Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2020 11:58 PM GMT Updated On
date_range 23 Aug 2020 11:58 PM GMTആ ഭാഗ്യവാെൻറ നെഞ്ചിലിപ്പോഴും തീയാണ്...
text_fieldsbookmark_border
ആ ഭാഗ്യവാൻെറ നെഞ്ചിലിപ്പോഴും തീയാണ്... *അപകടത്തിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട ശ്രീകുമാറിന് ഞെട്ടൽ മാറിയിട്ടില്ല കൊല്ലം: ചീറിപ്പാഞ്ഞ് അരികിലൂടെ കടന്നുപോയ മരണത്തിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട ആ ഭാഗ്യവാൻ ഇപ്പോഴും ഞെട്ടലിൽ തന്നെയാണ്. ചവറ മേനാമ്പള്ളി ചേമത്ത് തെക്കേതിൽ ശ്രീകുമാർ എന്ന 52 വയസ്സുകാരന് ആ ദൃശ്യമോർക്കുേമ്പാൾ ഇപ്പോഴും നെഞ്ച് പിടയ്ക്കും. സമൂഹമാധ്യമങ്ങൾവഴി വൈറലായ ദൃശ്യത്തിലെ നായകനാണ് നിർമാണത്തൊഴിലാളിയായ മധുര സ്വദേശി ശ്രീകുമാർ. നിയന്ത്രണംവിട്ട പാൽവണ്ടി റോഡിൽനിന്ന് നീങ്ങി ശ്രീകുമാറിനെ തൊട്ടുതൊട്ടില്ലെന്ന നിലയിൽ കടന്നുപോയത് ഞൊടിയിടയിലാണ്. എന്താണ് സംഭവിച്ചതെന്ന് വ്യക്തമാകാൻ കുറച്ച് നിമഷമെടുത്തു. തന്നെ ഒഴിഞ്ഞുപോയ ദുരന്തമെന്താണെന്ന് വ്യക്തമായപ്പോൾ തലക്കുള്ളിൽ പെരുപ്പുകയറി ഇരുന്നുപോയതായി ശ്രീകുമാർ പറഞ്ഞു. തൊട്ടടുത്തെ ഹോട്ടലിൻെറ നിരീക്ഷണ കാമറയിൽനിന്നാണ് ദൃശ്യം സമൂഹമാധ്യമങ്ങളിലുടെ പ്രചരിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. മുഴക്കോൽ കൈയിൽപിടിച്ച് പണിയായുധങ്ങളൊതുക്കിയ സഞ്ചിയുമായി ജോലിക്ക് പോകുകയായിരുന്നു ശ്രീകുമാർ. മിന്നൽപിണർപോലെ പാഞ്ഞുപോയ വാൻ ദേഹത്തേക്ക് വെള്ളം തെറിപ്പിച്ചപ്പോഴാണ് തിരിഞ്ഞുനോക്കിയത്. നിയന്ത്രണംവിട്ട വാൻ പാഞ്ഞുപോകുന്നതാണ് കണ്ടത്. ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്നാണ് കരുതുന്നത്. ആളപായമില്ലാത്തതിനാൽ കേസെടുത്തിട്ടില്ല. വാനിടിച്ച് തൊട്ടടുത്ത നിരീക്ഷണ കാമറക്ക് കേടുപാട് സംഭവിച്ചിരുന്നു. ഇത് അറ്റകുറ്റപ്പണി നടത്താമെന്ന് വാൻ ഉടമ സമ്മതിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story