Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2020 11:58 PM GMT Updated On
date_range 12 Aug 2020 11:58 PM GMTട്രഷറി തട്ടിപ്പ്: ബിജുലാലുമായി തെളിവെടുപ്പ് തുടങ്ങി
text_fieldsbookmark_border
തിരുവനന്തപുരം: വഞ്ചിയൂര്‍ ട്രഷറിയില്‍നിന്ന് 2.73 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതി എം.ആര്‍. ബിജുലാലുമായി അന്വേഷണസംഘം തെളിവെടുപ്പ് ആരംഭിച്ചു. ബിജുലാലിൻെറ ബാലരാമപുരത്തെ കുടുംബവീട്ടിലും ബന്ധുവീടുകളിലുമാണ് തെളിവെടുത്തത്. ബാലരാമപുരം പയറ്റുവിളയിലെ കുടുംബവീട് പുനര്‍നിര്‍മിക്കാന്‍ ട്രഷറിയില്‍നിന്ന് തട്ടിയെടുത്ത പണം ഉപയോഗിച്ചെന്നാണ് കണ്ടെത്തല്‍. ബാങ്ക് ഇടപാടുകളില്‍നിന്ന് ഇതിനുള്ള തെളിവ് ലഭിച്ചിട്ടുണ്ട്. ഉച്ചയോടെ കരമനയിലെ വാടകവീട്ടിലെത്തിച്ചു. വഞ്ചിയൂര്‍ ട്രഷറി, വിവിധ ബാങ്കുകള്‍ എന്നിവിടങ്ങളിലും തെളിവെടുപ്പിന് എത്തിക്കും. ഇയാള്‍ മുമ്പ് ജോലി ചെയ്തിരുന്ന കോട്ടയം, വയനാട് ട്രഷറികളിലും തെളിവെടുപ്പ് നടത്താൻ ഉേദ്ദശിക്കുന്നുണ്ടെന്നാണ് വിവരം. തെളിവെടുപ്പിന് വ്യാഴാഴ്ചവരെ പൊലീസിന് കോടതി സാവകാശം അനുവദിച്ചിട്ടുണ്ട്. ട്രഷറി മുന്‍ ഓഫിസറുടെ യൂസര്‍ നെയിമും പാസ്‌വേഡും തട്ടിയെടുത്താണ് ഇയാള്‍ ക്രമക്കേട് നടത്തിയത്. 2.73 കോടി രൂപയാണ് അപഹരിച്ചത്. ഇതില്‍ 74 ലക്ഷം രൂപ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റി. ശേഷിക്കുന്ന തുക ബിജുലാലിൻെറ അക്കൗണ്ടില്‍നിന്ന് കണ്ടെത്തി. തട്ടിയെടുത്ത 74 ലക്ഷം രൂപ ഉപയോഗിച്ച് ഭാര്യക്ക് സ്വർണവും സഹോദരിക്ക് സ്ഥലം വാങ്ങാന്‍ അഡ്വാൻസും നല്‍കിയതായി ബിജുലാല്‍ പൊലീസിനോട് പറഞ്ഞു. ബിജുലാലിൻെറ ഭാര്യ സിമിയും കേസില്‍ പ്രതിയാണ്. ഇവരെ നേരത്തേ ചോദ്യം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story