Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ്രോഗ്രസ്...

പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി സർക്കാർ; ശേഷിക്കുന്നവ ഉടൻ പൂർത്തിയാക്കും

text_fields
bookmark_border
തിരുവനന്തപുരം: സംസ്ഥാന സർക്കാറിൻെറ നാലുവർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി. പ്രകടനപത്രികയിലെ 600 വാഗ്ദാനങ്ങളിൽ ചുരുക്കം ചിലെതാഴികെ ബാക്കിയെല്ലാം പൂർത്തീകരിക്കാനായെന്ന് 240 പേജുള്ള റിപ്പോർട്ടിൽ പറയുന്നു. അവ വരും മാസങ്ങളിൽ ചെയ്തുതീർക്കും. ചിലത് പുതിയ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ പുനഃപരിശോധനക്ക് വിധേയമാക്കുമെന്നും റിപ്പോർട്ട് പറയുന്നു. അവിശ്വാസപ്രമേയത്തിനുള്ള മറുപടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചതിൻെറ സമഗ്രരൂപം കൂടിയാണ് രേഖ. നാലുവർഷം കൊണ്ട് പ്രകടനപത്രികയിൽ പറഞ്ഞ വാഗ്ദാനങ്ങൾ പൂർത്തീകരിക്കലാണ് ലക്ഷ്യമിട്ടെതന്ന് മുഖ്യമന്ത്രി ആമുഖത്തിൽ വ്യക്തമാക്കി. പ്രളയവും ഒാഖിയും നിപയുമെല്ലാം വന്നുവെങ്കിലും ലക്ഷ്യം പൂർത്തീകരിക്കാൻ സാധ്യമാകും വിധമാണ് മുന്നോട്ടുപോയത്. കോവിഡും ലോക്ഡൗണും പക്ഷേ, വിഘാതം സൃഷ്ടിച്ചു. എങ്കിലും പ്രകടനപത്രികയിൽ പറഞ്ഞ അപൂർവം ചിലതൊഴികെ എല്ലാം പൂർത്തീകരിക്കാനായി എന്ന അഭിമാനമുണ്ട്. ഇൗ കാലത്ത് ഉയർന്നുവന്ന എല്ലാ പ്രശ്നങ്ങളിലും സജീവമായി ഇടപെടാനും കഴിഞ്ഞു. ദേശീയതലത്തിലെ പല നയങ്ങളും സംസ്ഥാന താൽപര്യങ്ങൾക്ക് വിരുദ്ധമായത് പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. നോട്ട് നിരോധനം, വികലമായി ജി.എസ്.ടി നടപ്പാക്കൽ തുടങ്ങിയവ സംസ്ഥാനത്ത് പ്രതിസന്ധി സൃഷ്ടിച്ചു. െഎക്യത്തോടെയും സമാധാനത്തോടെയുമുള്ള ജനജീവിതം രൂപപ്പെടുത്തുന്നതിൽ ശക്തമായി ഇടപെടാനായി. കാർഷിക, വ്യവസായമേഖലകളെ ശക്തിപ്പെടുത്താൻ ഇടപെട്ടു. മൂലധനനിക്ഷേപം മെച്ചപ്പെടുത്തി. പരിസ്ഥിതി സൗഹാർദമായ വികസന കാഴ്ചപ്പാട് പ്രായോഗികമാക്കാനായി. ഭരണയന്ത്രത്തെ ജനസൗഹൃദവും കാര്യക്ഷമവുമാക്കാൻ കഴിഞ്ഞു. കോവിഡ് പ്രതിേരാധമാതൃക േലാകം മുഴുവൻ ശ്രദ്ധിക്കുന്നതാക്കി മാറ്റാനായി. ജനപങ്കാളിത്തത്തോടെയുള്ള വികസനമാണ് സർക്കാർ നയമെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രോഗ്രസ് റിപ്പോർട്ടിൽ ലഭിക്കുന്ന അഭിപ്രായം കൂടി സ്വീകരിച്ച് മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story