Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2020 11:58 PM GMT Updated On
date_range 5 Aug 2020 11:58 PM GMTനടവഴികളും അടച്ചു; വട്ടക്കരിക്കം നിവാസികള്‍ വലയുന്നു
text_fieldsbookmark_border
നടവഴികളും അടച്ചു; വട്ടക്കരിക്കം നിവാസികള്‍ വലയുന്നു (ചിത്രം)കുളത്തൂപ്പുഴ: ഗ്രാമപഞ്ചായത്ത് കണ്ടെയ്ൻമൻെറ് സോണായി പ്രഖ്യാപിച്ചതോടെ എല്ലാ വഴികളും അടച്ച് പൊലീസ് യാത്രാനിയന്ത്രണം ശക്തമാക്കി. സാംനഗര്‍ വാര്‍ഡിലേക്കുള്ള പ്രവേശനം തടയുന്നതിൻെറ ഭാഗമായി പച്ചയില്‍ക്കട-സാംനഗര്‍ റോഡ് അടച്ചത് വട്ടക്കരിക്കം പ്രദേശത്തേക്കുള്ള വഴിയും അടയുന്ന വിധത്തിലായിരുന്നു. പാത അടക്കാനായി പൊലീസെത്തിയപ്പോള്‍ തന്നെ പ്രദേശവാസികള്‍ ആശങ്ക അറിയിച്ചിരുന്നു. നിലവില്‍ പ്രദേശവാസികള്‍ക്ക് കുളത്തൂപ്പുഴ ടൗണുമായോ ആശുപത്രിയുമായോ ബന്ധപ്പെടണമെങ്കില്‍ നാല് കിലോമീറ്ററോളം ചുറ്റി കോവിഡ് ബാധിത പ്രദേശങ്ങളിലൂടെ കടന്നുവേണം യാത്ര ചെയ്യേണ്ടത്. അത്യാവശ്യമുണ്ടായാല്‍ തുറന്നുനല്‍കാമെന്ന് പൊലീസ് ഉറപ്പുനല്‍കിയാണ് മടങ്ങിയത്. പ്രദേശവാസികള്‍ വലിയേലാ വയല്‍ വരമ്പുവഴി കാല്‍നടയായി അഞ്ചല്‍-കുളത്തൂപ്പുഴ പാതയിലെത്തിയാണ് കഴിഞ്ഞദിവസങ്ങളില്‍ കുളത്തൂപ്പുഴ ടൗണുമായി ബന്ധപ്പെട്ടിരുന്നത്. കഴിഞ്ഞദിവസം കാടും പടലും മരക്കൊമ്പുകളും ഉപയോഗിച്ച് ഈ വഴിയും അടച്ചതോടെ കാല്‍നടയായി പോലും പുറത്തേക്ക് പോകാനാവാത്ത അവസ്ഥയിലായി. പഞ്ചായത്ത് അധികൃതരുമായി സംസാരിെച്ചങ്കിലും നടപടികളുണ്ടായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. സംസ്ഥാന അതിർത്തിയിലെ പാൽ ചെക്പോസ്റ്റ് തുറന്നു*ലോക്ഡൗണിനെ തുടർന്ന് മാർച്ചിലാണ് ക്ഷീരവകുപ്പിൻെറ പാൽ പരിശോധന കേന്ദ്രം അടച്ചത്(ചിത്രം)പുനലൂർ: തമിഴ്നാട്ടിൽനിന്ന് പാലും മറ്റ് പാൽ ഉൽപന്നങ്ങളും കേരളത്തിലേക്ക് കൊണ്ടുവരുന്നത് പരിശോധിക്കാനുള്ള ആര്യങ്കാവിലെ പാൽ ചെക്പോസ്റ്റ് തുറന്നു. ലോക്ഡൗണിനെ തുടർന്ന് കഴിഞ്ഞ മാർച്ചിലാണ് ക്ഷീരവകുപ്പിൻറ പാൽ പരിശോധനകേന്ദ്രം അടച്ചത്. പരിശോധനയില്ലാതെ വൻതോതിൽ പാൽ ഉൽപന്നങ്ങൾ കേരളത്തിലേക്ക് കൊണ്ടുവരുന്നതായി ആക്ഷേപം ഉയർന്നിരുന്നു. പരിശോധന കേന്ദ്രത്തിൽ ദൂരെനിന്നുള്ള ജീവനക്കാർക്ക് എത്താനുള്ള വാഹന സൗകര്യം ഇല്ലെന്ന് പറഞ്ഞ് കേന്ദ്രം തുറക്കാൻ അധികൃതർ തയാറായില്ല. ഓണം കണക്കിലെടുത്ത് ബുധനാഴ്ച രാവിലെ മുതൽ പരിശോധന പുനരാരംഭിച്ചു. തമിഴ്നാട്ടിൽ നിന്നടക്കം തെക്കൻ കേരളത്തിലേക്ക് ദിവസവും മുപ്പത് ലോഡോളം പാൽ ആര്യങ്കാവ് വഴി എത്തിക്കുന്നുണ്ട്. തമിഴ്നാട്ടിൽനിന്ന് ഇവിടെ എത്തിക്കുന്ന പാൽ ഉൽപന്നങ്ങളുടെ ഗുണമേന്മയിൽ വ്യാപക പരാതി ഉയർന്നതിനാലാണ് രണ്ടുവർഷം മുമ്പ് ആദ്യം തെന്മലയിൽ ചെക്േപാസ്റ്റ് തുടങ്ങിയത്. കഴിഞ്ഞവർഷം ഇത് ആര്യങ്കാവിലേക്ക് മാറ്റിസ്ഥാപിക്കുകയായിരുന്നു. വെബ്സൈറ്റിന് വേഗംപോര; അപേക്ഷകള്‍ അയക്കാന്‍ കാലതാമസംകുളത്തൂപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ ഭവനരഹിതര്‍ക്കായി ആവിഷ്കരിച്ച ലൈഫ് ഭവന പദ്ധതിയിലേക്കുള്ള അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാനാവാതെ വലയുന്നു. കഴിഞ്ഞ ദിവസങ്ങളിൽ രാവിലെ മുതല്‍ റവന്യൂ വകുപ്പിൻെറ ഇ-ഡിസ്ട്രിക്റ്റ് വെബ്സൈറ്റ് പണിമുടക്കുന്നതുമൂലം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണത്തിന് ഏറെനേരം കാത്തുനില്‍ക്കേണ്ടി വന്നിരുന്നു. തിരക്ക് വർധിച്ചതോടെ വെബ്സൈറ്റുകളുടെ സ്പീഡ് കുറയുന്നതാണ് കാരണമെന്ന് അക്ഷയ കേന്ദ്രങ്ങള്‍ പറയുന്നു. കോവിഡ് ബാധയെ തുടര്‍ന്ന് കണ്ടെയ്ൻമൻെറ് സോണുകളായ പ്രദേശങ്ങളില്‍ അപേക്ഷ സമര്‍പ്പിക്കാനെത്തുന്നവരാണ് വലയുന്നത്. മണിക്കൂറുകള്‍ കാത്തുനിന്നാലും അപേക്ഷ സമര്‍പ്പിക്കാനാവാത്ത അവസ്ഥയില്‍ പലയിടത്തും അക്ഷയ കേന്ദ്രം ജീവനക്കാര്‍ രേഖകള്‍ വാങ്ങി വെക്കുകയാണ്. വെബ് സൈറ്റിൻെറ വേഗം കൂട്ടുന്നതിനായി സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story