Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2020 11:58 PM GMT Updated On
date_range 12 Aug 2020 11:58 PM GMT'ആര്യനാട് സർവിസ് സഹകരണ ബാങ്കിലെ ക്രമക്കേട് അന്വേഷിക്കണം'
text_fieldsbookmark_border
ആര്യനാട്: ആര്യനാട് സർവിസ് സഹകരണ ബാങ്കിലെ ക്രമക്കേടുകൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് ആര്യനാട് നിയോജക മണ്ഡലം കമ്മിറ്റി സഹരണ രജിസ്ട്രാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കി. വര്‍ഷങ്ങളായി വഴിവിട്ട നിയമനങ്ങളും സാമ്പത്തിക ക്രമക്കേടുകളുമാണ് ബാങ്കില്‍ നടക്കുന്നത്. നോട്ടുനിരോധനസമയത്ത് കോടിക്കണക്കിന് രൂപ ഭൂമാഫിയയും ബ്ലേഡ് മാഫിയ സംഘങ്ങളും മാറ്റിയെടുത്തു. അടുത്തിടെ ബാങ്കിലെ രണ്ട് ജീവനക്കാരെ സസ്പെൻഡ് ചെയ്തതോടെയാണ് പരാതികളും ആരോപണങ്ങളും ചർച്ചയായത്. ബാങ്ക് നടത്തുന്ന എം.ഡി.എസ് ഉള്‍പ്പെെടയുള്ള ഇടപാടുകളില്‍ വ്യാപക ക്രമക്കേടുണ്ട്. സസ്പെന്‍ഡ് ചെയ്യപ്പട്ട ജീവനക്കാര്‍ മാത്രം ക്രമക്കേട് നടത്തിയെന്ന ബാങ്ക് അധികൃതരുടെ വിശദീകരണം പൊള്ളയാണെന്ന് യു.ഡി.എഫ് ഭാരവാഹികൾ ആരോപിച്ചു. അഴിമതി അന്വേഷിച്ച് നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ ആസൂത്രണം ചെയ്യും. കോണ്‍ഗ്രസ് നേതാക്കളായ എന്‍. ജയമോഹനന്‍, കെ.കെ. രതീഷ്, എസ്.കെ. രാഹുല്‍, എ. നാസറുദ്ദീന്‍, ആര്‍.എസ്.പി നേതാവ് ഇറവൂര്‍ഷാജി, മുസ്ലിം ലീഗ് നേതാവ് മുഹമ്മദ് ഷമീം, സി.എം.പി നേതാവ് കരുണാകരന്‍, ഫോര്‍വേഡ് ബ്ലോക്ക് നേതാവ് ആര്‍.എസ്.ഹരി, രാഷ്ട്രീയ ജനതാദള്‍ നേതാവ് അഡ്വ. ചേരപ്പള്ളി വിശ്വനാഥന്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story