Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅംഗബലമില്ല;...

അംഗബലമില്ല; എയര്‍കസ്റ്റംസ് കിതയ്ക്കുന്നു

text_fields
bookmark_border
സ്വര്‍ണം പിടികൂടുന്നത് ഇന്‍ഫോർമര്‍മാര്‍ നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം ശംഖുംമുഖം: വിമാനത്താവളത്തില്‍ അവശ്യത്തിനുള്ള അംഗബലം ഇല്ലാതെ കസ്റ്റംസ് വിഭാഗം രണ്ടുവര്‍ഷമായി കിതയ്ക്കുന്നു. വിമാനത്താവളത്തില്‍ മാത്രമായി എയര്‍കസ്റ്റംസിന് 92 ഉദ്യോഗസ്ഥര്‍ വേണ്ടിടത്ത് നിലവില്‍ ഉള്ളത് 35 പേര്‍ മാത്രം. കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്ന ആവശ്യം രണ്ടുവര്‍ഷത്തിലേറെയായി ഉന്നതര്‍ക്ക് മുന്നില്‍ എത്തിയെങ്കിലും ഇത് അവഗണിക്കപ്പെട്ടു. ഇത് സ്വർണക്കടത്ത് സംഘങ്ങള്‍ മനസ്സിലാക്കിയതോടെയാണ് കടത്ത് വർധിച്ചതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. രണ്ടുവര്‍ഷത്തിനുള്ളില്‍ രാജ്യത്തെ വിമാനത്താവളങ്ങളില്‍ നിന്നും ഏറ്റവും കൂടുതല്‍ സ്വര്‍ണംപിടികൂടിയതും തിരുവനന്തപുരത്ത് നിന്നാണ്. എന്നാല്‍ പിടികൂടിയതിൻെറ ഇരട്ടിയിലധികം സ്വര്‍ണം കസ്റ്റംസിൻെറ കണ്ണുവെട്ടിച്ച് പുറത്തേക്ക് കടന്നിരിക്കും. അവശ്യമായ ഉദ്യോഗസ്ഥര്‍ ഇല്ലാത്തതിനാൽ എയര്‍കസ്റ്റംസിന് എല്ലാ യാത്രക്കാരെയും കാര്യമായി പരിശോധിക്കാന്‍ കഴിയാറില്ല. 24 മണിക്കൂറും തുടര്‍ച്ചയായി കസ്റ്റംസ് സേവനം ആവശ്യമായ സ്ഥലത്ത് നിവലില്‍ ഉള്ള 35 കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നാലു ബാച്ചുകളായാണ് ഡ്യൂട്ടി നോക്കുന്നത്. ഇൗ ബാച്ചുകളുടെ ഡ്യൂട്ടി സമയം കഴിഞ്ഞാലും മറ്റ് ബാച്ചുകള്‍ക്കൊപ്പം ഇവര്‍ക്ക് അധികസമയം ഡ്യൂട്ടി എടുക്കേണ്ടി വരുന്ന അവസ്ഥയാണ്. കോവിഡ് കാലത്തും തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണക്കടത്തിന് ശ്രമിച്ചവരെ കസ്റ്റംസ് പിടികൂടിയിരുന്നു. ജീവനക്കാരുടെ എണ്ണം കുറഞ്ഞത് കാരണം വിമാനത്താവളത്തിലെ ജീവനക്കാരുടെ ഒത്താശയോട നടക്കുന്ന സ്വര്‍ണ കൈമാറ്റത്തിൻെറ പ്രമുഖ കേന്ദ്രങ്ങളായ ഇടനാഴിയിലും റണ്‍വേയിലും പരിശോധനകള്‍ നടത്താന്‍ നിര്‍വാഹമില്ല. വിമാനം എയ്റോബ്രിഡ്ജുമായി കണക്ട് ചെയ്യുന്ന സ്ഥലത്ത് നിന്നും എമിഗ്രഷന്‍ ഏരിയ വരെ നീളുന്ന 70 മീറ്ററോളം ദൂരം നിരീക്ഷണസംവിധാനങ്ങള്‍ ഇല്ലാത്ത ഇടനാഴിയാണ്. ഇതിനുപുറമേ വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന യാത്രക്കാരെ സി.സി.ടി.വി കാമറകളിലൂടെ പ്രത്യേക നിരീക്ഷണം നടത്തണം. അതിനുപോലും ഉദ്യോഗസ്ഥര്‍ ഇല്ല. പലപ്പോഴും സ്വര്‍ണം പിടികൂടുന്നത് ഇന്‍ഫോര്‍മർമാര്‍ നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. അവസാനം കാര്‍ഗോ വഴി നയതന്ത്രചാനലിലൂടെ കടത്താന്‍ ശ്രമിച്ച് സ്വര്‍ണം പിടികൂടിയതും ഇര്‍ഫോര്‍മര്‍ നല്‍കിയ വിവരത്തിലാണ്. തിരുവനന്തപുരത്ത് കഴിഞ്ഞവര്‍ഷം പിടികൂടിയ സ്വര്‍ണത്തിൻെറ 99 ശതമാനവും ഇന്‍ഫോര്‍മർമാര്‍ നല്‍കിയ രഹസ്യവിവരത്തിൻെറ അടിസ്ഥാനത്തിലായിരുന്നു. എം.റഫീഖ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story