Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമയക്കുഗുളികകളുമായി...

മയക്കുഗുളികകളുമായി മൂന്ന് യുവാക്കൾ പിടിയിൽ

text_fields
bookmark_border
മയക്കുഗുളികകളുമായി മൂന്ന് യുവാക്കൾ പിടിയിൽ (ചിത്രം)പുനലൂർ: ഓട്ടോയിൽ കടത്തിവന്ന 50 മയക്കുഗുളികകളുമായി മൂന്ന് യുവാക്കളെ പുനലൂർ എക്സൈസ് സർക്കിൾ ഓഫിസ് സംഘം അറസ്റ്റ് ചെയ്തു. വിളക്കുടി കരിക്കത്ത് പുത്തൻവീട്ടിൽ സനു സാബു, മണ്ണാകുഴി ചിറയിൽ പുത്തൻവീട്ടിൽ വിനീത്, ചരുവിളവീട്ടിൽ ആദിഷ് എന്നിവരാണ് പിടിയിലായത്. വിനീതിൻെറ ഓട്ടോയിൽ ഗുളിക കടത്തുന്നതിനിടെ പുനലൂർ പൈനാപ്ൾ ജങ്ഷനിൽ നിന്നാണ് പിടിയിലായത്. ഇതിൽ സനു സാബു മുമ്പ് കഞ്ചാവ് കടത്തുകേസിലെ പ്രതിയാണ്. സർക്കിൾ ഇന്‍സ്പെക്ടർ ബി. നിസാമുദീൻ, പ്രിവൻറിവ് ഓഫിസർ വൈ. ഷിഹാബുദീൻ, സി.എ.ഓമാരായ അശ്വന്ത്സുന്ദരം, ഷാജി, വിഷ്ണു, അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഗുളിക പിടികൂടിയത്. ഹെൽപ് െഡസ്ക്കൊട്ടാരക്കര: കെ.എസ്.ടി.എ കൊട്ടാരക്കര ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹയർ സെക്കൻഡറി ഏകജാലകം ഹെൽപ് െഡസ്ക് പ്രവർത്തനമാരംഭിച്ചു. എഴുകോൺ, പവിത്രേശ്വരം കൊട്ടാരക്കര എന്നിവിടങ്ങളിലാണ് െഡസ്ക് ആരംഭിച്ചത്. തെരുവുവിളക്കുകൾ കത്തുന്നില്ലകൊട്ടാരക്കര: തൃക്കണ്ണമംഗൽ ചേരൂർ ലൈനിലെ തെരുവു വിളക്കുകൾ കത്തുന്നില്ല. തകർന്ന നിലയിലുള്ള റോഡിലെ കല്ലുകളും കുഴികളും രാത്രിയായാൽ കാൽനടയാത്രക്കാരെയും ഇരുചക്രവാഹനങ്ങളെയും ബുദ്ധിമുട്ടിക്കുന്നു. ഇഴജന്തുക്കളുടെയും തെരുവുനായ്ക്കളുടെയും ഭീഷണിയും വർധിച്ചിട്ടുണ്ട്. കൂട്ടമായെത്തുന്ന തെരുവുനായ്ക്കൾ ആട്, കോഴി, താറാവ് എന്നിവയെ കടിച്ചുകൊന്ന സംഭവങ്ങളുമുണ്ട്. മോഷണശല്യവും പെരുകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേരൂർ ജോർജുകുട്ടിയുടെ വീട്ടിലും സമീപത്തെ വീട്ടിലും മോഷണശ്രമം നടന്നിരുന്നു. േകാവിഡ് ചികിത്സാ കേന്ദ്രം എം.പി സന്ദർശിച്ചുചടയമംഗലം: ഗ്രാമപഞ്ചായത്തിൻെറ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മൻെറ് സൻെററായി ഏറ്റെടുത്ത മാർത്തോമ സ്കൂൾ എൻ.കെ. പ്രേമചന്ദ്രൻ എം.പി സന്ദർശിച്ചു. ഒരുക്കിയ സൗകര്യങ്ങൾ പഞ്ചായത്ത് പ്രസിഡൻറ് രാധാകൃഷ്ണൻനായരോട് ചോദിച്ചറിഞ്ഞു. യു.ഡി.എഫ് നേതാക്കളായ മഠത്തിൽ മോഹനൻപിള്ള, കെ. രാധാകൃഷ്ണപിള്ള, എ.ആർ. റിയാസ്, ഭുവനേന്ദ്രക്കുറുപ്പ്, ഇളമാട് ഗോപി എന്നിവർ ഒപ്പമുണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story