Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2020 11:59 PM GMT Updated On
date_range 22 Aug 2020 11:59 PM GMTജൂനിയർ നഴ്സുമാരുടെ സമരം മൂന്നാംദിവസത്തിലേക്ക്
text_fieldsbookmark_border
തിരുവനന്തപുരം: സ്റ്റൈപൻഡ് വർധന ആവശ്യപ്പെട്ട് സർക്കാർ മെഡിക്കൽ കോളജിലെ ജൂനിയർ നഴ്സുമാർ ഡ്യൂട്ടിയിൽനിന്ന് വിട്ടുനിന്ന് ആരംഭിച്ച അനിശ്ചിതകാല സമരം മൂന്നാംദിവസത്തിലേക്ക്. കോവിഡ് പ്രതിസന്ധിയുടെ ഘട്ടത്തിൽ സമരം രണ്ട് ദിവസം പിന്നിട്ടിട്ടും അധികൃതർ ഇതുവരെ ചർച്ചക്ക് വിളിച്ചിട്ടില്ല. മറിച്ച് സമരം ചെയ്യുന്നവരുടെ നഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ റദ്ദാക്കുമെന്നും അറസ്റ്റ് ചെയ്യുെമന്നും ഭീഷണിപ്പെടുത്തുകയാണെന്നും സി.എൻ.എസ് സ്റ്റാഫ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. ജൂനിയർ നഴ്സുമാർക്ക് ന്യായമായ ശമ്പളം നൽകുന്നതിന് പകരം രജിസ്ട്രേഷനോ രോഗീപരിചരണത്തിൽ വേണ്ടത്ര പരിചയമോ ഇല്ലാത്ത നാലാംവർഷ വിദ്യാർഥികളെ കോവിഡ് ഡ്യൂട്ടിക്ക് അയക്കാനാണ് സർക്കാർ ശ്രമം. കോഴ്സ് കഴിഞ്ഞ് ഒരുവർഷത്തെ നിർബന്ധിത സേവനമനുഷ്ടിക്കുന്ന 375 ജൂനിയർ നഴ്സുമാരാണ് വെള്ളിയാഴ്ച മുതൽ സമരമാരംഭിച്ചത്. സ്റ്റാഫ് നഴ്സുമാരുടെ അടിസ്ഥാനവേതനത്തിന് തുല്യമായ തുക തങ്ങൾക്ക് സ്റ്റൈപൻഡായി നൽകണമെന്നാണ് വ്യവസ്ഥയെങ്കിലും അത് പാലിക്കുന്നില്ലെന്ന് ഇവർ ആരോപിക്കുന്നു. 2016ലാണ് 6000 രൂപയിൽനിന്ന് അന്നത്തെ സ്റ്റാഫ് നേഴ്സിൻെറ അടിസ്ഥാനശമ്പളമായ 13900 രൂപയാക്കി സ്െറ്റെപൻഡ് ഉയർത്തിയത്. എന്നാൽ ശമ്പള പരിഷ്കരണം നടക്കുകയും സ്റ്റാഫ് നഴ്സിൻെറ അടിസ്ഥാനശമ്പളം 27800-59400 എന്ന സ്കെയിലിലേക്ക് പരിഷ്കരിക്കുകയും ചെയ്തു. എന്നാൽ കാലാനുസൃത ശമ്പള വർധന ജൂനിയർ നഴ്സുമാരുടെ കാര്യത്തിലുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story