന്നതായി മന്ത്രി എ.കെ. ബാലൻ. നിലാവുപോലെ സുന്ദരമായിരുന്നു അദ്ദേഹത്തിൻെറ സംഗീതം. അറുപതുകൾ മുതൽ അരനൂറ്റാണ്ടിലധികം അദ്ദേഹം നടത്തിയ സംഗീതസേവനം സിനിമയെ പുതിയ അനുഭൂതിതലത്തിലേക്ക് ഉയർത്തിയിട്ടുണ്ട്. തമിഴിൽ എം.ജി.ആറിനും ശിവാജിഗണേശനും ലഭിച്ച താരപരിവേഷത്തിന് പിന്നിൽ എസ്.പി.ബിയുടെ ഹൃദയഹാരിയായ സംഗീതവുമുണ്ട്. ശാസ്ത്രീയസംഗീതത്തിൻെറ അടിത്തറയില്ലാതെ അദ്ദേഹം പാടിയ ഗാനങ്ങളാണ് 'ശങ്കരാഭരണം' സിനിമയെ ശാസ്ത്രീയസംഗീത പ്രചാരണത്തിനുള്ള ഏറ്റവും മികച്ച ഉപാധിയാക്കി എൺപതുകളിൽ മാറ്റിയത്. കേരളത്തിൽ എൺപതുകളിൽ ശാസ്ത്രീയസംഗീതം യുവജനങ്ങൾക്കിടയിൽ വലിയ സ്വാധീനം ചെലുത്താൻ ഈ സിനിമയും അതിൽ എസ്.പി.ബി പാടിയ പാട്ടുകളും സഹായിച്ചു. മലയാളി പ്രേക്ഷകർ ആ സിനിമയെ നെഞ്ചോട് ചേർത്തു. അറുപതുകളിൽതന്നെ 'കടൽപ്പാലം' എന്ന സിനിമയിലെ 'ഈ കടലും മറുകടലും' എന്ന പാട്ടിലൂടെ അദ്ദേഹം മലയാളികൾക്ക് സുപരിചിതനായിരുന്നു. ശങ്കരാഭരണം സിനിമയിലെ പാട്ടിലൂടെ അദ്ദേഹം ദേശീയതലത്തിൽ അറിയപ്പെടുന്ന വലിയ ഗായകനായി മാറിയെന്നും മന്ത്രി അനുശോചനസന്ദേശത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story