Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sep 2020 11:58 PM GMT Updated On
date_range 7 Sep 2020 11:58 PM GMTസ്നേഹം പങ്കുവെക്കാൻ ഒരിടം: സ്നേഹകുടീരം വയോജനകേന്ദ്രം നാടിന് സമർപ്പിച്ചു
text_fieldsbookmark_border
പാലോട്: ജീവിതസായാഹ്നത്തിൽ സ്നേഹവും സാന്ത്വനവും പങ്കുെവക്കാൻ ഒരിടം. പ്രകൃതിരമണീയമായ സ്ഥലം, മികവുറ്റ സൗകര്യങ്ങൾ, വിശ്രമമുറി, വിനോദങ്ങൾക്കും വ്യായാമത്തിനുമുള്ള സൗകര്യം ഇതെല്ലാം ചേർന്നതാണ് തിരുവനന്തപുരം ജില്ല പഞ്ചായത്ത് 50 ലക്ഷം രൂപ ചെലവഴിച്ച് നന്ദിയോട് പഞ്ചായത്തിലെ കുടവനാട് പൊൻപാറയിൽ നിർമിച്ച സ്നേഹകുടീരം പകൽവീട്. തിങ്കളാഴ്ച വൈകീട്ട് ആറിന് നടന്ന ചടങ്ങിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിച്ചു. ജീവിതസായാഹ്നത്തിലെത്തുന്നവർക്ക് സമപ്രായക്കാരുമായി ഒത്തുചേരലിൻെറയും കൂട്ടായ്മയുടെയും ഊഷ്മളത പങ്കുവെക്കാൻ ഒരിടം എന്ന നിലക്കാണ് സ്നേഹകുടീരം പകൽവീട് വിഭാവനം ചെയ്തതെന്ന് പ്രസിഡൻറ് വി.കെ. മധു പറഞ്ഞു. വാർധക്യത്തിൽ ഒരാളുടെയും ജീവിതം നിറംകെട്ടുപോകാൻ പാടില്ല. വയോജനങ്ങളുടെ ജീവിതത്തിലേക്ക് സ്നേഹത്തിൻെറയും സൗഹൃദത്തിൻെറയും നിറം പകരും. സ്വന്തമായി സ്ഥലമുണ്ടായിട്ടും വയോജനകേന്ദ്രം പണിയാനുള്ള സഹായം എവിടെനിന്നും ലഭിച്ചില്ല. അങ്ങനെയാണ് ജില്ലാ പഞ്ചായത്തിനെ സമീപിച്ചത്. 30 സൻെറ് സ്ഥലം നന്ദിയോട് വയോജനസമിതി ജില്ല പഞ്ചായത്തിന് വിട്ടുനൽകിയതോടെ പദ്ധതി യാഥാർഥ്യമാക്കാൻ ജില്ല പഞ്ചായത്ത് മുൻകൈയെടുത്തായി വയോജനസമിതി പ്രവർത്തകർ പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് നന്ദിയോട് കുടവനാട് പൊൻപാറയിൽ നടന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ദീപ സുരേഷ് അധ്യക്ഷയായി. ജില്ല പഞ്ചായത്ത് അംഗം ആനാട് ജയൻ, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി. ചന്ദ്രൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story