Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2020 11:58 PM GMT Updated On
date_range 3 Aug 2020 11:58 PM GMTയൂസർ െഎ.ഡിയും പാസ്വേഡും രണ്ടു മാസമായിട്ടും മാറ്റിയില്ല; കെടുകാര്യസ്ഥത വ്യക്തമാക്കി തട്ടിപ്പ്
text_fieldsbookmark_border
തിരുവനന്തപുരം: പണം ട്രാൻസ്ഫർ ചെയ്യാൻ അധികാരമുള്ള ഉദ്യോഗസ്ഥൻ വിരമിച്ച് രണ്ടുമാസം കഴിഞ്ഞിട്ടും യൂസർ െഎ.ഡിയും പാസ്വേഡും മാറ്റാതിരുന്ന നടപടി ട്രഷറി തട്ടിപ്പിൽ ദുരൂഹത വർധിപ്പിക്കുന്നു. സമാന തട്ടിപ്പുകൾ എവിടെയും സംഭവിക്കാം. സാേങ്കതിക പിഴവിനപ്പുറം ട്രഷറി സംവിധാനത്തിൻെറ കെടുകാര്യസ്ഥത കൂടിയാണ് തട്ടിപ്പ് വ്യക്തമാക്കുന്നത്. ഒരു അക്കൗണ്ടിൽനിന്ന് മറ്റൊരു അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്യാനുൾപ്പെടെ അനുമതിയുള്ള യൂസർ ഐ.ഡിയും പാസ്വേഡും സബ്ട്രഷറി ഒാഫിസറുടേതാണ്. ഇത് ഉപയോഗിച്ചാണ് മറ്റൊരു വ്യക്തി തട്ടിപ്പ് നടത്തിയത്. ഈ ഓഫിസർ മേയ് മാസം 31ന് സർവിസിൽനിന്ന് വിരമിച്ച ദിവസം തന്നെ അദ്ദേഹം ഉപയോഗിച്ചിരുന്ന യൂസർ ഐ.ഡിയും പാസ്വേഡും നീക്കം ചെയ്യണമായിരുന്നു. അതിന് സംവിധാനം മുൻകൂട്ടി ഒരുക്കിയില്ല. സ്ഥലംമാറ്റം ഉണ്ടാകുേമ്പാഴും സമാന സംവിധാനം വേണ്ടതാണ്. രണ്ടുമാസം കഴിഞ്ഞ് തട്ടിപ്പ് കണ്ടെത്തിയപ്പോഴാണ് ട്രഷറി വകുപ്പ് ഇത് മനസ്സിലാക്കുന്നത്. യൂസർ െഎ.ഡിയും പാസ്വേഡും ഉപയോഗിച്ച് മറ്റ് ഉദ്യോഗസ്ഥർ തട്ടിപ്പ് നടത്തിയ നിരവധി സംഭവങ്ങൾ ഇതിനകം ഉണ്ടായിട്ടുണ്ട്. യൂസർ െഎ.ഡിയും പാസ്വേഡും ഇത്രയും നാൾ മാറ്റാതെ എങ്ങനെ നിലനിന്നു എന്നതും ആരും അത് കണ്ടെത്തിയില്ല എന്നതും അത്ഭുതകരമാണ്. ജൂലൈ 27ന് സംഭവമുണ്ടായിട്ടും 30 നാണ് തട്ടിപ്പ് സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയത്. വൈകിയതിൻെറ കാരണം വിശദീകരിക്കാൻ ട്രഷറി അധികൃതർക്കായിട്ടില്ല. പ്രശ്നം ഒതുക്കിത്തീർക്കാൻ ശ്രമിച്ചെന്ന ആക്ഷേപവും പ്രതിപക്ഷ കക്ഷികൾ ഉയർത്തുന്നുണ്ട്. ഇടപാട് ഡിലീറ്റ് ചെയ്തപ്പോൾ കലക്ടറുടെ അക്കൗണ്ടിലെ പണം തിരികെ കിട്ടിയെന്നാണ് വിശദീകരണം. എന്നാൽ, രണ്ടു കോടി രൂപ ട്രഷറിയിൽനിന്ന് തന്നെ നഷ്ടമായി. ഇത് ഏത് അക്കൗണ്ടുകളിൽനിന്ന് എന്നത് ഇനിയും കണ്ടെത്തേണ്ടതുണ്ട്. കൂടുതൽ പേർക്കെതിരെ നടപടി വേണമെന്ന നിലയിലുള്ള റിപ്പോർട്ടാണ് ട്രഷറി ഡയറക്ടർ ധനമന്ത്രിക്ക് നൽകിയിരിക്കുന്നത്. സിസ്റ്റം മാനേജ്മൻെറിനും വീഴ്ച വന്നു. ട്രഷറി ഡയറക്ടറുടെ റിപ്പോർട്ട് കൂടി പരിഗണിച്ചാണ് ബിജിലാലിനെ പിരിച്ചുവിടാൻ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story