Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമെഡിക്കൽ കോളജ്...

മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് രോഗികൾക്ക്​ മൾട്ടിസ്പെഷാലിറ്റി ബ്ലോക്ക്​

text_fields
bookmark_border
തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന കോവിഡ് രോഗികൾക്കായി മൾട്ടിസ്പെഷാലിറ്റി ബ്ലോക്കിലെ ഐ.സി.യു കിടക്കകൾ പൂർണമായും മാറ്റി​െവച്ചതായി അധികൃതർ. രോഗികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് അത്യാധുനിക സൗകര്യങ്ങളുള്ള മൾട്ടി സ്പെഷാലിറ്റി ബ്ലോക്ക് പൂർണമായും മാറ്റിവെക്കുന്നത്. ജനറൽ ആശുപത്രി കോവിഡ് ആശുപത്രിയായി മാറിയതിനാൽ കോവിഡിതര രോഗികളും കൂടുതലായി മെഡിക്കൽ കോളജിലേക്ക്​ ഒഴുകിയെത്താൻ സാധ്യതയുണ്ട്. ഈ സാഹചര്യം മുൻകൂട്ടി കണ്ട് ആരോഗ്യവകുപ്പ് അധികൃതരുടെ നിർദേശപ്രകാരമാണ് കോവിഡ് രോഗികൾക്ക്​ മാത്രമായി മൾട്ടി സ്പെഷാലിറ്റി ബ്ലോക്ക് മാറ്റി​െവച്ചത്. അതേസമയം ഈ ബ്ലോക്കിൽ പ്രവർത്തിക്കുന്ന മറ്റ്​ പ്രധാന ചികിത്സാവിഭാഗങ്ങളിലെ തീവ്രപരിചരണ വിഭാഗങ്ങളിലുള്ള രോഗികൾക്ക് ആശുപത്രിയിലെ പ്രധാന കെട്ടിടത്തിലും സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിലും ഒരുക്കിയിട്ടുള്ള തീവ്രപരിചരണ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തും. മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ പ്രവർത്തിക്കുന്ന കാർഡിയോളജി, കാർഡിയോ തൊറാസിക്, ജനറൽ സർജറി, ന്യൂറോ സർജറി ഐ.സി.യുകൾ ഉൾപ്പെടെ 104 ഐ.സി.യു ബെഡുകളാണ് ബദൽ സൗകര്യമേർപ്പെടുത്തിയശേഷം കോവിഡ് രോഗികൾക്കായി മാറ്റിവെക്കുന്നത്. കെ.എച്ച്.ആർ.ഡബ്ല്യു.എസ് പേവാർഡിലെ 120 ഐസൊലേഷൻ മുറികളും കോവിഡ് രോഗികൾക്കുവേണ്ടിയുള്ളതാണ്. ഇതോടൊപ്പം നാലു വാർഡുകൾ കോവിഡ് പോസിറ്റിവ് രോഗികൾക്ക് മാത്രമായി പ്രവർത്തിക്കുന്നു. രോഗലക്ഷണങ്ങളുള്ളവരുടെ ചികിത്സക്ക്​ ഒന്നും രണ്ടും വാർഡുകളെയും കൂടാതെ ജീറിയാട്രിക് വാർഡ്, സിവിയർ അക്യൂട്ട് റെസ്പിറേറ്ററി വാർഡ് എന്നിവയുമുണ്ട്. സംസ്ഥാനത്തിനകത്തുനിന്നുള്ള ഹോട്സ്പോട്ട്, കണ്ടെയ്ൻമൻെറ്​ സോൺ എന്നിവിടങ്ങളിൽനിന്ന്​ വരുന്ന രോഗികൾക്കായി സജ്ജീകരിച്ച 45 കിടക്കകളുള്ള ട്രാൻസിറ്റ് വാർഡ്, പത്തു കിടക്കകളുള്ള ട്രാൻസിറ്റ് ഐ.സി.യു എന്നിവ ഉൾപ്പെടുന്ന പ്രത്യേക ചികിത്സാ വിഭാഗവും പ്രവർത്തിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story