Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2020 11:58 PM GMT Updated On
date_range 20 July 2020 11:58 PM GMTനെടുങ്ങോലം താലൂക്കാശുപത്രിയിൽനിന്ന് രോഗികളെ ഒഴിപ്പിക്കാനുള്ള നീക്കത്തിൽ പ്രതിഷേധം
text_fieldsbookmark_border
പരവൂർ: കോവിഡ് ബാധിതരായ ഗർഭിണികളെ പ്രവേശിപ്പിക്കുന്നതിനായി നെടുങ്ങോലം രാമറാവു താലൂക്കാശുപത്രിയിൽ നിന്ന് മറ്റ് രോഗികളെ ഒഴിപ്പിക്കാനുള്ള നീക്കത്തിൽ പ്രതിഷേധം. സിസേറിയനടക്കമുള്ള സംവിധാനങ്ങളുള്ളതിനാൽ മറ്റ് ആശുപത്രികളിൽ നിന്നും അയക്കുന്ന കോവിഡ് ബാധിതരായ ഗർഭിണികൾക്ക് ഇവിടെ പ്രവേശനം നൽകണമെന്ന് ഡി.എം.ഒയുടെ നിർദേശം ലഭിച്ചിരുന്നു. ചികിത്സ തേടിവരുന്ന മുഴുവൻ രോഗികളെയും ഒഴിപ്പിക്കാനും ഒ.പി എടക്കമുള്ള സംവിധാനങ്ങൾ നിർത്തിെവക്കാനുമാണ് ഡി.എം.ഒയുടെ നിർദേശം. കിടപ്പുരോഗികളെയടക്കം മാറ്റാനുള്ള നീക്കമാണ് നടക്കുന്നത്. എന്നാൽ നിലവിൽ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ഇത്തരത്തിലുള്ള കോവിഡ് ബാധിതരായ ഗർഭിണികളെ പ്രവേശിപ്പിക്കുന്നതും ചികിത്സ നൽകുന്നതും. അവിടെ അതിനുള്ള കൂടുതൽ സൗകര്യം ഉണ്ടെന്നിരിക്കെ ആശ്രയമായ താലൂക്കാശുപത്രി ഇതിനായി ഒഴിപ്പിക്കുന്നത് സാധാരണക്കാരായ രോഗികളെ വലക്കും. ഇത് അംഗീകരിക്കാനാവില്ലെന്നും ഡി.എം.ഒയുടെ നിർദേശം പുനഃപരിശോധിക്കണമെന്നും രോഗികളും നാട്ടുകാരും ആവശ്യപ്പെടുന്നു. 'നെടുങ്ങോലം ആശുപത്രി ഏറ്റെടുക്കൽ: എം.എൽ.എ നിലപാട് വ്യക്തമാക്കണം'- കൊല്ലം: നെടുങ്ങോലം സർക്കാർ ആശുപത്രി കോവിഡ് ചികത്സാകേന്ദ്രമാക്കി മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും വിഷയത്തിൽ ജി.എസ്. ജയലാൽ എം.എൽ.എ നിലപാട് വ്യക്തമാക്കണമെന്നും ഡി.സി.സി പ്രസിഡൻറ് ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു. ആശുപത്രി ഈ ആവശ്യത്തിലേക്ക് ഏറ്റെടുക്കുന്നത് കച്ചവടതാൽപര്യം മുൻനിർത്തിയാണ്. പരവൂർ നഗരസഭ ഉൾപ്പെടെയുള്ള ചാത്തന്നൂരിലെ മറ്റു പഞ്ചായത്തുകളിലെല്ലാം സർക്കാർ–സ്വകാര്യ സ്കൂളുകളും ഓഡിറ്റോറിയങ്ങളുമൊക്കെ കോവിഡ് ആവശ്യത്തിന് വേണ്ടി സജ്ജീകരിച്ച ശേഷവും ഇത്തരമൊരു നീക്കം എന്തിനുവേണ്ടിയാണെന്ന് വിശദീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. നെടുങ്ങോലം താലൂക്കാശുപത്രി കോവിഡ് സൻെറർ ആക്കരുത് പരവൂർ: നെടുങ്ങോലം രാമറാവു മെമ്മോറിയൽ താലൂക്ക് ഹോസ്പിറ്റൽ ഗർഭിണികളായ കോവിഡ് രോഗികളുടെ പ്രത്യേക ചികിത്സാകേന്ദ്രമാക്കി മാറ്റാനുള്ള തീരുമാനം പിൻവലിക്കണമെന്ന് യു.ഡി.എഫ് പരവൂർ മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലയിൽ ആധുനികസൗകര്യങ്ങൾ ഉള്ള നിരവധി പി.എച്ച്.സികൾ ഉണ്ടെന്നിരിക്കെ നീക്കം ദുരൂഹമാണെന്ന് യോഗം കുറ്റപ്പെടുത്തി. യു.ഡി.എഫ് ചെയർമാൻ പരവൂർ മോഹൻദാസ് അധ്യക്ഷത വഹിച്ചു. ജില്ല കൺവീനർ രാജേന്ദ്രപ്രസാദ്, പരവൂർ രമണൻ, നെടുങ്ങോലം രഘു, എ. ഷുഹൈബ്, ജെ. ഷെരീഫ്, പരവൂർ സജീബ്, സുരേഷ് ഉണ്ണിത്താൻ, കെ. മോഹനൻ എന്നിവർ സംസാരിച്ചു. ചാത്തന്നൂർ: നെടുങ്ങോലം സർക്കാർ ആശുപത്രി കോവിഡ് കേന്ദ്രമാക്കി മാറ്റാനുള്ള തീരുമാനത്തിൽ നിന്ന് ആരോഗ്യവകുപ്പ് പിന്തിരിയണമെന്ന് ബി.ജെ.പി ജില്ല പ്രസിഡൻറ് ബി.ബി. ഗോപകുമാർ ആവശ്യപ്പെട്ടു. ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ നിരവധി പേർ ആശ്രയിക്കുന്ന ആശുപത്രിയിൽ ദിനംപ്രതി അഞ്ഞൂറ് പേരെങ്കിലും ചികിത്സക്കായി എത്തുന്നുണ്ട്. ആശുപത്രി കോവിഡ് കേന്ദ്രമാക്കി മാറ്റിയാൽ നിർധനരായ രോഗികൾ ദുരിതത്തിലാകും. അതിനാൽ ഈ നീക്കത്തിൽനിന്ന് ആരോഗ്യവകുപ്പ് പിന്തിരിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story