Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2020 11:58 PM GMT Updated On
date_range 23 Aug 2020 11:58 PM GMTകോടികളുടെ കുടിവെള്ളസംഭരണി ഉദ്ഘാടനം കാത്ത് രണ്ട് വർഷം; റെയിൽവേയുടെ അംഗീകാരം ലഭിക്കണം
text_fieldsbookmark_border
ബാലരാമപുരം: നിർമാണം പൂർത്തിയായിട്ടും റെയിൽവേയുടെ അംഗീകാരം കിട്ടാതെ കോടികളുടെ കുടിവെള്ളപദ്ധതി നോക്കുകുത്തിയാകുന്നു. ബാലരാമപുരം, പള്ളിച്ചൽ ഗ്രാമപഞ്ചായത്തുകളിലെ എല്ലാ പ്രദേശങ്ങളിലും കുടിവെള്ളമെത്തിക്കുന്നതിനായി സ്ഥാപിച്ച കുടിവെള്ള പദ്ധതിയുടെ ടാങ്ക് നിർമാണം പൂർത്തിയായെങ്കിലും റെയിൽവേ ലൈൻ മുറിച്ച് കടക്കുന്നതിന് അനുമതിയും കാത്ത് കിടിക്കാൻ തുടങ്ങിയിട്ട് രണ്ട് വർഷം പിന്നിടുന്നു. ശശി തരൂർ എം.പി ഉൾപ്പെടെ ഭരണപക്ഷത്തെയും പ്രതിപക്ഷെത്തയും നേതാക്കൾ ഇടപെട്ടിട്ടും ഫലംകണ്ടില്ല. മാസങ്ങൾക്ക് മുമ്പ് റെയിൽവേ ഡിവിഷൻ ആസ്ഥാനത്തെത്തി ജനപ്രതിനിധികൾ റെയിൽവേ ഉദ്യോഗസ്ഥരുമായി ചർച്ചനടത്തിയെങ്കിലും ഫലമില്ലാതെ തുടരുന്നത്. ഉടൻ ശരിയാകുമെന്ന പ്രതീക്ഷയിലാണ് അധികൃതരും. ബാലരാമപുരം പഞ്ചായത്തിലെ 20 വാർഡുകളിലും പള്ളിച്ചൽ ഗ്രമാപഞ്ചായത്തിലെ പ്രദേശങ്ങളിലും കുടിവെള്ളം എത്തിക്കുന്ന പദ്ധതിയാണ്. 12കോടി രൂപയിലേറെ െചലവിലാണ് പദ്ധതി നടപ്പിലാക്കി ഓരോ പ്രദേശങ്ങളിലും പൈപ്പിടലുകളും പൂർത്തിയാക്കിയത്. വാണിഗർ തെരുവിലെ ലക്ഷംവീട് കോളനിയിൽ രണ്ട് കോടി രൂപ മുടക്കി വാട്ടർ ടാങ്ക് നിർമിച്ചു. 12 കോടിരൂപയിലെറെ നബാർഡിൻെറയും സംസ്ഥാനസർക്കാറിൻെറയും ഫണ്ടാണ് കുടിവെള്ളപദ്ധതിക്കായി അനുവദിച്ചത്. 2008 ൽ പദ്ധതി വന്നെങ്കിലും അന്ന് നടപ്പിലാകാതെ പോയി. 2016 ൽ വാട്ടർ ടാങ്ക് നിർമാണ നടപടികൾ തുടരുമ്പോൾ റെയിൽവേക്ക് ഇത് സംബന്ധിച്ച് അപേക്ഷ നൽകിയിരുന്നു. താന്നിവിള റെയിൽവേ തുരങ്കത്തിന് മുകളിലൂടെ പന്ത്രണ്ട് അര മീറ്റർ സ്ഥലത്ത് കൂടി തേമ്പാമുട്ടം റെയിൽവേ േക്രാസ് മുറിച്ചും പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനാണ് റെയിൽവേയുടെ അനുമതി വേണ്ടത്. പദ്ധതി നടപ്പാകുന്നതോടെ ബാലാരമപുരത്തെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാൻ സാധിക്കും.12 ലക്ഷം ലിറ്റർ വെള്ളം കൊള്ളുന്ന ടാങ്ക് നിർമിച്ച് ഓഫിസ് കെട്ടിടവും ഇതിന് താഴെയായി നിർമിച്ച് കാത്ത് കിടക്കുകയാണ്. KUDIVELLA TANK 1.jfif KUDIVELLA TANK 2.jfif KUDIVELLA TANK.jfif ചിത്രം ..കോടികൾ മുടക്കി നിർമാണപ്രവർത്തനം പൂർത്തിയായി ഉദ്ഘാടനം കാത്തുകിടക്കുന്ന വാട്ടർ ടാങ്ക്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story