Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2020 11:58 PM GMT Updated On
date_range 19 Aug 2020 11:58 PM GMTഅതിര്‍ത്തിയിലെ തമിഴ്‌നാട് വിദേശമദ്യ ഔട്ട്ലെറ്റുകളില് അനധികൃത മദ്യപാനകേന്ദ്രങ്ങള്‍ തഴച്ചുവളരുന്നു
text_fieldsbookmark_border
വെള്ളറട: കേരള അതിര്‍ത്തിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന തമിഴ്‌നാട് സര്‍ക്കാറിൻെറ ഉടമസ്ഥതയിലുള്ള വിദേശമദ്യ ഔട്ട്‌ലെറ്റുകള്‍ കേന്ദ്രീകരിച്ച് അനധികൃത മദ്യപാനകേന്ദ്രങ്ങള്‍ തഴച്ചുവളരുന്നത് അതിര്‍ത്തി നിവാസികളില്‍ കോവിഡ് ഭീതി പരത്തുന്നു. നെയ്യാറ്റിന്‍കര താലൂക്കിലെ മലയോര ഗ്രാമീണപ്രദേശമായ വെള്ളറട, പാറശ്ശാല പഞ്ചായത്തിലെ നിവാസികള്‍ക്കിടയില്‍ കൊറോണ വ്യാപനമുണ്ടാകുന്നത് അനധികൃത മദ്യപാനശാലകളില്‍ എത്തുന്നവരിലൂടെയാണെന്നാണ് കേരള പൊലീസിൻെറ ആരോപണം. അരുമന പൊലീസിൻെറ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന ചെറിയകൊല്ലയിലെ വിദേശമദ്യ ഔട്ട്ലെറ്റിന് പിന്നിലുള്ള റബര്‍ തോട്ടത്തില്‍ എല്ലാവിധ സൗകര്യവും ഒരുക്കുന്നു. മൂന്നിരട്ടിയിലധികം വില ഈടാക്കിയാണ് വെള്ളവും ഗ്ലാസും മറ്റ് വിഭവങ്ങളും വിതരണം ചെയ്യുന്നത്. റിപ്പോർട്ട് ചെയ്യാനെത്തുന്ന മാധ്യമപ്രവര്‍ത്തകാര്‍ക്കെതിരെ വിരട്ടലും ഭീഷണിയും പതിവാണ്. പളുകല്‍ പഞ്ചായത്തിൻെറ കീഴില്‍ കണ്ണുമാമൂട് ജങ്ഷനിലും 500 മീറ്റര്‍ അകലെ താമാരോട്ട് കുളക്കരയിലും രണ്ട് ഔട്ട്ലെറ്റുകളുണ്ട്. താമാരോട്ട് കുളത്തിന് സമീപവും അനധികൃത മദ്യശാലയുണ്ട്. പൊലീസിൻെറ ഒത്താശയോടെയാണ് ഇവ പ്രവര്‍ത്തിക്കുന്നതെന്നാണ് പരിസരവാസികള്‍ പറയുന്നത്. തുടക്കം മുതല്‍ക്കേ നാട്ടുകാര്‍ നിരവധി പരാതികള്‍ പൊലീസിന് നല്‍കിയെങ്കിലും ഇതുവരെയും ആരും തിരിഞ്ഞുനോക്കിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story