Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2020 11:58 PM GMT Updated On
date_range 5 Aug 2020 11:58 PM GMTമുഖ്യമന്ത്രിയുടെ 'ജനസാന്ത്വന പദ്ധതി' പെരുവഴിയിൽ
text_fieldsbookmark_border
തിരുവനന്തപുരം: പിണറായി സർക്കാർ അധികാരത്തിലെത്തിയതിനു പിന്നാലെ ഏറെ കൊട്ടിഗ്ഘോഷിച്ച് പ്രഖ്യാപിച്ച 'മുഖ്യമന്ത്രിയുടെ ജനസാന്ത്വന പദ്ധതി' പ്രഖ്യാപനത്തിൽ ഒതുങ്ങി. പദ്ധതി പ്രകാരം വിവിധ ആനുകൂല്യങ്ങൾക്ക് അപേക്ഷ സമർപ്പിച്ച് മൂന്നരലക്ഷത്തിലേറെ പേർ കാത്തിരിപ്പ് തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല. പദ്ധതിയുമായി ബന്ധെപ്പട്ട ഫയലുകളിൽ പോലും തീരുമാനമെടുത്തിട്ടില്ല. വിവിധ വകുപ്പുകളിലായി കെട്ടിക്കിടക്കുന്ന ഒന്നര ലക്ഷത്തോളം ഫയലുകളിൽ വേഗം തീർപ്പുണ്ടാക്കാൻ വിവിധ വകുപ്പു സെക്രട്ടറിമാരുടെ യോഗം മുഖ്യമന്ത്രി വിളിച്ചുകൂട്ടിയിട്ടും ഇക്കാര്യത്തിൽ മൗനം തുടരുകയാണ്. പാര്‍ശ്വവത്കൃത ജനവിഭാഗങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് 2016 ഒക്ടോബർ 31നാണ് മുഖ്യമന്ത്രിയുടെ ജനസാന്ത്വന ഫണ്ട് രൂപവത്കരിച്ചത്. ഇതനുസരിച്ച് െപാതുജനോപകാര സ്ഥാപനങ്ങളുടെ നിർമാണം, അറ്റകുറ്റപ്പണി എന്നിവക്ക് പരമാവധി മൂന്നരലക്ഷം രൂപ, വൃദ്ധജനങ്ങൾ, പുറംപോക്കിൽ താമസിക്കുന്നവർ എന്നിവരുടെ പുനരധിവാസത്തിന് പരമാവധി രണ്ടുലക്ഷം, സാമ്പത്തിക പ്രശ്നങ്ങൾ കാരണം ജീവിതം വഴിമുട്ടിയവർക്ക് ഒരുലക്ഷം രൂപ വരെ, മറ്റ് സമാശ്വാസ ധനസഹായമായി 10,000 രൂപ എന്നിങ്ങനെ നൽകുമെന്നും പ്രഖ്യാപിച്ചിരുന്നു. ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനുള്ള അപേക്ഷകള്‍ മുഖ്യമന്ത്രി, ധനമന്ത്രി, ധനകാര്യ പ്രിന്‍സിപ്പൽ സെക്രട്ടറി എന്നിവരുടെ ഓഫിസുകളിലും വിവിധ ജില്ല കലക്ടറേറ്റുകളിലുമാണ് സ്വീകരിച്ചത്. കഴിഞ്ഞവർഷം ഫെബ്രുവരി ആറിന് മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ മറുപടിയിൽ അതുവരെ 3,48,650 അപേക്ഷ ലഭിച്ചതായി അറിയിച്ചിരുന്നു. എന്നാല്‍, ഈ അപേക്ഷകളിൽ ഇന്നേവരെ ഒരു നടപടിയുമുണ്ടായില്ല. ഫയൽ മൂന്നര വർഷമായി വിവിധ സെക്ഷനുകളിൽ മാറിമാറി സഞ്ചരിക്കുകയാണ്. അതിനിടെ, ഇൗ പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള മാനദണ്ഡങ്ങൾ പുനഃക്രമീകരിക്കാൻ നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപനം വന്നെങ്കിലും നടന്നില്ല. സർക്കാർ അധികാരമേറ്റതിനു പിന്നാലെ ഒരു മുന്നൊരുക്കവുമില്ലാതെയാണ് പദ്ധതി പ്രഖ്യാപിച്ചത്. ഇത്രയേറെ അപേക്ഷ വരുമെന്നും പ്രതീക്ഷിച്ചില്ല. പ്രഖ്യാപിച്ചവിധം ആനുകൂല്യങ്ങൾ നൽകാൻ കോടികൾ വേണ്ടിവരും. ഖജനാവിൻെറ നിലവിലുള്ള സ്ഥിതിയനുസരിച്ച് അതേറെ ക്ലേശകരവുമാണ്. ജോൺ പി. തോമസ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story